ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്
കൊച്ചി: ഇ.ഡി അസി.ഡയരക്ടർ ഒന്നാം പ്രതിയായ വിജിലൻസ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസ് ഒതുക്കിതീർക്കാൻ കൈക്കൂലിയായി വാങ്ങുന്ന പണം ഹവാലയായാണ് കടത്തിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ.
കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിജിലൻസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മൂന്നാംപ്രതിയായ മുകേഷാണ് പണം കടത്തിയത്. കേരളത്തിനുപുറത്തെ ഹവാല സംഘത്തിലെ കണ്ണിയായ മുകേഷ്, മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇ.ഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ച് നൽകിയതായാണ് വിവരം. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലേക്കും ഇ.ഡി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മുകേഷ് പണം കടത്തിയതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൈക്കൂലി പണത്തിൽ പത്തു ശതമാനമാണ് ഇടനിലക്കാരൻ വിൽസനും, മുകേഷിനും രഞ്ജിത് വാര്യർക്കും കിട്ടിയിരുന്നത്. ബാക്കി പണം മുകേഷ് തന്റെ ഹവാലാ ഇടപാട് വഴി ഇ.ഡി ഉദ്യോസ്ഥർ പറഞ്ഞിരുന്ന സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു. ഇപ്രകാരം കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നെന്നാണ് സൂചന.
A vigilance case has been filed against an ED Assistant Director, alleging corruption and money laundering through hawala channels. The investigation revealed that the third accused, Mukesh, was involved in transferring the bribe money. The case highlights the seriousness of corruption and the need for transparency in government agencies [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."