
ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി; 'പരിമിതമായ അളവില്‍' നല്‍കാനുള്ള നെതന്യാഹുവിന്റെ തീരുമാനം രണ്ടരമാസത്തെ കടുത്ത ഉപരോധത്തിനൊടുവില്‍

തെല്‍അവീവ്: ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കിനി പശിയടക്കാം. എരിഞ്ഞുപൊള്ളുന്ന വയറു നിറച്ചല്ലെങ്കിലും ആ തൊണ്ട നനക്കാനിത്തിരി തുള്ളി വെള്ളം ഒരു റൊട്ടിക്കഷ്ണം...അവരുടെ ഏറ്റവും വലിയ ഈ കിനാവ് പുലര്‍ന്നേക്കാം. രണ്ടരമാസം നീണ്ട കടുത്ത ഉപരോധത്തിന് ശേഷം ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി നല്‍കിയിരിക്കുകയാണ് നെതന്യാഹു. പരിമിതമായ അളവില്‍ സഹായ വസ്തുക്കള്‍ കടത്തിവിടുമെന്നാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തില്‍ സകലതും തകര്‍ന്ന ഗസ്സയിലേക്ക് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും അയച്ച സഹായവസ്തുകള്‍ അടങ്ങിയ ട്രക്കുകള്‍ മാര്‍ച്ച് രണ്ടുമുതല്‍ അതിര്‍ത്തിയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ് ഇസ്റാഈല്‍. തടഞ്ഞുവെച്ചിരിക്കുകയാണ്. ക്ഷണം, വെള്ളം, മെഡിക്കല്‍ സാധനങ്ങള്‍, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.
അതിനിടെ, ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് നേതൃത്വം നല്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ (WCK) യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവരെ മാറ്റി യു.എസ് കരാറുകാരായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചുമതല നല്‍കാനാണ് ഇസ്റാഈല്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ചുമതലയേല്‍ക്കുന്നതുവരെ ഒരാഴ്ചത്തേക്ക് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ഭക്ഷ്യവിതരണത്തില്‍ സഹായിക്കുമെന്നാണ് വിവരം. അതേസമയം, ഗസ്സയില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്റാഈല്‍ സൈന്യം ആവശ്യപ്പെട്ടതനുസരിച്ചാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്റാഈലിന്റെ കടുത്ത ഉപരോധത്തില്‍ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്ക് പോവുകയാണെന്ന് നാളുകളായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, ഇന്ധനം എന്നിവയുള്‍പ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിര്‍ത്തിവെച്ച സ്ഥിതിയാണ് ഇവിടെ. ജനങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമായ സാധനങ്ങള്‍ മിക്കയിടങ്ങളിലും ഇതിനകം തീര്‍ന്നുപോയിട്ടുണ്ട്. ശേഷിക്കുന്നവയും താമസിയാതെ തീരും. അഞ്ചിലൊരാള്‍ എന്ന തോതില്‍ അര ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി നേരിടുകയാണെന്നും ു.എന്നും അന്താരാഷ്ട്ര എന്‍.ജി.ഒകളും ചുമതലപ്പെടുത്തിയ സ്വതന്ത്ര കണ്‍സോര്‍ഷ്യമായ ഐ.പി.സി റിപ്പോര്‍ട്ടില്‍ പറഞ്ഞു. മനുഷ്യ നിര്‍മിതമായ ഈ അവസ്ഥ കുട്ടികളുടെ ഒരു തലമുറയെ തന്നെ ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേനല്‍ച്ചൂട്: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍; ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു
oman
• 5 hours ago
നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം
Kerala
• 6 hours ago
താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു
Kerala
• 6 hours ago
'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍
Kerala
• 7 hours ago
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍
latest
• 7 hours ago
തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്
Kerala
• 7 hours ago
മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച് കേരളം
Kerala
• 7 hours ago
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ
Kerala
• 7 hours ago
ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്
Kerala
• 7 hours ago
വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകാന്‍ സുപ്രഭാതം എജ്യു എക്സ്പോ 28ന് കോട്ടക്കലിൽ
Kerala
• 8 hours ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra
Trending
• 8 hours ago
കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 15 hours ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• 16 hours ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 16 hours ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• 18 hours ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്നൗവിനെതിരെ കളിക്കില്ല
Cricket
• 18 hours ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 19 hours ago
സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
Saudi-arabia
• 19 hours ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 16 hours ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 16 hours ago
ലഷ്കറെ ഭീകരൻ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 16 hours ago