HOME
DETAILS

മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച്‌ കേരളം

  
കെ. ഷിന്റുലാൽ 
May 19 2025 | 02:05 AM

please provide heading tag  description in english

കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രം സ്ഥിരീകരിച്ചെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ കേരളം. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് തോക്കുകൾ വാങ്ങാൻ കമാൻഡോ വിഭാഗത്തിനും പൊലിസിനും കൂടുതൽ ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവായി. വയനാട് ജില്ലയിലേക്ക് മാത്രം 179 ഗ്ലോക്ക് 19 എക്‌സ് പിസ്റ്റളുകൾ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ അടിസ്ഥാനവികസന പദ്ധതിയിലുൾപ്പെടുത്തിയാണ് വയനാട് പൊലിസിന് 25ഉം മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ തിരച്ചിൽ നടത്തുന്ന സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പിന് (എസ്.ഒ.ജി) 150 ഉം പിസ്റ്റളുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ഇതിനുപുറമെ പൊലിസിന്റെ ആധുനികവൽകരണ പദ്ധതിയിലുൾപ്പെടുത്തി നാല് പിസ്റ്റളുകൾ കൂടി വാങ്ങും. ഇതുസംബന്ധിച്ച് നേരത്തെ ഡി.ജി.പി സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം ചേർന്ന പർച്ചേഴ്‌സ് കമ്മിറ്റി യോഗം  ഡി.ജി.പിയുട ശുപാർശ പരിഗണിക്കുകയും സർക്കാർ അനുമതി നൽകുകയുമായിരുന്നു. 1,66,60,997 രൂപ ചെലവിലാണ് പിസ്റ്റളുകൾ വാങ്ങുന്നത്. ഒരു യൂനിറ്റിന് 78,879 രൂപയാണ്. ജി.എസ്.ടി നിരക്കും ബാധകമാകും. ചെന്നൈ ആമ്പട്ടൂർ, തിരുവെങ്കട നഗറിലെ കൗണ്ടർ നഗർ മെഷർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് പിസ്റ്റളുകൾ വാങ്ങുന്നത്.

കഴിഞ്ഞവർഷം വരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്തിടെയൊന്നും മാവോയിസ്റ്റുകളെ കണ്ടെത്തുകയോ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എങ്കിലും മാവോയിസ്റ്റുകൾക്കായി കേരള വനമേഖലയിൽ നടത്തുന്ന തിരച്ചൽ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ വർധിപ്പിച്ചത്. 
2013 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വനമേഖലകളിലും വനത്തിനോട് ചേർന്ന പ്രദേശങ്ങളിലുമായിരുന്നു മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നത്. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങൾ ഇല്ലാതായി. എന്നിട്ടും എസ്.ഒ.ജി കമാൻഡോകൾ പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, പാലക്കാട്, മലപ്പുറം ക്യാംപുകളിൽ നിന്നാണ് എസ്.ഒ.ജി കമാൻഡോകൾ പരിശോധനക്കായി പോവുന്നത്. ഛത്തിസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷൻ തുടരുകയാണ്. ഈ സാഹചര്യത്തിൽ കേരളം ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അടുത്തുനിന്നുള്ള പോരാട്ടത്തിന് പിസ്റ്റളുകൾ 

മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടാണ് ഫണ്ട് അനുവദിക്കുന്നതെങ്കിലും തീവ്രവാദ ആക്രമണം തടയുന്നതിനും ഭീകരരെ പിടികൂടുന്നതിനും കൂടിയാണ് എസ്.ഒ.ജിക്ക് ഗ്ലോക്ക് പിസ്റ്റളുകൾ വാങ്ങുന്നത്. പൊലിസ് ഉപയോഗിക്കുന്ന പിസ്റ്റളുകളേക്കാൾ ഭാരം കുറവും കൃത്യത ഉറപ്പുവരുത്തുന്നതുമാണ് ഗ്ലോക്ക് 19 എക്‌സ് (9-19 എം.എം) പിസ്റ്റളുകൾ. ക്ലോസ്ഡ് ക്വാർട്ടർ ബാറ്റിലിന് (അടുത്തുനിന്നുള്ള പോരാട്ടം) എ.കെ 47 പോലുള്ള തോക്കുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ കമാൻഡോകൾക്ക് ഏറ്റവും ഉപകാരപ്രദം പിസ്റ്റളുകളാണ്. അതിനാലാണ് ഗ്ലോക്ക് പിസ്റ്റളുകൾ വാങ്ങാൻ തീരുമാനിച്ചത്.

The Kerala government has approved ₹1.66 crore for purchasing additional firearms to bolster security measures against the potential Maoist threat. This decision underscores the state's commitment to maintaining vigilance and preparedness in the face of left-wing extremism, ensuring the safety of its citizens and law enforcement personnel ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  3 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  3 days ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  3 days ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  3 days ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  3 days ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  3 days ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  3 days ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  3 days ago