HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ

  
ഗിരീഷ് കെ. നായർ
May 19 2025 | 01:05 AM

State Government Employees DA Arrears Reach 18 Significant Losses Reported

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നുഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്. 

ധനവകുപ്പ് നേരത്തെ അനുവദിച്ച മൂന്ന് ഗഡു ക്ഷാമബത്ത 2021 ജനുവരിയിലെയും ജൂലൈയിലെയും 2022 ജനുവരിയിലെയുമാണ്. എന്നാൽ, കുടിശ്ശിക നൽകാതിരുന്നതോടെ ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇതുമൂലം ജീവനക്കാർക്ക് ഏതാണ്ട് മുക്കാൽ ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർവിസ് സംഘടനകൾ വിശദീകരിക്കുന്നത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്ന പതിവ് തുടർന്നുവന്നിരുന്നു. പുതിയ ധനമന്ത്രിയുടെ വരവോടെ കുടിശ്ശിക ക്ഷാമബത്ത ഐ.എ.എസ്-ഐ.പി.എസ്- ജൂഡീഷ്യൽ ഓഫിസർമാർക്ക് മാത്രം നൽകി വരുന്നതായും ആരോപണമുണ്ട്.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനമാചരിച്ചിരുന്നു. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് വിവിധ സംഘടനകൾ.

കൃത്യമായി ക്ഷാമബത്ത നൽകാതിരിക്കുകയും കുടിശ്ശിക നിഷേധിക്കുകയും ചെയ്യുന്നതുവഴി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിവിധ സർക്കാർ അനുകൂല സംഘടനകൾ പ്രതികരിച്ചിരുന്നു.
വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും നൽകിയിരുന്നത്. എന്നാൽ, സമയബന്ധിതമായി ലഭ്യമാക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തടഞ്ഞുവയ്ക്കുന്നത് പതിവാക്കി. ഇങ്ങനെ ക്ഷാമബത്ത തടഞ്ഞുവയ്ക്കുകയും അനുവദിക്കുന്ന സമയത്ത് കുടിശ്ശിക നിഷേധിക്കുന്നതുമായ രീതിയ്‌ക്കെതിരേയാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്.

The DA arrears for state government employees have reached 18%, resulting in significant financial losses for employees. Since the current government took office, only three DA installments have been approved, leaving employees with losses ranging from ₹750,000 to ₹550,000. This has led to growing discontent among government staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍

Kerala
  •  6 hours ago
No Image

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍

latest
  •  6 hours ago
No Image

തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്

Kerala
  •  6 hours ago
No Image

മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച്‌ കേരളം

Kerala
  •  6 hours ago
No Image

ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്

Kerala
  •  6 hours ago
No Image

വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകാന്‍ സുപ്രഭാതം എജ്യു എക്സ്പോ 28ന് കോട്ടക്കലിൽ

Kerala
  •  6 hours ago
No Image

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates

latest
  •  7 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra 

Trending
  •  7 hours ago
No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  14 hours ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  15 hours ago