HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ

  
ഗിരീഷ് കെ. നായർ
May 19 2025 | 01:05 AM

State Government Employees DA Arrears Reach 18 Significant Losses Reported

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നുഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്. 

ധനവകുപ്പ് നേരത്തെ അനുവദിച്ച മൂന്ന് ഗഡു ക്ഷാമബത്ത 2021 ജനുവരിയിലെയും ജൂലൈയിലെയും 2022 ജനുവരിയിലെയുമാണ്. എന്നാൽ, കുടിശ്ശിക നൽകാതിരുന്നതോടെ ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇതുമൂലം ജീവനക്കാർക്ക് ഏതാണ്ട് മുക്കാൽ ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർവിസ് സംഘടനകൾ വിശദീകരിക്കുന്നത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്ന പതിവ് തുടർന്നുവന്നിരുന്നു. പുതിയ ധനമന്ത്രിയുടെ വരവോടെ കുടിശ്ശിക ക്ഷാമബത്ത ഐ.എ.എസ്-ഐ.പി.എസ്- ജൂഡീഷ്യൽ ഓഫിസർമാർക്ക് മാത്രം നൽകി വരുന്നതായും ആരോപണമുണ്ട്.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനമാചരിച്ചിരുന്നു. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് വിവിധ സംഘടനകൾ.

കൃത്യമായി ക്ഷാമബത്ത നൽകാതിരിക്കുകയും കുടിശ്ശിക നിഷേധിക്കുകയും ചെയ്യുന്നതുവഴി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിവിധ സർക്കാർ അനുകൂല സംഘടനകൾ പ്രതികരിച്ചിരുന്നു.
വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും നൽകിയിരുന്നത്. എന്നാൽ, സമയബന്ധിതമായി ലഭ്യമാക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തടഞ്ഞുവയ്ക്കുന്നത് പതിവാക്കി. ഇങ്ങനെ ക്ഷാമബത്ത തടഞ്ഞുവയ്ക്കുകയും അനുവദിക്കുന്ന സമയത്ത് കുടിശ്ശിക നിഷേധിക്കുന്നതുമായ രീതിയ്‌ക്കെതിരേയാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്.

The DA arrears for state government employees have reached 18%, resulting in significant financial losses for employees. Since the current government took office, only three DA installments have been approved, leaving employees with losses ranging from ₹750,000 to ₹550,000. This has led to growing discontent among government staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  3 days ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  3 days ago
No Image

പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala
  •  3 days ago
No Image

ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ

International
  •  3 days ago
No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  3 days ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  3 days ago
No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  3 days ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  3 days ago