
നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേഗതിയിലൂടെ ദുഷ്ടവലയം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി. ആറു മാസത്തിനുള്ളില്‍ വഖ്ഫ് സ്വത്തുക്കള്‍ എല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥവച്ചതിനൊപ്പം, തര്‍ക്കത്തിലുള്ള സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന മറ്റൊരു വ്യവസ്ഥ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വഖ്ഫ് കേസ് സുപ്രിംകോടതി ഇന്നലെ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് കേസിലെ ആദ്യഹരജിക്കാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് വേണ്ടി ഹാജരായ അഭിഷേക് സിങ്വി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആറുമാസം കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സ്വത്ത് നഷ്ടപ്പെടുന്നത് തടയാന്‍ കോടതിയില്‍ പോകാന്‍ പോലും കഴിയാത്ത മറ്റൊരു വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്യുകയെന്ന വിചിത്ര നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. ഇങ്ങനെ പോയാല്‍ നവംബറോടെ മുസ് ലിംകള്‍ക്ക് വഖ്ഫ് സ്വത്തുക്കള്‍ പൂര്‍ണമായും നഷ്ടപ്പെടും. ഇതൊരു കൗശലത്തോടെയുള്ള നിയമനിര്‍മാണമാണെന്നും സിങ് വി ചൂണ്ടിക്കാട്ടി. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് നിര്‍ത്തലാക്കിയിരിക്കുന്നു. അതോടെ 80 ശതമാനം വരുന്ന ഉപയോഗത്തിലൂടെയുള്ള വഖ്ഫായി മാറിയ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നിര്‍ത്തലാക്കിയ ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ എങ്ങനെ രജിസ്‌ട്രേഷന്‍ സാധ്യമാകും? ഒരു സ്വത്ത് സര്‍ക്കാര്‍ സ്വത്താണെന്ന് കലക്ടര്‍ കരുതുന്നുവെങ്കില്‍ അതും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരത്തില്‍ രജിസ്‌ട്രേഷന് ഒരു വശത്ത് തടസ്സം ഉണ്ടാക്കി വച്ചിട്ടുണ്ട്. മറുവശത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അല്ലെങ്കില്‍ സ്വത്ത് നഷ്ടപ്പെടുമെന്നാക്കി. അതിനെതിരേ കോടതിയെ സമീപിക്കാനാവില്ലെന്നാക്കിയെന്നും സിങ് വി വാദിച്ചു.
വഖ്ഫ് ഇസ്ലാമില്‍ അനിവാര്യ ആചാരമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും ഹരജിക്കാര്‍ തള്ളി. വഖ്ഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമാണെന്നും സ്വത്തുക്കള്‍ ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കുകയെന്നത് ഒഴിവാക്കാനാവാത്തതാണെന്നും വഖ്ഫ് ഭേദഗതികള്‍ ചോദ്യംചെയ്തുള്ള കേസില്‍ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, ഹുസേഫ അഹമ്മദി തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെയും നിയമഭേദഗതിയെ അനുകൂലിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെയും വാദത്തിനു പിന്നാലെയാണ് ഹരജിക്കാരുടെ വാദം നടന്നത്.
ദാനം ചെയ്യുന്നത് പരലോകമോക്ഷത്തിനു വേണ്ടിയാണെന്നാണ് ഇസ്ലാമിക സങ്കല്‍പ്പമെന്ന് കബില്‍ സിബല്‍ വാദിച്ചു. വഖ്ഫ് ദാനമാണ്. അത് ഇസ്ലാമിന്റെ തത്വമാണ്. അത് മതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗവുമാണ്.
സോളിസിറ്റര്‍ ജനറലിന്റെ മുഴുവന്‍ വാദങ്ങളും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ്. നിയമത്തെ നിര്‍ണയിക്കുന്നത് കേന്ദ്രത്തിന്റെ എതിര്‍സത്യവാങ്മൂലമല്ല, നിയമത്തിലെ വാചകത്തിന്റെ വ്യക്തമായ വായനയാണ്. തര്‍ക്കമുള്ള സ്വത്തില്‍ ഉദ്യോഗസ്ഥന്‍ തീരുമാനമെടുത്താല്‍ റവന്യൂ എന്‍ട്രിയില്‍ മാറ്റുക മാത്രമാണ് ചെയ്യുകയെന്ന കേന്ദ്രവാദത്തെയും സിബല്‍ ചോദ്യം ചെയ്തു. കേന്ദ്രം വാദിക്കുന്നതു പോലെയല്ല നിയമത്തിലുള്ളത്. വ്യവസ്ഥകളുടെ ഭാഷ വളരെ വ്യക്തമാണ്. കേന്ദ്രം കോടതിയില്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍ അതു മാറില്ല. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്ന് ഉദ്യോഗസ്ഥന്‍ അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖ്ഫ് പദവി ഇല്ലാതാവുമെന്നാണ് നിയമം പറയുന്നത്. ഇതിനര്‍ഥം കോടതിവിധിക്ക് മുമ്പുതന്നെ വഖ്ഫിന് അതിന്റെ പദവി നഷ്ടപ്പെടുമെന്നാണെന്നും സിബല്‍ വാദിച്ചു.
വഖ്ഫ് ഒരു അവശ്യമതപരമായ ആചാരമല്ലെന്ന വാദത്തെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും എതിര്‍ത്തു. ദാനധര്‍മം ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• a day ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• a day ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• a day ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• a day ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• a day ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 2 days ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 2 days ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 2 days ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 2 days ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 2 days ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 2 days ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 2 days ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 2 days ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 2 days ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 2 days ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 2 days ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• 2 days ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 2 days ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 2 days ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 2 days ago