HOME
DETAILS

ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം

  
May 26 2025 | 15:05 PM

China Cautions Citizens on Bangladesh Marriage Scams Urges Against Foreign Spouses

ഡാക്ക: ഓൺലൈൻ വഴിയുള്ള വിവാഹ ചതിയിൽ നിന്ന് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ബംഗ്ലാദേശിലുള്ള ചൈനീസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സാമൂഹ്യമാധ്യമങ്ങളിലൂടെയും മാച്ച്‌മേക്കിങ് ഏജൻസികളിലൂടെയും നടക്കുന്ന വ്യാജ വിവാഹ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, വിദേശ വനിതകളെ ഭാര്യമാരായി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും എംബസി അറിയിച്ചു.

മനുഷ്യക്കടത്തിന് ഇരയാകുന്നവരിൽ ബംഗ്ലാദേശ് യുവതികൾ മുൻപന്തിയിൽ

ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബംഗ്ലാദേശ് യുവതികളെ “വിവാഹം” എന്ന പേരിൽ ചൈനയിലേക്ക് കൊണ്ടുപോയി അനധികൃതമായി വിൽക്കുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. വിവാഹ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ ചൈനീസ് പുരുഷന്മാരെ ലക്ഷ്യം വെച്ച് വേട്ടയാടുകയാണെന്നും, ആ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് പിന്നാലെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള മനുഷ്യടക്കടത്താണ് നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

30 ലക്ഷംത്തോളം പുരുഷന്മാർക്ക് പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ

വിവാഹം കഴിക്കാൻ ചൈനയിൽ നിന്ന് സ്ത്രീകളെ ലഭിക്കാതെ വരുന്നതാണ് ഈ നിയമവിരുദ്ധ വിവാഹങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും 30 ലക്ഷംത്തോളം പുരുഷന്മാർക്ക് പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇത് പലരെയും നിയമവിരുദ്ധ വഴികളിലേക്കാണ് നയിക്കുന്നത്. അവരുടെ മനോഭാവത്തെയും ദൗർബല്യങ്ങളെയും ലക്ഷ്യം വെച്ച് ചില ബംഗ്ലാദേശ് കേന്ദ്രങ്ങളിലുള്ള മാഫിയ സംഘം വിവാഹമല്ലെന്ന് അറിയാതെ യുവതികളെ കുടുക്കുകയാണ്.

തട്ടിപ്പുകൾ നേരിടുമ്പോൾ അധികൃതരെ സമീപിക്കണം

തങ്ങളുടെ പൗരന്മാർ ഇത്തരം വ്യാജ സ്‌നേഹബന്ധങ്ങൾ, വിവാഹ തട്ടിപ്പുകൾ എന്നിവയുടെ ഇരയാകാതെ മുന്നോട്ടു പോകണമെന്ന് ചൈനീസ് എംബസി മുന്നറിയിപ്പ് നൽകുന്നത്. ഇതിനകം തന്നെ ചൈനയിലെ പൊതുസുരക്ഷ വകുപ്പുകൾക്കൊപ്പം ചേർന്ന് നടപടി സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനാൽ, ആരെങ്കിലും ഈ തട്ടിപ്പിന്റെ ഇരയാകുന്നുവെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടണമെന്ന് എംബസി ആവശ്യപ്പെട്ടു.

ഇന്ത്യയിലേക്കും വ്യാപിച്ചു

അതേസമയം, ഇത്തരം തട്ടിപ്പുകൾ മുൻകാലങ്ങളിൽ ബംഗ്ലാദേശ് സ്ത്രീകളെ ഇന്ത്യയിലേക്കും കടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹം എന്ന മറവിൽ നടക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ മുന്നറിയിപ്പുകളുമായി രംഗത്തെത്തും എന്നാണ് പ്രതീക്ഷ.

The Chinese embassy in Bangladesh has issued a warning to its citizens about increasing cases of online marriage scams involving Bangladeshi women. These scams, often orchestrated through matchmaking agencies and social media, have reportedly led to instances of human trafficking. The embassy urged citizens not to fall for unauthorized cross-border marriages and to avoid foreign spouses. Reports suggest over 30 million Chinese men are struggling to find partners, making them vulnerable to such frauds. Victims have been asked to report to public security authorities. Similar trafficking patterns were earlier reported involving Indian routes as well.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  18 hours ago
No Image

എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്

National
  •  18 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  19 hours ago
No Image

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

Kerala
  •  19 hours ago
No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  21 hours ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  21 hours ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  a day ago
No Image

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

Kerala
  •  a day ago
No Image

യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago