HOME
DETAILS

ഇസ്‌റാഈലിന് മേൽ ഉപരോധം വേണമെന്ന് സ്‌പെയിൻ; ഗസ്സയുടെ 77 ശതമാനവും കയ്യടക്കി, സ്‌കൂൾ തകർത്ത് 25 പേരെ കൊലപ്പെടുത്തി

  
Web Desk
May 26 2025 | 03:05 AM

Spain urges the world to consider sanctions on Israel and control over 77 percent of gaza

ഗസ്സ: ഗസ്സയിൽ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന സ്‌കൂൾ തകർത്ത് ഇസ്‌റാഈൽ സൈന്യം നിരവധിപ്പേരെ കൊലപ്പെടുത്തി. 25 പേർ കൊല്ലപ്പെട്ടന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് റെഡ് ക്രോസ് പ്രവർത്തകർ, ഒരു പത്രപ്രവർത്തകൻ, നിരവധി കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. ഗസ്സ മുനമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൻഫ്ളുവൻസറായ യാക്കിൻ ഹമ്മദ് (11) എന്ന കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. 

അതേസമയം, ഇസ്‌റാഈൽ നടത്തുന്ന ക്രൂര ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ ഇസ്‌റാഈലിനുമേൽ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സ്​പെയിൻ അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനായി 20 യൂറോപ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ മാഡ്രിഡിൽ ചേർന്ന യോഗത്തിലാണ് ഇസ്‌റാഈലിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സ്പെയിൻ ലോകത്തോട് അഭ്യർത്ഥിച്ചത്. കര, വ്യോമ ആക്രമണങ്ങൾക്കൊപ്പം പട്ടിണികൂടി വലച്ച ഗസ്സയിൽ വലിയ ദുരിതം തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇടപെടണമെന്ന് സ്​പെയിൻ വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. യൂറോപ്യൻ, അറബ് നേതാക്കളോടായിരുന്നു സ്‌പെയിൻ ആവശ്യം ഉന്നയിച്ചത്.

ഗസ്സയിൽ ആക്രമണം കടുപ്പിച്ച്, ജനത്തെ പട്ടിണിയിലാക്കിയ സാഹചര്യത്തിൽ യുറോപ്യൻ യൂണിയനിലെ ഇസ്‌റാഈലിന്റെ സഖ്യരാജ്യങ്ങൾ പോലും യുദ്ധം നിർത്തണമെന്ന് രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ ബാഹ്യ സമ്മർദങ്ങൾക്കും ഇസ്‌റാഈലിൽ തന്നെ ഉയരുന്ന ആഭ്യന്തര ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഇസ്രായേൽ ഇതുവരെ വഴങ്ങിയിട്ടില്ല. അതേസമയം, ഓരോ ദിനവും ആക്രമം കടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ, ഇസ്‌റാഈൽ ഗസ്സയുടെ ആകെ ഭൂമിയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം കയ്യടക്കി. ഹമാസ് മാധ്യമ വിഭാഗമാണ് ഭൂമിയുടെ മുക്കാൽ പങ്കും ഇസ്രായേൽ കയ്യേറിയതായി അറിയിച്ചത്. ഇസ്രായേൽ നൽകുന്ന ഒഴിഞ്ഞുപോകൽ മുന്നറിയിപ്പും കര, വ്യോമ ആക്രമണവും വിലയിരുത്തിയാണ് ഗസ്സയുടെ 77 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിലാക്കിയതെന്ന് ഹമാസ് പറഞ്ഞു. 

അതേസമയം ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കുറഞ്ഞത് 53,939 പലസ്തീനികൾ ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെടുകയും 122,797 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗവൺമെന്റ് മീഡിയ ഓഫിസ് കണക്കനുസരിച്ച് മരണസംഖ്യ  61,700 ൽ കൂടുതലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് ആളുകളെ മരിച്ചതായി കരുതപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago