HOME
DETAILS

ഒരുപാട് ക്ലബ്ബുകളിൽ നിന്നും എനിക്ക് ഓഫർ വന്നു, പക്ഷെ എന്റെ തീരുമാനം മറ്റൊന്നാണ്: റൊണാൾഡോ 

  
June 08 2025 | 09:06 AM

Cristiano Ronaldo talks about playing in the Club World Cup

സഊദി ക്ലബ് അൽ നസറിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. താരം ടീം വിടുന്നുവെന്ന റിപ്പോർട്ടുകളും ശക്തമായി നിലനിൽക്കുന്നുണ്ട്.

റൊണാൾഡോയെ സ്വന്തമാക്കാൻ അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.

അൽ നസർ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളിൽ റൊണാൾഡോ തൃപ്തനല്ലെന്നും, ക്ലബുമായുള്ള കരാർ പുതുക്കുന്നതിന് മുൻപ് കോച്ച് പിയോലിയെയും സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോയെയും നീക്കം ചെയ്യണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടതായി വാർത്തകളും നിലനിൽക്കുന്നുണ്ട്. 

ഇപ്പോൾ ക്ലബ് ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റൊണാൾഡോ. ഒരുപാട് ക്ലബ്ബുകളിൽ നിന്നും ഓഫർ ലഭിച്ചിട്ടും ഈ ടൂർണമെന്റിൽ കളിക്കുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞത്. 

നിരവധി ക്ഷണങ്ങളും നിർദേശങ്ങളും ലഭിച്ചിട്ടും ഞാൻ ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഏതാണ്ട് തീരുമാനിച്ചു. ചർച്ചകളും കോൺടാക്റ്റുകളും നടന്നിട്ടുണ്ട്. എന്നാൽ പക്ഷേ ചെറിയ കാര്യത്തേക്കാൾ ദീർഘകാലങ്ങളിലെക്കുള്ള കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്'' റൊണാൾഡോ പറഞ്ഞു. 

അതേസമയം സഊദി പ്രോ ലീഗിൽ അൽഫത്തേഹിനെതിരെയുള മത്സരത്തിന് ശേഷം റൊണാൾഡോ തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ അധ്യായം ഇവിടെ അവസാനിച്ചു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ''കഥയോ? അത് ഇനിയും എഴുതപ്പെടുകയാണ്. എല്ലാവര്ക്കും നന്ദി'' റൊണാൾഡോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

2022ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും അൽ നസറിലെത്തുന്നത് റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. 

Cristiano Ronaldo talks about playing in the Club World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു

uae
  •  3 hours ago
No Image

വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന

Kerala
  •  4 hours ago
No Image

ബഹ്റൈ‌നിൽ ഉഷ്ണതരം​ഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം

bahrain
  •  4 hours ago
No Image

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം

National
  •  4 hours ago
No Image

Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം

Saudi-arabia
  •  4 hours ago
No Image

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു 

National
  •  5 hours ago
No Image

പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗലിന്

Football
  •  5 hours ago
No Image

പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra

National
  •  5 hours ago
No Image

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ

Others
  •  5 hours ago
No Image

യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് 

latest
  •  6 hours ago