HOME
DETAILS

വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള അന്വേഷണം നിർത്തിവെച്ച് സുപ്രിംകോടതി

  
June 10 2025 | 02:06 AM

Supreme Court stays investigation against Allahabad High Court judge for hate speech

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് മുസ് ലിംകൾക്കെതിരേ കടുത്ത ഭാഷയിലുള്ള വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണ നടപടികൾ സുപ്രിംകോടതി നിർത്തിവച്ചു. വിഷയത്തിൽ സുപ്രിംകോടതിയുടെ അധികാരപരിധി ചോദ്യം ചെയ്ത് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് യാദവിനെതിരേ അന്വേഷണത്തിന് തുടക്കമിട്ടത്. സുപ്രിംകോടതി കൊളീജിയം യാദവിനെ വിളിച്ചുവരുത്തി മാപ്പുപറയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ജഡ്ജി അത് നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ആരംഭിച്ച നടപടികൾ കഴിഞ്ഞ മാർച്ചിലാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് തടഞ്ഞത്.
 
ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കേണ്ടത് രാജ്യസഭാ ചെയർമാനും പാർലമെന്റും രാഷ്ട്രപതിയുമാണെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. കത്ത് ലഭിച്ചതോടെ നടപടി നിർത്തിവയ്ക്കുകയായിരുന്നു. ജഡ്ജിക്കെതിരേ പരാതിയുണ്ടായാൽ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസിന് മൂന്നംഗ ജുഡീഷ്യൽ കമ്മിറ്റി രൂപീകരിക്കാം. കമ്മിറ്റി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകും. ആരോപണം ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ ചീഫ് ജസ്റ്റിസിന് ജഡ്ജിയോട് രാജിവയ്ക്കാനോ സ്വമേധയാ വിരമിക്കാനോ ഉപദേശിക്കാം. ജഡ്ജി അനുസരിക്കാൻ വിസമ്മതിച്ചാൽ ജുഡീഷ്യൽ ജോലികൾ തടഞ്ഞുവയ്ക്കുക എന്നിവയുൾപ്പെടെയുള്ള ചെറിയ തിരുത്തൽ നടപടികൾ ചുമത്താൻ ചീഫ് ജസ്റ്റിസിന് കഴിയും. 

എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് നടന്ന സംഭവത്തിൽ ഉടനടി കമ്മിറ്റി രൂപീകരിക്കാനും അന്വേഷണം നടത്താനും അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന നടപടി സ്വീകരിച്ചില്ല. ഔദ്യോഗിക വസതിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയ്‌ക്കെതിരേ ചീഫ് ജസ്റ്റിസ് അതിവേഗം ഈ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് യാദവിന്റെ കാര്യത്തിൽ വൈകിയാണ് നടപടി തുടങ്ങിയത്. 

ജസ്റ്റിസ് വർമയ്‌ക്കെതിരായ നടപടി തടയാതിരുന്ന രാജ്യസഭാ സെക്രട്ടേറിയറ്റ് ജസ്റ്റിസ് യാദവിനെതിരായ നടപടി തടയുകയായിരുന്നു. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കപിൽ സിബലിന്റെ നേതൃത്വത്തിൽ 55 രാജ്യസഭാംഗങ്ങൾ നൽകിയ നോട്ടിസ് മാസങ്ങളായി ചെയർമാന്റെ പരിഗണനയിലുണ്ട്. 

Supreme Court stays investigation against Allahabad High Court judge for hate speech



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  2 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  2 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  2 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  2 days ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  2 days ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  2 days ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  2 days ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  2 days ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  2 days ago