
കപ്പൽ മുങ്ങുമെന്ന് ആശങ്ക, തീ നിയന്ത്രണ വിധേയമായില്ല; കൊച്ചിയിൽ ഉന്നതതല യോഗം

കൊച്ചി: കേരളാ തീരത്ത് കപ്പൽ തീപിടിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു ലഭ്യമായ വിവരം. സംസ്ഥാന സർക്കാർ പ്രതിനിധികൾ, നാവികസേന, കോസ്റ്റ്ഗാർഡ്, കേന്ദ്ര ഏജൻസി പ്രതിനിധികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രണ്ടാഴ്ചക്കിടെ ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങളും, നിലവിൽ തീ കത്തിക്കൊണ്ടിരിക്കുന്ന വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും യോഗത്തിൽ ചർച്ചയാകും.
ഇന്നലെ രാവിലെ ചരക്കു കപ്പലിൽ പടർന്ന തീ അണയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുകയാണ്. കപ്പലിൽ തീ ആളിപ്പടരുന്നതിനാൽ കപ്പലിന്റെ അടുത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. കപ്പലിൽ രാസ വസ്തുക്കൾ ഉള്ളതിനാൽ വലിയ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. അതിനിടെ, കപ്പൽ പൂർണമായി കത്തി മുങ്ങാനുള്ള സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തീപിടിത്തത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. 35 മുതൽ 40 ശതമാനം വരെ ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരുവിലെ എജെ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. പൊള്ളലേറ്റ ആറു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർ ചൈനക്കാരും രണ്ടു പേർ മ്യാൻമർ പൗരന്മാരും ഒരാൾ ഇന്തോനീഷ്യൻ പൗരനുമാണ്. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെയും രാത്രിയോടെ ഐഎൻഎസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
കാണാതായ നാല് പേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുണ്ടത്. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന 22 പേരിൽ 18 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവരിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്‌ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി, സോണിറ്റൂർ എസൈനി എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 കപ്പൽ മുങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേരള സമുദ്രാതിർത്തിയിൽ വീണ്ടും ചരക്കുകപ്പൽ ദുരന്തം ഉണ്ടായത്. കൊളംബോയിൽനിന്ന് മുംബൈയിലേക്കു പോകുന്ന, സിംഗപ്പൂർ രജിസ്‌ട്രേഷനുള്ള വാൻഹായ് 503 ചൈനീസ് ചരക്കുകപ്പലിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. കപ്പലിലുള്ള 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവ തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉൾക്കടലിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. രാത്രി വൈകിയും തീ നിയന്ത്രണാതീതമായി തുടരുകയാണ്. തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് എത്താൻ സാധിക്കുന്നില്ല. അപകട സമയത്ത് 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. 10 പേർ ലൈഫ് ബോട്ടിലും എട്ടു പേർ ലൈഫ് റാഫ്റ്റിലും രക്ഷപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ടവരിൽ അഞ്ചു പേർക്ക് പരുക്കേറ്റതായും രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. ചികിത്സയ്ക്ക് എല്ലാ സജ്ജീകരണങ്ങളും ഇന്നലെ വൈകിട്ടോടെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒരുക്കിയിരുന്നു. ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് ജീവനക്കാർ.
ഇന്നലെ രാവിലെ പത്തോടെയാണ് കപ്പൽ അപകടത്തിൽപെട്ട വിവരം ലഭിക്കുന്നത്. കപ്പലിൽ ഒന്നിലേറെ സ്‌ഫോടനം നടന്നതായി സൂചനയുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകളിൽ 20 എണ്ണം കടലിൽ വീണു. വിവരം കിട്ടിയ ഉടൻ രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെും നേവിയുടെയും കപ്പലുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയെങ്കിലും കപ്പലിനരികിലെത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായി. കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൂരെ നിന്നായിരുന്നു രക്ഷാപ്രവർത്തനം.
കോസ്റ്റ് ഗാർഡിന്റെ സചേത്, അർണവേശ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും മൂന്ന് വിമാനങ്ങളും നാവിക സേനയുടെ ഒരു കപ്പലുമാണ് സ്ഥലത്തുള്ളത്. കപ്പലിലുണ്ടായിരുന്ന ഒരു കണ്ടെയ്നർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച കപ്പലിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. 269 മീറ്റർ നീളമുള്ള വാൻഹായ് 503 കപ്പലിൽ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളും ഉണ്ടെന്ന് പ്രാഥമിക വിവരം. സ്വയം തീപിടിക്കുന്ന വസ്തുക്കൾ കപ്പലിൽ ഉള്ളതായി കണ്ണൂർ അഴീക്കൽ പോർട്ട് ഓഫിസർ കാപ്റ്റൻ അരുൺകുമാർ പറഞ്ഞു.
കപ്പലുകളിൽ കൊണ്ടുപോകുന്ന അപകടകരമായ വസ്തുക്കളെ ഒൻപത് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതിൽ ക്ലാസ് 3, 4.1, 4.2, 6.1 തരങ്ങളിലുള്ള വസ്തുക്കളാണ് വാൻഹായി 503 കപ്പലിലുള്ളത്. തീപിടിപ്പിച്ചാൽ കത്തുന്ന ദ്രാവകങ്ങളാണ് ഇതിൽ ആദ്യത്തേത്. പെട്രോൾ, ഡീസൽ, അസറ്റോൺ, എത്തനോൾ എന്നിവ പോലുള്ളത്. ഘർഷണത്തിൽ സ്വയം തീപിടിക്കാവുന്നവയാണ് 4.1 വിഭാഗം. സൾഫർ, തീപ്പെട്ടി, കാൽസ്യം കാർബൈഡ്, കർപ്പൂരം, ഫോസ്ഫറസ് എന്നിവപോലെ. വായുസ്പർശമുണ്ടായാലോ കത്തിച്ചാലോ പെട്ടെന്ന് തീപിടിക്കുന്നവയാണ് 4.2 വിഭാഗം. വെള്ള ഫോസ്ഫറസ്, പഞ്ഞി, പഞ്ചസാര, വൈക്കോൽ എന്നിവപോലുള്ളവ .
ശ്വസിച്ചാലോ സ്പർശിച്ചാലോ ഹാനികരമാവുന്നവയാണ് അടുത്ത വിഭാഗമായ 6.1. ആർസനിക്, ഈയം, കീടനാശിനികൾ, ക്ലോറോഫോം, നിക്കോട്ടീൻ, ബേറിയം എന്നിവ. ഇവയിലേതെല്ലാം കപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നുവെന്നതിന്റെ പട്ടിക ഷിപ്പിങ് കമ്പനിയുടെയും കസ്റ്റംസിന്റെയും കൈവശമാണുള്ളത്. കടലിൽ പതിച്ചവ ഏതാണെന്നതും സ്ഥിരീകരിച്ചിട്ടില്ല.
In the wake of the recent ship fire off the Kerala coast, a high-level meeting is being convened in Kochi today to assess the situation. According to available information, the meeting has been called by the Directorate General of Shipping.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• 2 days ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• 2 days ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• 2 days ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• 2 days ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• 2 days ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• 2 days ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• 2 days ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• 2 days ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• 2 days ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• 2 days ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• 2 days ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• 2 days ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago