
ഏറ്റവും വലിയ വിഭാഗമായ ക്രിസ്തുമതത്തിൽ ഇടിവ്, ഇസ്‌ലാം ദ്രുതഗതിയിൽ വളരുന്നു, മതരഹിതരും കൂടുന്നു; പോയ ദശകത്തിൽ മതങ്ങളുടെ വളർച്ച ഇങ്ങനെ

റിയാദ്: ലോകത്തെ മതവിഭാഗങ്ങളിലെ വളർച്ച സംബന്ധിച്ച കണക്കുകൾ പുറത്ത്. 2010 നും 2020 നും ഇടയിൽ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായ ക്രിസ്തുമതത്തിൽ ഇടിവ് നേരിട്ടപ്പോൾ മുസ്‌ലിംകൾ താരതമ്യേന വർദ്ധിച്ചു. 2010 നും 2020 നും ഇടയിൽ ഇസ്ലാം അതിവേഗം വളർന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) പുതിയ റിപ്പോർട്ട് പറയുന്നു. "ഹൗ ദി ഗ്ലോബൽ റിലീജിയസ് ലാൻഡ്‌സ്കേപ്പ് ചേഞ്ച്ഡ് ഫ്രം 2010 ടു 2020" (How the Global Religious Landscape Changed From 2010 to 2020) എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിൽ 117 രാജ്യങ്ങളിലായി 2,700-ലധികം സർവേകളിൽ നിന്നും സെൻസസുകളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചു.

(Photo Courtesy: Pew Research Center)
ഇസ്ലാമിന്റെ ദ്രുതഗതിയിലുള്ള വളർച്ച
2010 നും 2020 നും ഇടയിൽ ഇസ്ലാം അതിവേഗം വളർന്നതായി റിപ്പോർട്ട് പറയുന്നു. മുസ്‌ലിം ജനസംഖ്യ 34.7 കോടി വർദ്ധിച്ചു. ഇത് മറ്റെല്ലാ മതങ്ങളും ചേർന്നതിനേക്കാൾ കൂടുതലാണ്. ലോക ജനസംഖ്യയിൽ മുസ്‌ലിംകളുടെ വിഹിതം 25.6 ശതമാനമായി ഉയർന്നു. "ക്രിസ്ത്യൻ വിശ്വാസികൾ 12.2 കോടി വർദ്ധിച്ച് 230 കോടിയിലെത്തിയെങ്കിലും, അവരുടെ ജനസംഖ്യ ഒരു ശതമാനം കുറഞ്ഞ് 28.8 ശതമാനമായതായി റിപ്പോർട്ട് പറയുന്നു.

അവിശ്വാസികളുടെ ഉയർച്ച
റിപ്പോർട്ടിലെ രസകരമായ ഒരു കണ്ടെത്തൽ മതവുമായി ബന്ധമില്ലാത്ത നിരീശ്വരവാദികളുടെ എണ്ണം 27 കോടി ദശലക്ഷം വർദ്ധിച്ച് 190 കോടി ആയി എന്നതാണ്. മുസ്‌ലിംകൾക്ക് തൊട്ടുപിന്നിൽ ഏറ്റവും വലിയ വിഭാഗം ആണ് അവിശ്വാസികൾ. 2020 ലെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ മൊത്തത്തിൽ 75.8 ശതമാനം ആളുകളും ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(Photo Courtesy: Pew Research Center)
ബാക്കിയുള്ള 24.2 ശതമാനം പേർക്ക് ഒരു മതവുമായും ബന്ധമില്ല. അവിശ്വാസികൾ കൂടുതലും ഉണ്ടാകുന്നത് ക്രൈസ്തവ വിഭാഗത്തിൽനിന്നു ആണെന്നും അതിനാലാണ്, ക്രിസ്തു മതത്തിൽ കുറവും നിരീശ്വര വാദികളിൽ പെട്ടെന്ന് വളർച്ചയും ഉണ്ടായത്. ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾ 12 കോടി വർദ്ധിച്ച് ലോകമെമ്പാടുനായി 120 കോടിയിലും എത്തി. നിരീശ്വര വാദികൾ കൂടുതലും ചൈനയിൽ ആണ്. പിന്നീട് അമേരിക്കയിലും തുടർന്ന് ജപ്പാനിലും.

(Photo Courtesy: Pew Research Center)
മുസ്‌ലിം ജനസംഖ്യാ വളർച്ചയ്ക്ക് പ്രധാന കാരണം
മുസ്‌ലിംകളുടെ ജനസംഖ്യാ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം അവരുടെ താരതമ്യേന യുവത്വവും ഉയർന്ന ജനനനിരക്കും ആണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പ്യൂ റിസർച്ച് സെന്റർ നടത്തിയ മുൻ പഠനമനുസരിച്ച് 2010-15 കാലയളവിൽ മുസ്‌ലിംകൾക്ക് ഏറ്റവും ഉയർന്ന ജനനനിരക്ക് ഉള്ളതായി കണ്ടെത്തി. ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികൾ ഉണ്ട്. തൊട്ടുപിന്നിൽ ഹിന്ദുക്കൾ ആണ്.
മതം ഉപേക്ഷിക്കൽ
ജനിച്ച മതത്തിൽ നിന്ന് കൂടുതൽ അകന്നുപോകുന്നത് ക്രിസ്ത്യാനികൾ ആണ് എന്നും റിപ്പോർട്ടിൽ ഉണ്ട്. പ്രധാനമായും കൗമാര, യുവത്വത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആണ് ഈ മാറ്റം ഉണ്ടാകുന്നത്. മതത്തിൽനിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മത രഹിതരായ ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കി. മതപരമായ മാറ്റം ഏറ്റവും കുറവ് ബാധിക്കുന്നത് മുസ്‌ലിംകളിൽ ആണ്.

(Photo Courtesy: Pew Research Center)
കുടിയേറ്റം
കുടിയേറ്റം മതവിഭാഗങ്ങളുടെ വലുപ്പത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. പക്ഷേ അത് അവരുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തെ സ്വാധീനിച്ചിട്ടുണ്ട്. 2010 ൽ ലെബനനിലെ മുസ്ലിം ജനസംഖ 62 ശതമാനമായിരുന്നു. 2020 ൽ സിറിയൻ അഭയാർത്ഥികളുടെ ഒഴുക്കിന് ശേഷം മുസ്ലിം ജനസംഖ്യ ഇപ്പോൾ 65 ശതമാനമായി. യൂറോപ്പിന്റെ ആറ് ശതമാനം മുസ്ലിംകൾ ആണ്. ആറ് ജി.സി.സി രാജ്യങ്ങളാണ് (ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്) കുടിയേറ്റ ജനസംഖ്യയുടെ നാലിലൊന്ന് വരുന്നത്. ഇതിൽ ഭൂരിഭാഗവും ക്രിസ്ത്യൻ, ഹിന്ദു വിഭാഗക്കാർ ആണ്.
The world’s population expanded from 2010 to 2020, and so did most religious groups, according to a Pew Research Center analysis of more than 2,700 censuses and surveys
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 9 hours ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 9 hours ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 9 hours ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 9 hours ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 10 hours ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 10 hours ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 10 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 11 hours ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 11 hours ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 11 hours ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 11 hours ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 12 hours ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 12 hours ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 12 hours ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 13 hours ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 13 hours ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 13 hours ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 14 hours ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 12 hours ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 13 hours ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 13 hours ago