
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിച്ച ക്രൂരമായ വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപന്റെ തുറന്നുപറച്ചില്‍.
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാരെ 'തൊട്ടുകൂടാത്തവര്‍' എന്നാണ് വിളിച്ചിരുന്നത്. അവര്‍ അശുദ്ധരാണെന്ന് അവരോട് പറഞ്ഞിരുന്നു. അവര്‍ക്ക് സ്വന്തത്തിനു വേണ്ടും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ അവകാശമില്ലെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ ഇവിടെയാണ്. അതേ ആളുകളില്‍ പെട്ട ഒരാള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ എന്ന നിലയില്‍ സംസാരിക്കുകയാണ്.' ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് തന്റെ പ്രസംഗം ആരംഭിച്ചത് ഈ വരികളോടെയാണ്.
പ്രംസഗത്തിനിടെ ഗായത്രി ചക്രവര്‍ത്തിയുടെ കീഴാളര്‍ക്ക് സംസാരിക്കാനാകുമോ എന്ന പുസ്തകത്തെക്കുറിച്ചും ഗവായ് പരാമര്‍ശിക്കുകയുണ്ടായി.
'അതെ, കീഴാളര്‍ക്ക് സംസാരിക്കാന്‍ കഴിയും. അവര്‍ എല്ലായ്‌പ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യം ഇപ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമോ എന്നതല്ല, മറിച്ച് സമൂഹം യഥാര്‍ത്ഥത്തില്‍ അതു ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ്,' ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
'ഇന്ത്യന്‍ ഭരണഘടന ചെയ്തത് ഇതാണ്. ഇന്ത്യയിലെ ജനങ്ങളോട് അവര്‍ ഇന്ത്യക്കാരാണെന്നും, അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുമെന്നും, സമൂഹത്തിന്റെയും അധികാരത്തിന്റെയും എല്ലാ മേഖലകളിലും അവര്‍ക്ക് തുല്യ സ്ഥാനമുണ്ടെന്നും ഭരണഘടന ഉറപ്പാക്കി.' ഭരണഘടനയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
'ഇന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍, ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായ പൗരന്മാര്‍ക്ക്, ഭരണഘടന വെറുമൊരു നിയമപരമായ ചാര്‍ട്ടറോ രാഷ്ട്രീയ ചട്ടക്കൂടോ അല്ല. അത് ഒരു വികാരമാണ്, ഒരു ജീവരേഖയാണ്, മഷിയില്‍ കൊത്തിയെടുത്ത ഒരു നിശബ്ദ വിപ്ലവമാണ്. ഒരു മുനിസിപ്പല്‍ സ്‌കൂളില്‍ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഓഫീസിലേക്കുള്ള എന്റെ യാത്രയില്‍, അത് ഒരു വഴികാട്ടിയായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഭരണഘടന ഒരു സാമൂഹിക രേഖയാണ്. ജാതി, ദാരിദ്ര്യം, ഒഴിവാക്കല്‍, അനീതി എന്നിവയുടെ ക്രൂരമായ സത്യങ്ങളില്‍ നിന്ന് അത് നോട്ടം മാറ്റുന്നില്ല. ആഴത്തിലുള്ള അസമത്വത്താല്‍ മുറിവേറ്റ ഒരു നാട്ടില്‍ എല്ലാവരും തുല്യരാണെന്ന് അത് നടിക്കുന്നില്ല. പകരം, അത് ഇടപെടാനും, തിരക്കഥ മാറ്റിയെഴുതാനും, അധികാരം പുനഃക്രമീകരിക്കാനും, അന്തസ്സ് പുനഃസ്ഥാപിക്കാനും ധൈര്യപ്പെടുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്തവരുടെ ഹൃദയമിടിപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും, തുല്യത വാഗ്ദാനം ചെയ്യുക മാത്രമല്ല, പിന്തുടരുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ദര്‍ശനമാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല, സജീവമായി ഉയര്‍ത്താനും, സ്ഥിരീകരിക്കാനും, നന്നാക്കാനും അത് സംസ്ഥാനത്തെ നിര്‍ബന്ധിക്കുന്നു.
'അതിന്റെ ആഴമേറിയ സത്തയില്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതം വിധിയുടെ ആകസ്മികതകളല്ല, മറിച്ച് നീതിക്ക് അര്‍ഹതയുള്ള, പ്രാതിനിധ്യത്തിനും അവസരത്തിനും ശബ്ദത്തിനും അര്‍ഹതയുള്ള ആത്മാക്കളാണെന്ന ഒരു ധാര്‍മ്മിക പ്രഖ്യാപനമാണിത്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ രൂപീകരണ വേളയില്‍, ശ്രദ്ധേയവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു സത്യം പുറത്തുവന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായ് വിശദീകരിച്ചു. രാജ്യത്തെ ഏറ്റവും ദുര്‍ബലരായ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പലരും ഭരണഘടനാ ആശങ്കകളുടെ വിഷയങ്ങള്‍ മാത്രമല്ല, അതിന്റെ നിര്‍മ്മാണത്തില്‍ സജീവ പങ്കാളികളുമായിരുന്നു.
'ദലിതരും ആദിവാസികളും മുതല്‍ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വികലാംഗരും, ഒരിക്കല്‍ 'കുറ്റവാളികള്‍' എന്ന് അന്യായമായി മുദ്രകുത്തപ്പെട്ടവരും വരെ, ഭരണഘടനാ അസംബ്ലിയിലെ അവരുടെ സാന്നിധ്യം നീതിക്കായുള്ള ഒരു കൂട്ടായ ആവശ്യമായിരുന്നു. ഈ ഗ്രൂപ്പുകള്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലും അവഗണനയും നിശബ്ദതയും സഹിച്ചു. പുതിയ ഇന്ത്യയില്‍ അംഗീകാരം, അന്തസ്സ്, സംരക്ഷണം എന്നിവയ്ക്കായിരുന്നു അവരുടെ ആഹ്വാനം. അവര്‍ ദാനധര്‍മ്മമല്ല, മറിച്ച് സ്വതന്ത്രവും ഭരണഘടനാപരവുമായ ജനാധിപത്യത്തിന്റെ ഘടനയില്‍ ഒരു ശരിയായ ഇടമാണ് തേടിയത്,' അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്ക് ഡോ. ബി.ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകളെ പ്രശംസിക്കാനും ബി.ആര്‍ ഗവായ് മറന്നില്ല.
'നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെയും ഒരു സാമൂഹിക ജനാധിപത്യമാക്കണം. സാമൂഹിക ജനാധിപത്യം അതിന്റെ അടിത്തറയില്‍ ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല. ജനാധിപത്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതിയാണ് അതിനര്‍ത്ഥം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
In a powerful Oxford Union address, Chief Justice BR Gavai reflects on his rise from a marginalized community to India’s top judicial post, highlighting the Indian Constitution’s transformative power against casteism’s cruelty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 14 hours ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 14 hours ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 15 hours ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 15 hours ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 15 hours ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 15 hours ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 16 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 16 hours ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 16 hours ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 17 hours ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 17 hours ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 17 hours ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 18 hours ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 18 hours ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 19 hours ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 19 hours ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 19 hours ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 20 hours ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 18 hours ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 18 hours ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 19 hours ago