HOME
DETAILS

ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ

  
Web Desk
June 18 2025 | 06:06 AM

Siddaramaiah has strongly countered the BJPs demand for his resignation on chinnaswamy stadium tragedy

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധിപേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ രാജിയാണ് ബിജെപിയുടെ ആവശ്യമെങ്കിൽ എന്തുകൊണ്ട് ഗുജറാത്ത് കലാപമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി രാജിവെച്ചില്ലെന്നും ഖേദം പോലും പ്രകടിപ്പിച്ചില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. തന്റെ രാജിയാണ് ആവശ്യമെങ്കിൽ ആദ്യം നരേന്ദ്ര മോദി രാജിവെക്കട്ടെ എന്നും അദ്ദേഹം തുറന്നടിച്ചു. ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഭരണത്തിൻ കീഴിൽ നടന്ന പ്രധാന സംഭവങ്ങളിൽ അവർ പുലർത്തുന്ന മൗനത്തെയും സിദ്ധരാമയ്യ ചോദ്യം ചെയ്തു. 2002-ൽ ഗുജറാത്ത് കലാപത്തിൽ ഏകദേശം 2,000 നിരപരാധികൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പോലും നരേന്ദ്ര മോദിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം അത് നിരസിച്ചു, ഖേദം പോലും പ്രകടിപ്പിച്ചില്ല - അദ്ദേഹം പറഞ്ഞു

പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതും, മണിപ്പൂരിൽ നീണ്ടുനിന്ന അക്രമവും, 140 പേർ കൊല്ലപ്പെട്ട ഗുജറാത്തിലെ മോർബി പാലം തകർന്നതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആ കേസുകളിൽ ബിജെപി നേതാക്കൾ രാജിവയ്ക്കുകയോ വിശ്വസനീയമായ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോപിച്ചു.

മണിപ്പൂരിൽ, സംസ്ഥാനം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി 20 മാസം അധികാരത്തിൽ തുടർന്നു. ഗുജറാത്തിലെ മോർബിയിൽ ഒരു പാലം തകർന്ന് 140 പേർ മരിച്ചു. ജനുവരിയിൽ മഹാകുംഭമേളയിൽ 30 തീർത്ഥാടകർ കൊല്ലപ്പെട്ടു. അപ്പോൾ ബിജെപിയുടെ രോഷം എവിടെയായിരുന്നു? - സിദ്ധരാമയ്യ ചോദിച്ചു.

പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി മോദിയോട് രാജിവയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടോ? ഇല്ല. പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു, പക്ഷേ അതും നിഷേധിക്കപ്പെട്ടു. ഇതുവരെ ഒരു കുറ്റവാളിയെ പോലും തിരിച്ചറിഞ്ഞിട്ടില്ല. ആ പരാജയത്തിന് ആരാണ് രാജിവയ്ക്കേണ്ടത് - പണ്ഡിറ്റ് നെഹ്‌റുവോ? രാഹുൽ ഗാന്ധിയോ?” - ബിജെപി നേതൃത്വത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.

"ചിന്നസ്വാമി സംഭവം ദൗർഭാഗ്യകരമായിരുന്നു, ഉത്തരവാദിത്തമുള്ള ഒരു സർക്കാർ എന്ന നിലയിൽ ഞങ്ങൾ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു" ടിക്കറ്റ് വിതരണ പരിപാടിക്കിടെ നിരവധി വ്യക്തികളുടെ മരണത്തിന് കാരണമായ തിക്കിലും തിരക്കിലും പെട്ടതിനെ പരാമർശിച്ച് സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ചുമതലയുണ്ടായിരുന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു, സംസ്ഥാന ഇന്റലിജൻസ് മേധാവിയെ സ്ഥലം മാറ്റി, എന്റെ രാഷ്ട്രീയ സെക്രട്ടറിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കി - അദ്ദേഹം വ്യക്തമാക്കി. 

ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ജോൺ മൈക്കൽ കുൻഹയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം, മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് പുതിയ കാര്യമല്ല. അത് അപകടമായാലും കൊലപാതകമായാലും ആക്രമണമായാലും, അവരുടെ ആദ്യ പ്രതികരണം മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നതാണ്. കർണാടകയിലെ ജനങ്ങൾ ഈ നാടകം കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ സർക്കാർ 7 കോടി കന്നഡിഗർക്ക് ഉത്തരവാദിത്തമുള്ളവരാണ്. സംഭവത്തിൽ അശ്രദ്ധ കാണിച്ചവർക്കെതിരെ ഞങ്ങൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് വരുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകും. കർശന നടപടിയെടുക്കാൻ ഞങ്ങൾ മടിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

Karnataka Chief Minister Siddaramaiah has strongly countered the BJP's demand for his resignation following the tragic deaths caused by overcrowding during the Royal Challengers Bangalore (RCB) IPL victory celebrations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ് ആപ് ഒഴിവാക്കാന്‍ ഇറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; നിര്‍ദ്ദേശം മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കക്ക് പിന്നാലെ 

International
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു

National
  •  4 hours ago
No Image

ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്‌സ്

qatar
  •  4 hours ago
No Image

വ്യക്തിഗത രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക: ഉംറ തീര്‍ത്ഥാടകരോട് സഊദി അറേബ്യ 

Saudi-arabia
  •  4 hours ago
No Image

രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന 

Business
  •  5 hours ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  5 hours ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  5 hours ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  6 hours ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  6 hours ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  6 hours ago