HOME
DETAILS

'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി

  
Web Desk
June 21 2025 | 04:06 AM

BJP has replaced the image of Bharat Mata holding an RSS flag

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ ആർഎസ്എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റി ബിജെപി. പുറകിലെ വിവാദ ഭൂപടവും പിൻവലിച്ചിട്ടുണ്ട്. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്ററിലാണ് ഈ മാറ്റം.'ഭാരതമാതാവിന് പുഷ്പാർച്ചന' എന്ന പേരിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് പുതിയ മാറ്റം.

ആർഎസ്എസിന്റെ കാവിക്കൊടിക്കു പകരം ഇന്ത്യൻ ദേശീയ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്. ഭാരതാംബയ്ക്ക് പുറകിലുള്ള ആർഎസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്. എന്തുവന്നാലും ഭാരതാംബ ചിത്രം മാറ്റില്ലെന്ന രാജ്ഭവന്റെ കാടുപിടുത്തം നിൽക്കുന്നതിനിടെയാണ് ഗവർണറെ തള്ളി ബിജെപി പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.

ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മുൻ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. 

Bhrathambha BJP poster.jpg

നേരത്തെ, കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ വിവാദ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യവുമായി കേരള ഗവർണർ രംഗത്തുവന്നിരുന്നു. ഗവർണറുടെ ഈ തീരുമാനത്തിനെതിരെ കൃഷിമന്ത്രി പി. പ്രസാദ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എന്നിവർ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇത് സർക്കാർ - ഗവർണർ തുറന്ന പോരിലേക്ക് എത്തിച്ചു. രാജ്ഭവനിലെ എല്ലാ പരിപാടിയിലും കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വേണമെന്ന നിലപാടിലേക്ക് ഗവർണർ എത്തിയിരുന്നു. ഗവർണറുടെ ആർഎസ്എസ് നിലാപാടിനെതിരെ ശിവൻകുട്ടി തുറന്നടിക്കുകയും ചെയ്തു. ഇതിനിടെയാണ് ബിജെപി ചിത്രം മാറ്റിയത്.   

അതേസമയം, ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്ററിന് താഴെ നിരവധി പേർ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്ന പരിഹാസമാണ് കൂടുതൽ കാണുന്നത്. ഗവർണർ വിഷയവും പലരും ഉന്നയിക്കുന്നത്.

 

Following controversies, the BJP has replaced the image of Bharat Mata holding an RSS flag. The controversial map in the background has also been withdrawn. These changes were made to a poster shared on the official Facebook page of the Kerala BJP. The updated poster is for a protest event to be held in front of the Secretariat titled "Floral Tribute to Bharat Mata."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  a day ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  a day ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  a day ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  a day ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  a day ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  a day ago