
Israel-Iran conflict LIVE: കുവൈത്തില്‍ ഷെല്‍ട്ടറുകള്‍, ബഹ്റൈനില്‍ വര്‍ക്ക് ഫ്രം ഹോം, റേഡിയോ ആക്ടീവ് ഇഫക്റ്റുകളില്ലെന്ന് സഊദിയും ഖത്തറും; ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം ഇങ്ങനെ

ദുബൈ/കുവൈത്ത് സിറ്റി/റിയാദ്: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ നടപടികളാണ് ഗള്‍ഫ്രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്. ഇറാനോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്കിന്റെ തീരത്ത് തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളും ഉള്ളത്. ഇസ്രാഈല്‍, വാഷിംഗ്ടണ്‍, തെഹ്റാന് എന്നിവയ്ക്കിടയിലുള്ള രൂക്ഷമായ സംഘര്‍ഷത്തില്‍ നിന്നുള്ള സാധ്യമായ പ്രത്യാഘാതങ്ങള്‍ക്ക് മേഖല തയാറെടുക്കുന്നതിനിടെയാണ് ഈ നടപടികളെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടി.
കുവൈത്തില്‍ ഷെല്‍റ്ററുകള്‍
കുവൈത്ത് ധന മന്ത്രാലയ സമുച്ചയത്തില്‍ ഷെല്‍റ്ററുകള്‍ സ്ഥാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഷെല്‍റ്ററുകള്‍ക്ക് ഏകദേശം 900 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എക്സിലെ പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.
പ്രധാന എണ്ണ ഉല്‍പ്പാദക മേഖലയിലുടനീളം അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്, കുവൈത്തിലും ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലും യു.എസ് സൈനിക താവളങ്ങളുണ്ട്.
ബഹ്റൈനില്‍ വര്‍ക്ക് ഫ്രം ഹോം
മനാമ: ഇറാനിയന്‍ ആണവ സൗകര്യങ്ങള്‍ക്കെതിരായ യു.എസ് ആക്രമണങ്ങളെത്തുടര്‍ന്ന് അതിവേഗം വര്‍ധിച്ചു കൊണ്ടിരിക്കുന്ന മേഖലാ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അപകട സാധ്യതകള്‍ ലഘൂകരിക്കാന്‍ ബഹ്റൈനും പദ്ധതികളാവിഷ്കരിച്ചു. റിമോട്ട് ഡ്യൂട്ടി ഷെഡ്യുള്‍ സ്ഥാപിച്ചതാണ് ഇതിലെ ആദ്യ നീക്കം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ 70 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വിദൂരമായി ജോലി ചെയ്യണമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ സൈറ്റ് സാന്നിധ്യം ആവശ്യമുള്ളതോ, അടിയന്തര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതോ ആയ മേഖലകള്‍ ഒഴികെ, എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്ന് സിവില്‍ സര്‍വിസ് ബ്യൂറോ പറഞ്ഞു. 'നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതു സുരക്ഷയുടെ താല്പര്യം കണക്കിലെടുത്താണ്' ഈ തീരുമാനം എടുത്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കിന്റര്‍ ഗാര്‍ട്ടനുകള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടെ ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്കി. വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനുള്ള അംഗീകൃത കണ്ടിജന്‍സി പദ്ധതിയുടെ ഭാഗമാണ് ഈ മുന്‍കരുതല്‍ നടപടിയെന്നും മന്ത്രാലയം വിശദീകരിച്ചു.
സാങ്കേതിക സഹായമോ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശമോ ആവശ്യമുള്ള സ്ഥാപനങ്ങള്‍ സ്ഥാപിത ആശയ വിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയവുമായോ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായോ ബന്ധപ്പെടാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റേഡിയോ ആക്ടീവ് ഇഫക്റ്റുകളില്ലെന്ന് സഊദി, ഖത്തര്‍
ദുബൈ: ഞായറാഴ്ച പുലര്‍ച്ചെ ഇറാനില്‍ യു.എസ് നടത്തിയ ആക്രമണത്തിന് ശേഷം ഗള്‍ഫിലെ ഭൂപരിസ്ഥിതിയില്‍ 'റേഡിയോ ആക്ടീവ് ഇഫക്റ്റുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല' എന്ന് സഊദി അറേബ്യ പറഞ്ഞു. സഊദി അറേബ്യയുടെ ആണവ നിയന്ത്രണ ഏജന്‍സി ഇന്നലെ എക്സിലെ പോസ്റ്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തിന് ശേഷം വ്യോമാതിര്‍ത്തിയിലോ ജലാശയങ്ങളിലോ കണ്ടെത്തിയ റേഡിയോ ആക്ടീവ് ഇഫക്റ്റുകളില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ആണവ അതോറിറ്റിയും സ്ഥിരീകരിച്ചു.
അതേസമയം, ഗള്‍ഫിലെ റേഡിയേഷന് അളവ് നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ പറഞ്ഞു.
കാര്യങ്ങള്‍ ദിവസേന നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് -ഖത്തര്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതു വരെ ഒരു ജിസി.സി രാജ്യത്തും 'അസാധാരണമായ വികിരണ അളവ് കണ്ടെത്തിയിട്ടില്ല'' എന്നും; പരിസ്ഥിതി, വികിരണ സൂചകങ്ങള്‍ സുരക്ഷിതവും സാങ്കേതികമായി അനുവദനീയവുമായ തലങ്ങളില്‍ തുടരുന്നുവെന്നും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ(ജി.സി.സി) ജനറല്‍ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു.
നിരീക്ഷണം, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവയിലൂടെ സാഹചര്യവും അതിന്റെ സംഭവ വികാസങ്ങളും തുടര്‍ച്ചയായി വിലയിരുത്തി വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍, സഊദി, ഒമാന്‍ രാജ്യങ്ങള്‍
ദുബൈ: ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബുകള്‍ വര്‍ഷിച്ചതിനെത്തുടര്‍ന്ന് ഖത്തര്‍, സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളത്തിന്റെ ആതിഥേയരായ ഖത്തര്‍, ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണം നടത്തിയതിന് ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി അഭിപ്രായപ്പെട്ടു.
മേഖലയിലെ നിലവിലെ അപകടകരമായ സാഹചര്യം വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാവരും വിവേകവും സംയമനവും പാലിക്കാനും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്ണമാവാതിരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. മുഴുവന്‍ സൈനിക നടപടികളും നിര്‍ത്തിവച്ച്, പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉടന്‍ തന്നെ സംഭാഷണത്തിലേക്കും നയതന്ത്ര പാതകളിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഇറാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ സഊദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇറാന്റെ പരമാധികാരത്തിലുള്ള കടന്നു കയറ്റമാണിതെന്നും ഈ ലംഘനത്തെ അപലപിക്കുന്നതായും സഊദി വ്യക്തമാക്കി. 'സഹോദര രാജ്യമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ സംഭവ വികാസങ്ങളെ സഊദി അറേബ്യ വളരെയധികം ആശങ്കയോടെ നിരീക്ഷിച്ചു വരികയാണ്' - സഊദി വിദേശകാര്യ മന്ത്രാലയം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
സംയമനം പാലിക്കാനും, സംഘര്‍ഷം ലഘൂകരിക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ സഊദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങളില്‍ സുല്‍ത്താനേറ്റ് അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
യു.എ.ഇയില്‍ ഒരു പ്രത്യാഘാതവുമുണ്ടാവില്ല: എഫ്.എ.എന്‍.ആര്
അബൂദബി: ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ദേശീയ അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യു.എ.ഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് (എഫ്.എ.എന്‍.ആര്) പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്കി.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ. ഇ.എ) ഉള്‍പ്പെടെയുള്ള രാജ്യാന്തര പങ്കാളികളുമായി ഏകോപിപ്പിച്ച്, സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തുകയാണെന്നും ഔദ്യോഗിക ചാനലുകള്‍ വഴി പതിവായി അപ്ഡേറ്റുകള് ലഭിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.എ.ഇയില്‍ ഒരു പ്രത്യാഘാതവും ഉണ്ടാവില്ലെന്ന് എഫ്.എ.എന്‍.ആര് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Gulf countries are taking strong measures following the US attack on Iran's nuclear facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന് മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• a day ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്റാഈല്‍
International
• a day ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• a day ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• a day ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• a day ago
മാണിയൂർ അഹ്മദ് മുസ്ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• a day ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• a day ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്റാഈല്‍ ആക്രമണം; ആദ്യം ഇസ്റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്
International
• a day ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• a day ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• a day ago
കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
Kerala
• a day ago
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• a day ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
ഖത്തറിലെ യു.എസ് താവളം ഇറാന് ആക്രമിച്ചു; വന്‍ സ്ഫോടന ശബ്ദം; കുവൈത്തിലും ബഹ്റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 2 days ago
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 2 days ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 2 days ago
സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ
National
• a day ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• a day ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• a day ago