HOME
DETAILS

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

  
Web Desk
June 24 2025 | 02:06 AM

Iranian Foreign Minister says there is no agreement on any ceasefire or cessation of military operations as of now

ദോഹ: ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നെങ്കിലും ആക്രമണം നിര്‍ത്താതെ സയണിസ്റ്റ് സൈന്യം. ഇന്ന് പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്‌റാഈള്‍ വ്യോമാക്രമണം നടത്തി. പിന്നാലെ ഇസ്‌റാഈലിലേക്ക് ഇറാനും മിസൈലുകള്‍ തൊടുത്തുവിട്ടു. തെല്‍അവീവില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായും ആശയവിനിമയം നടത്തി.


അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറിയിച്ചില്ലെന്ന് പറഞ്ഞ ഇറാന്‍, യുദ്ധം തുടങ്ങിവച്ച ഇസ്‌റാഈല്‍ തന്നെ ആദ്യം ആക്രമണം അവസാനിപ്പിക്കട്ടെയെന്ന് പ്രതികരിച്ചു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം: 'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രായേല്‍ ആണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഞങ്ങളല്ല ആക്രമണം തുടങ്ങിവച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. എങ്കിലും  ഇറാന്‍ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേല്‍ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കില്‍ ഞങ്ങളും ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും.

 

ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍ പ്രഖ്യാപനം

നേരത്തെ സോഷ്യല്‍മീഡിയ വഴിയാണ് ട്രംപ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യം ഇറാന്‍ ആക്രമണം നിര്‍ത്തും. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്‌റാഈലും ആക്രമണം അവസാനിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. 

12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ധൈര്യവും ബുദ്ധിശക്തിയും ലഭിച്ചതിന് ഇസ്രായേലിനെയും ഇറാനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ട്രംപ് ഒരു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന ഒരു യുദ്ധമാണിത്. മുഴുവന്‍ മിഡില്‍ ഈസ്റ്റിനെയും നശിപ്പിക്കാമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ, മിഡില്‍ ഈസ്റ്റിനെ ദൈവം അനുഗ്രഹിക്കട്ടെ, അമേരിക്കന്‍ ഐക്യനാടുകളെ ദൈവം അനുഗ്രഹിക്കട്ടെ- ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ!- ട്രംപ് കുറിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍. 

ദോഹയിലെ യു.എസ് വ്യോമതാവളം ലക്ഷ്യംവച്ച് ഇറാന്‍

ഇന്നലെ പുലര്‍ച്ചെ ഇറാന്റെ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ദോഹയിലെ യു.എസ് വ്യോമതാവളത്തെ ഇറാനും ആക്രമിച്ചത്. ആറുമുസൈലികളായിരുന്നു ഇറാന്‍ യു.എസ് വ്യോമതാവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്നു നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ പ്രദേശത്താണ് യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. 1996 ലെ പ്രതിരോധ കരാറിനെ തുടര്‍ന്നാണ് താവളം സ്ഥാപിച്ചത്. ഇവിടെ 10,000 യു.എസ് സൈനികരുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്. അതേസമയം, മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

11 ദിവസമായി തുടരുന്ന ഇറാന്റെ കനത്ത ആക്രമണത്തില്‍ വന്‍ നാശനഷ്ടം നേരിട്ടതോടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്നലെ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളെ യു.എസ് ആക്രമിച്ചതോടെ ഇസ്‌റാഈലില്‍ എല്ലാ വിമാനത്താവളങ്ങളും അടച്ചിരുന്നുു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കി. ജനങ്ങളോട് ബങ്കറില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സൈന്യം. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കുകയാണെന്ന സൂചന ഉണ്ടായതോടെയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന് താല്‍പ്പര്യപ്പെട്ടത്.

ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്‌റാഈലില്‍നിന്ന് പൗരന്മാരെ ഒഴിപ്പിച്ചു. നയതന്ത്ര സ്ഥാപനങ്ങളും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇറാനോട് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യം ഇസ്‌റാഈല്‍ അറബ് രാജ്യങ്ങള്‍ വഴി ഇറാനെ അറിയിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇറാനുമായി ചര്‍ച്ച ചെയ്ത അറബ് രാജ്യങ്ങള്‍ ആക്രമണം ആദ്യം തുടങ്ങിയത് ഇസ്‌റാഈലാണെന്നും നിര്‍ത്താന്‍ സമയമായില്ലെന്നും തങ്ങള്‍ അവസാനം വരെ ആക്രമണം തുടരുമെന്നും ഇറാന്‍ പറഞ്ഞതായും ഇസ്‌റാഈലിന് മറുപടി നല്‍കി.

Iranian Foreign Minister says there is no agreement on any ceasefire or cessation of military operations as of now.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  6 hours ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 hours ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  7 hours ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  7 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  7 hours ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  7 hours ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  7 hours ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  7 hours ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  8 hours ago
No Image

യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്

Kerala
  •  8 hours ago