
ഗത്യന്തരമില്ലാതെ നെതന്യാഹു; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, നടപ്പിലായതായി സ്ഥിരീകരണം

തെല്‍ അവിവ്: ആശങ്കള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്റാഈയല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു. ഇന്നലെ രാത്രി ഇറാന് ഖത്തറിലെ യു.എസ് സൈനിക താവളം അക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിര്ത്തല്നിര്ദ്ദേശവുമായി രംഗത്തെത്തിയത്. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ന് രാവിലെ ഇസ്റാഈലില്‍ ഇറാന് ആക്രമണത്തില്‍ ആറുപേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
അവസാന ദിവസം ഒന്നും നേടാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കേണ്ടി വരുന്നത് ഇസ്റാഈലിനെ സംബന്ധിച്ചെടുത്തോളം കനത്ത തിരിച്ചടിയാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തല്‍ ഇറാനോട് കീഴടങ്ങിയതിന് തുല്യമെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി പ്രതികരിച്ചു.
ഇറാനില്‍ യുദ്ധവിരാമത്തിന് മുമ്പ് എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്തുവെന്ന ഇസ്റാഈല്‍ സര്‍ക്കാരിന്റെ അവകാശവാദം 'പരിഹാസ്യമാണ്'- രാഷ്ട്രീയ നിരൂപകന് ഒറി ഗോള്‍ഡ്ബെര്‍ഗ് പറയുന്നു.
'ഏറ്റവും കുറഞ്ഞത് ഇസ്റാഈലിന്റെ ലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് ശരിക്കും വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയില്‍, ആണവ പദ്ധതിയെ ഇല്ലാതാക്കുന്നത് മുതല്‍ ഭരണമാറ്റം വരെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഇസ്റാഈല്‍ സംസാരിക്കുന്നത് നാം കേട്ടതാണ്. എന്നാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് ചില നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ അതോ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നത് 'പൂര്‍ണ്ണമായും വ്യക്തമല്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനിയന്‍ ആക്രമണങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ സമ്മര്‍ദ്ദവും കാരണം ഇസ്റാഈല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കാമെന്നും ഗോള്‍ഡ്ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.ട്രംപിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങുകയല്ലാതെ നെതന്യാഹുവിന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇറാനും ഇസ്റാഈലിനുമിടയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും. 12 മണിക്കൂറിന് ശേഷം ഇസ്റാഈലും വെടിനിര്‍ത്തുമെന്നുമാണ് ട്രംപ് വിശദമാക്കിയത്.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന് ആക്രമിച്ചതിന് പിന്നാലെ ഇസ്റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത്.എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിന് ശേഷവും ഇസ്റാഈല്‍ ഇറാന് നേരെ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ ഇറാന് തലസ്ഥാനമായ തെഹ്റാന് നേരെയായിരുന്നു ആക്രമണം. പിന്നാലെഇസ്റാഈലിലേക്ക് ഇറാനും മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ ചുരുങ്ങിയത് എട്ടുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായും ആശയവിനിമയം നടത്തിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നാണ് ഇറാന് പ്രതികരിച്ചത്. യുദ്ധം തുടങ്ങിവച്ച ഇസ്റാഈല്‍ തന്നെ ആദ്യം ആക്രമണം അവസാനിപ്പിക്കട്ടെയെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം: 'ഇറാന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്റാഈല്‍ ആണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഞങ്ങളല്ല ആക്രമണം തുടങ്ങിവച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. എങ്കിലും ഇറാന് ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്റാഇല്‍ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കില്‍ ഞങ്ങളും ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും.- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍
Kerala
• 18 hours ago
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 18 hours ago
ഇസ്റാഈല്‍ സൈന്യം 'വധിച്ച' ഇറാന് കമാന്‍ഡര്‍ തെഹ്റാനിലെ വിജയാഘോഷത്തില്‍
International
• 18 hours ago
ഹിജ്റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ
uae
• 18 hours ago
'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന് പ്രസിഡന്റിന്റെ സന്ദേശം
International
• 19 hours ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം; സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
Kerala
• 19 hours ago
മധ്യവേനലവധിയോടനുബന്ധിച്ച് ദുബൈ വിമാനത്താവളത്തില്‍ തിരക്കിന് സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റസ്
uae
• 19 hours ago
അനധികൃത പാര്ട്ടീഷന് മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന
uae
• 19 hours ago
ഇറാന്-ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു
uae
• 20 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 20 hours ago
ഫ്ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം
oman
• 20 hours ago
സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്
Kerala
• 21 hours ago
ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?
International
• 21 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 21 hours ago
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• a day ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• a day ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• a day ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• a day ago
ചരിത്രം കുറിച്ച് ശുഭാംശു; ആക്സിയം 4 വിക്ഷേപിച്ചു
National
• 21 hours ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• a day ago
അനധികൃത ഇസ്റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന് മേഴ്സ്ക്
International
• a day ago