
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100

കേരളത്തിലെ മുസ്്ലിം സമുദായത്തിന്റെ പ്രബല സുന്നി ആദര്‍ശ പ്രസ്ഥാനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപംകൊള്ളുന്നത് 1926 ജൂണ്‍ 26നു കോഴിക്കോട് ജൂബിലി ടൗണ്‍ഹാളില്‍ നടന്ന ഇസ്്ലാമിക പണ്ഡിത സമ്മേളനത്തിലാണ്. എന്നാല്‍, സമസ്തയുടെ രൂപീകരണത്തിനുള്ള ആശയം ഉയര്‍ന്നുവന്നത് കോഴിക്കോട്ടെ പ്രമുഖ പണ്ഡിതനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പ്രോത്സാഹനത്തില്‍ ഒരുവര്‍ഷം മുമ്പ് 1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തിലാണ്. അന്ന് രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ ഔപചാരിക സ്വരൂപമാണ് 1926ലെ സമ്മേളനത്തില്‍ പിറന്നുവീണത്. മലബാര്‍ മാന്വല്‍ ഗ്രന്ഥരചനയില്‍ കലക്ടര്‍ വില്യം ലോഗനു സഹായങ്ങള്‍ നല്കിയ വിവിധ ഭാഷാപണ്ഡിതനായ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷനും പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി ജനറല്‍ സെക്രട്ടറിയുമായാണ് സംഘടന രൂപീകരിക്കപ്പെട്ടത്.
ഇരുപതുകളില്‍ കേരളത്തിലെ മുസ്്ലിം സമുദായം നേരിട്ട രാഷ്ട്രീയവും ആദര്‍ശപരവുമായ വെല്ലുവിളികളും പ്രതിസന്ധികളുമാണ് സമസ്ത എന്ന പ്രസ്ഥാനത്തിനു രൂപംകൊടുക്കാന്‍ അതിന്റെ നേതാക്കളെ പ്രേരിപ്പിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഒരു നൂറ്റാണ്ടുകാലമായി സമസ്ത കേരളത്തിലെ ഏറ്റവും പ്രമുഖമായ ഇസ്്ലാമിക പ്രസ്ഥാനമായി തുടരുന്നു. കേരളത്തിലെ മുസ്്ലിം സമുദായത്തിനു കൃത്യമായ ദിശാബോധവും ആദര്‍ശബോധവും വിശ്വാസപരമായ വിഷയങ്ങളില്‍ നേതൃത്വവും നല്കുന്നതില് സമസ്ത വിജയിച്ചിട്ടുണ്ട്. അതിന്റെ ഫലം, ഇന്ത്യയിലെ മുസ്്ലിം ന്യൂനപക്ഷ സമൂഹത്തില്‍ കേരള മുസ്്ലിംകള്‍ ഉന്നതസ്ഥാനത്ത് എത്തിച്ചേര്‍ന്നു എന്നതുതന്നെയാണ്.
സമസ്തയുടെ രൂപീകരണത്തിന്റെ ശതാബ്ദി വേളയില്‍ കോഫി ടേബിള്‍ പുസ്തകമെന്ന നിലയിലാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് കമനീയമായ ഗ്രന്ഥം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആകര്‍ഷക രൂപത്തില്‍, മനോഹര ചിത്രങ്ങള്‍ സഹിതം തയാറാക്കിയ ഈ ഇംഗ്ലിഷ് പുസ്തകം എന്തുകൊണ്ടും കാലികം തന്നെയാണ്. കാരണം സമസ്ത പോലുള്ള ഇസ്്ലാമിക പ്രസ്ഥാനങ്ങളെ യാഥാസ്ഥിതികര്‍ എന്നാണ് പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും വിശേഷിപ്പിച്ചു വരാറുള്ളത്. ഇംഗ്ലിഷ് പഠനത്തെ സമസ്്തയിലെ നേതാക്കള്‍ നിരുത്സാഹപ്പെടുത്തിയെന്നും ആരോപണം ഉന്നയിക്കപ്പെടാറുണ്ട്. എന്നാല്‍, അതേ ഭാഷയില്‍തന്നെ ഒരു സ്മരണിക സമസ്തയുടെ പൂര്‍ണ പിന്തുണയോടെ പുറത്തുവരുമ്പോള്‍ അത്തരം വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു പോകുന്നു. സമസ്ത കാലത്തിനൊത്തു നീങ്ങുന്ന പ്രസ്ഥാനമാണെന്നും ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒരു നീക്കുപോക്കിനും അതു തയാറല്ലെങ്കിലും സമുദായ പുരോഗതിക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ പിന്തുണയുണ്ടെന്നും അതിലൂടെ നേതൃത്വം വ്യക്തമാക്കുന്നു. ഇംഗ്ലിഷ് വിദ്യാഭ്യാസമായാലും സ്ത്രീകളുടെ സാമൂഹിക പദവിയായാലും ഇസ്്ലാമിക സമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളായാലും സമസ്തയുടെ നിലപാടുകളില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, ശരീഅത്ത് പരിഷ്കരണം പോലെയുള്ള മുറവിളികള്ക്കെതിരേ അതു പാറപോലെ ഉറച്ചുനിന്നിട്ടുമുണ്ട്.
ഇരുപതുകളുടെ തുടക്കത്തില്‍ കൊടുങ്ങല്ലുരില്‍ ആരംഭിച്ച ഐക്യസംഘം മുതല്‍ ജമാഅത്തെ ഇസ്് ലാമി വരെയും ചേകന്നൂര്‍ മൗലവിയുടെ ഇസ്്ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി മുതല്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ നയിച്ച എം.ഇ.എസ് വരെയും അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഐ.എസ്.എസ് മുതല്‍ മുന്‍ സിമി അനുഭാവികള്‍ രൂപംകൊടുത്ത എന്‍.ഡി.എഫ് വരെയുമുള്ള വിവിധങ്ങളായ പ്രസ്ഥാനങ്ങളും സംഘടനകളും ദാര്‍ശനിക രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സുന്നി ഇസ്്ലാം സമൂഹത്തെ വെല്ലുവിളിക്കുകയും അപഥസസഞ്ചാരം നടത്താന്‍ അവരെ പ്രേരിപ്പിക്കുകയുണ്ടായി എന്ന് ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. അത്തരം വിഭാഗീയ പ്രവണതകളെ തുറന്ന് എതിര്‍ത്തുകൊണ്ടാണ് സുന്നി പ്രസ്ഥാനം ശക്തിയാര്‍ജിച്ചത്.
പൊതുവില്‍ മുസ്്ലിം ലീഗിനെ രാഷ്ട്രീയമേഖലയില്‍ പിന്തുണച്ചുകൊണ്ടാണ് സമസ്ത പ്രവര്‍ത്തിച്ചത്. അതിന്റെ പ്രമുഖ നേതാക്കളില്‍ പലരും ലീഗിന്റെ ഉന്നത നേതാക്കളായിരുന്നുതാനും. എന്നിരുന്നാലും അതിന്റെ പേരിലും പ്രസ്ഥാനത്തിനകത്തുതന്നെ ഭിന്നതയുണ്ടായി. എണ്‍പതുകളില്‍ കാന്തപുരം വിഭാഗം വിഘടിച്ചുപോകാനുണ്ടായ സാഹചര്യം അതാണ്. എന്നാല്‍, അതൊന്നും സമസ്തയുടെ മുന്നേറ്റത്തെ കാര്യമായി ഏശുകയുണ്ടായില്ല. അതേക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പുസ്തകം ഉള്‍ക്കൊള്ളുന്നു.
പുസ്തകത്തിന്റെ മറ്റൊരു സവിശേഷത കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തു പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാരെക്കുറിച്ചുള്ള വിശദ കുറിപ്പുകളും അവരുടെയെല്ലാം ചിത്രങ്ങളുമാണ്. സമസ്തയുടെ നിലവിലെ നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഇതിനു മാറ്റുകൂട്ടുന്നു. അതേപോലെ സുന്നി പ്രസ്ഥാനത്തിന്റെ ഭാഗമായ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളെക്കുറിച്ചും അതിന്റെ കീഴിലുള്ള നിരവധി മതസാമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വിശദ വിവരങ്ങള്‍ ഇതിലുണ്ട്. സാധാരണ വായനക്കാരെ ഉദ്ദേശിച്ചല്ല ഈ കമനീയ സ്മരണിക ഇറക്കിയിരിക്കുന്നത്. 2500 രൂപ വിലയിട്ടിരിക്കുന്ന ഈ ഗ്രന്ഥം ലൈബ്രറികള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ വായനക്കാര്‍ക്ക് ലഭ്യമാകും എന്നു മാത്രമേ പ്രതീക്ഷിക്കാനാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 5 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 5 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 5 hours ago
ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 5 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 5 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 6 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 6 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 6 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 6 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 7 hours ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• 7 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 7 hours ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• 8 hours ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• 8 hours ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• 9 hours ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് രേഖാമൂലം അറിയിക്കാന്‍ മുഖ്യമന്ത്രി
Kerala
• 9 hours ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• 9 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 14 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 8 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 8 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• 8 hours ago