HOME
DETAILS

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

  
Sudev
July 14 2025 | 02:07 AM

Double murder in Koodaranji Sketch of the victim released

കോഴിക്കോട്: കൗമാരപ്രായത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മുഹമ്മദലി (54)യുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണസംഘം കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി. തിരുവമ്പാടി ഇൻസ്പക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദലിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് രേഖാചിത്രം തയാറാക്കിയത്. 

മുഹമ്മദലി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. രേഖാ ചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്ന് മുഹമ്മദലി പറഞ്ഞതായി ഇൻസ്പക്ടർ പറഞ്ഞു. അതേസമയം മുഹമ്മദലിയുടെ മാനസികാരോഗ്യം സംബന്ധിച്ച് പൊലിസ് പരിശോധിച്ചിരുന്നു. വിഷാദരോഗത്തിനുള്ള മരുന്നകൾ കഴിച്ചതല്ലാതെ മാനസിക പ്രശ്‌നങ്ങളില്ലെന്നും പൊലിസ് വ്യക്തമാക്കി. കൂടരഞ്ഞിയിലെ തോട്ടിലേക്ക് ഒരാളെ ചവിട്ടി തള്ളിയിട്ടെന്നും പിന്നീട് മരിച്ചെന്നുമാണ് മുഹമ്മദലിയുടെ മൊഴി. മരിച്ചയാളെ തിരിച്ചറിയുന്നതിനായി വിവിധ ഭാഗങ്ങളിലായി പൊലിസ് അന്വേഷിച്ചിരുന്നു. 

1986ൽ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ തേടി വിവിധ പൊലിസ് സ്‌റ്റേഷനുകളിലേക്ക് അറിയിപ്പും നൽകിയിരുന്നു. എന്നിട്ടും വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് രേഖാചിത്രം തയറാക്കിയത്.  വെള്ളയിൽ ബീച്ചിൽ 1989ൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് കോഴിക്കോട് സിറ്റി പൊലിസ് അന്വേഷിച്ചുവരികയാണ്. കമ്മിഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത്. 

ബീച്ചിലെ കൊലപാതകത്തിന് മറ്റൊരാൾക്കും പങ്കുണ്ടെന്നാണ് മുഹമ്മദലിയുടെ മൊഴി. ബാബു എന്ന കഞ്ചാവ് ബാബുവാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. എന്നാൽ കഞ്ചാവ് ബാബുവിനെ കുറിച്ചും പൊലിസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലിസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് വേങ്ങര പൊലിസ് തിരുവമ്പാടി സ്‌റ്റേഷനിൽ വിവരമറിയിക്കുകയും മുഹമ്മദിലുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വെള്ളയിൽ ബീച്ചിലെ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  a day ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  a day ago