അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം
പത്തനംതിട്ട: നാറാണംകുഴി സ്വദേശിയായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജോ വി. റ്റി (47) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷിജോയുടെ മരണത്തിന് പിന്നിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്.
എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഷിജോയുടെ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ഡി.ഇ.ഒ. ഓഫീസിൽ നിന്ന് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിച്ചു. ഈ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക വെല്ലുവിളികൾ നേരിടുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അടിയന്തര സഹായത്തിനായി 'ദിശ' ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056. )
In Pathanamthitta, Shijo V.T., a 47-year-old agriculture department employee, was found hanged. His father alleges that Shijo’s distress over his wife, a teacher, not receiving her salary for 14 years despite a High Court order led to his suicide. The education department faces serious accusations for failing to act
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."