
ദുരൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം ഇരുപതോളം അസ്ഥിക്കഷണങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ചു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് പുതിയ കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും, ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ വിശദമായ പരിശോധന നടത്തുന്നു. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ നിർണായക തെളിവുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടേകാൽ ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും പരിശോധന നടക്കും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും തീരുമാനമുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി. വീട്ടുവളപ്പിലെ കുളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചു.
നേരത്തെ കണ്ടെത്തിയ 40-ലധികം അസ്ഥി ഭാഗങ്ങളിൽ നിന്ന് ലഭിച്ച പല്ലുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം. ശാസ്ത്രീയ പരിശോധനയിൽ ഈ അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുതിയതായി രണ്ട് സിം കാർഡുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. സെബാസ്റ്റ്യൻ നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റുന്ന വ്യക്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് വെല്ലുവിളിയാകുന്നു. പ്രതി നിലവിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.
ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനയ്ക്ക് സഹായിക്കുന്നു. ചേർത്തലയിലെ ദുരൂഹ മരണങ്ങളും തിരോധാന കേസുകളും അന്വേഷിക്കുന്നതിന് ഈ പരിശോധനകൾ നിർണായകമാണ്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസിന്റെ ഗതി നിർണയിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
In Cherthala, the investigation team recovered around 20 burnt bone fragments from a site where human remains were previously found. Suspect Sebastian is being questioned by the Crime Branch at the Pallippuram house. The team, probing the disappearance of Jainamma and Bindu Padmanabhan, suspects Sebastian's involvement in foul play
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ
Kerala
• an hour ago
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും
uae
• an hour ago
വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോഗിയുടെ കയ്യിൽ രണ്ട് തുന്നൽ
Kerala
• 2 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; 2026 ഫെബ്രുവരി 8 മുതൽ ദുബൈയിൽ നിന്ന് ഈ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എമിറേറ്റ്സ്
uae
• 2 hours ago
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
Kerala
• 2 hours ago
കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം
Saudi-arabia
• 3 hours ago
തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്
National
• 3 hours ago
ദുബൈയിലെ സാലിക് ടോൾ ഗേറ്റുകൾ: നിയമലംഘനങ്ങളും ശിക്ഷകളും ഒഴിവാക്കാനുള്ള മാർഗങ്ങൾ അറിയാം
uae
• 4 hours ago
'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി
Kerala
• 4 hours ago
മെസി കേരളത്തിലേക്ക് വരില്ലട്ടോ.. സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ
Football
• 4 hours ago
പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി
Kerala
• 4 hours ago
ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരിഗണന നൽകി ഹൈക്കോടതി
Kerala
• 5 hours ago
മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി
National
• 5 hours ago
സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
Kerala
• 5 hours ago~2.jpeg?w=200&q=75)
ബഹ്റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി
bahrain
• 6 hours ago
കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി
National
• 6 hours ago
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനുള്ളിൽ 5.6 ശതമാനത്തിന്റെ കുറവ്
Kuwait
• 6 hours ago
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംപിയുടെ സ്വർണമാല പൊട്ടിച്ചു; കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്
National
• 7 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
International
• 6 hours ago
സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു
Saudi-arabia
• 6 hours ago
ചേർത്തല സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി
Kerala
• 6 hours ago