സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; സഹായത്തിന് ആരും എത്തിയില്ലെന്ന് പരാതി
ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് നേരെ വംശീയാക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലഖ്‌വീർ സിംഗ് എന്ന ടാക്സി ഡ്രൈവറെ രണ്ട് യുവാക്കൾ ചേർന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 20-നും 21-നും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കൾ ലഖ്‌വീർ സിംഗിന്റെ ടാക്സി വാടകയ്ക്ക് വിളിച്ച് പോപ്പിൻട്രീയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങുന്നതിന് പകരം, യുവാക്കൾ അപ്രതീക്ഷിതമായി കൈവശമുണ്ടായിരുന്ന കുപ്പി കൊണ്ട് ലഖ്‌വീറിന്റെ തലയ്ക്ക് ഒന്നിലധികം തവണ അടിക്കുകയായിരുന്നു. ആക്രമണത്തിനിടെ "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ" എന്ന് യുവാക്കൾ ആക്രോശിച്ചതായും ലഖ്‌വീർ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് ശേഷം യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ തലയിൽ നിന്ന് ധാരാളം രക്തം വാർന്ന ലഖ്‌വീർ, സഹായത്തിനായി സമീപത്തെ വീടുകളുടെ ഡോർ ബെല്ലുകൾ മുഴക്കിയെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് പരാതിപ്പെട്ടു. ഒടുവിൽ 999 എമർജൻസി നമ്പറിൽ വിളിച്ചാണ് അദ്ദേഹം സഹായം തേടിയത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, മാനസികമായി തകർന്ന ലഖ്‌വീർ, വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഭയമുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തെ തന്റെ ടാക്സി ഡ്രൈവർ ജോലിയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 വർഷമായി അയർലൻഡിൽ താമസിക്കുന്ന ലഖ്‌വീർ, ഏകദേശം 10 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അടുത്തിടെ അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെ വംശീയാക്രമണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറ്റ് രണ്ട് ഇന്ത്യൻ വംശജർക്ക് നേരെയും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. എല്ലാ ആക്രമണങ്ങളിലും 15 മുതൽ 25 വയസ്സിനിടയിൽ പ്രായമുള്ള യുവാക്കളാണ് പ്രതികളെന്നും, ആക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് "സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ" ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
In Dublin, an Indian taxi driver, Lakhvir Singh, was attacked by two passengers who hit him on the head with a bottle, causing bleeding. The assailants, aged 20-21, shouted "go back to your country" during the assault in Poppintree. Despite seeking help from nearby homes, no one assisted, forcing Singh to call 999. This marks the third attack on Indian immigrants in Ireland within a month. Singh, a 23-year resident and 10-year cab driver, fears returning to work due to the trauma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."