HOME
DETAILS

"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺ​ഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ​ഗ്രൂപ്പിൽ ​രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം 

  
Web Desk
August 23 2025 | 15:08 PM

why should we carry such a vile person ernakulam district youth congress committees whatsapp group criticizes rahul mankoottathil

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വിമർശനവുമായി എറണാകുളം ജില്ലാ യൂത്ത് കോൺ​ഗ്രസ് കമ്മിറ്റി രം​ഗത്ത്. രാഹുൽ മെസേജ് അയച്ചതിനെ തുടർന്ന് രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർ പാർട്ടി പ്രവർത്തനം തന്നെ അവസാനിപ്പിച്ചുവെന്ന സന്ദേശമാണ് വാട്സാപ് ​ഗ്രൂപ്പിൽ പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് ശബ്ദസന്ദേശം. "ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?" എന്ന വിമർശനവും ഗ്രൂപ്പിൽ ഉയർന്നിട്ടുണ്ട്. തെറ്റിനെ ന്യായീകരിച്ച്  സമയം പാഴാക്കേണ്ടതില്ലെന്നും ആഷിക് കരോട്ട് വ്യക്തമാക്കി.

യൂത്ത് കോൺ​ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജും രാഹുലിനെതിരെ രംഗത്തെത്തി. ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം ആരോപിച്ചു.  അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പരാതികൾ നേരിടുന്നവരെ വെച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിഷയം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങളിൽ ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.  നിർബന്ധിത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തത്. പരാതിയിൽ ഡിജിപിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കമ്മിഷൻ നിർദേശിച്ചു. അതേസമയം ​രാ​ഹുലിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്താണ് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

രാഹുൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് ആരോപിച്ച് ബാലാവകാശ കമ്മിഷന്‍, ദേശീയ ശിശു സംരക്ഷണ വകുപ്പ്, സംസ്ഥാന വനിതാ-ശിശു സംരക്ഷണ വകുപ്പ് എന്നിവർക്ക് അശ്വതി മണികണ്ഠൻ എന്ന പാലക്കാട് നിന്നുള്ള പൊതുപ്രവർത്തകയും പരാതി നൽകിയിട്ടുണ്ട്. 

 

The Ernakulam District Youth Congress Committee's WhatsApp group saw strong criticism against Rahul Mankoottathil, with the district secretary's voice message alleging that two female KSU workers quit party activities after receiving messages from him. The group questioned why such a person should be supported, as pressure mounts for Rahul's resignation from his MLA post



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്

oman
  •  8 hours ago
No Image

റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം

Football
  •  8 hours ago
No Image

ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്‍

Kerala
  •  8 hours ago
No Image

ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ്; ടിക്കറ്റ് വിൽപന ആരംഭിച്ചു

Cricket
  •  9 hours ago
No Image

റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്‍ലി

Football
  •  9 hours ago
No Image

എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി

Kerala
  •  9 hours ago
No Image

സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ

uae
  •  9 hours ago
No Image

വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ

Kerala
  •  10 hours ago
No Image

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു

Cricket
  •  10 hours ago
No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  10 hours ago