HOME
DETAILS

തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി 

  
Web Desk
September 27, 2025 | 3:23 AM

election commission notice to national secular conference

കോഴിക്കോട്: കണക്കുകൾ സമർപ്പിക്കാത്തതിനാൽ അംഗീകാരം റദ്ദാക്കുകയാണെന്ന് കാണിച്ച് നാഷനൽ സെക്കുലർ കോൺഫറൻസിന് (എൻ.എസ്.സി.) തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മന്ത്രി വി. അബ്ദുറഹിമാൻ അംഗമായ പാർട്ടിയാണ് നാഷനൽ സെക്കുലർ കോൺഫറൻസ്. എൻ.എസ്.സി 2021-22 മുതൽ കണക്ക് സമർപ്പിച്ചിട്ടില്ലെന്ന് കമ്മിഷൻ നോട്ടിസിൽ പറയുന്നു. പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കും സമർപ്പിച്ചിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ ഓഡിറ്റ് ചെയ്ത കണക്ക് കമ്മിഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. സെപ്റ്റംബർ 30നകം വിശദീകരണം നൽകുകയും ഒക്ടോബർ മൂന്നിന് കമ്മിഷൻ ഓഫിസിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഹാജരാവുകയും വേണമെന്ന് നോട്ടിസിൽ പറയുന്നു. ഒരു നടപടിയും ഉണ്ടായില്ലെങ്കിൽ രജിസ്‌ട്രേഡ് രാഷ്ട്രീയപാർട്ടി എന്ന പട്ടികയിൽ നിന്ന് എൻ.എസ്.സി.യെ ഒഴിവാക്കുമെന്നും പറയുന്നു.

പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് മുസ്‌ലിം ലീഗ് പുറത്താക്കിയ പി.ടി.എ റഹീം കുറേക്കാലം മുസ്‌ലിം ലീഗ് റഹീം വിഭാഗം എന്ന പേരിൽ പ്രവർത്തിച്ച ശേഷം 2011ലാണ് എൻ.എസ്.സി രൂപീകരിച്ചത്. 2021ൽ പാർട്ടി ഇന്ത്യൻ നാഷനൽ ലീഗിൽ ലയിച്ചുവെങ്കിലും പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻ.എസ്.സിയിൽ തുടർന്നു. ഇടതുമുന്നണിയുമായി സഹകരിക്കുന്ന മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായി രൂപാന്തരപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം, ലീഗ് എന്നീ വാക്കുകൾ ചേർക്കാത്ത പേര് പാർട്ടിക്ക് കണ്ടെത്തിയതെങ്കിലും ഐ.എൻ.എല്ലിനെയാണ് ഇടതുമുന്നണിയിൽ എടുത്തത്. ഇതോടെയായിരുന്നു ഐ.എൻ.എൽ- എൻ.എസ്.സി. ലയനം. സ്ഥാപകനായ പി.ടി.എ റഹീം കുന്ദമംഗലത്ത് മത്സരിച്ചത് എൽ.ഡി.എഫ് സ്വതന്ത്രനായാണ്. 

പി.ടി.എ റഹീം വിഭാഗം ലയിച്ചതിന് പിന്നാലെ ഐ.എൻ.എൽ പിളരുകയും ഒരുവിഭാഗം നാഷനൽ ലീഗ് രൂപീകരിക്കുകയും ചെയ്തു. എൻ.എസ്.സിയിൽ നിന്ന് ഐ.എൻ.എല്ലിൽ എത്തിയവരെല്ലാം നാഷനൽ ലീഗിലാണ് പ്രവർത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  5 days ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  5 days ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  5 days ago
No Image

മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; ദുബൈയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

uae
  •  5 days ago
No Image

വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

Cricket
  •  5 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  5 days ago
No Image

കടയുടമയോട് സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, പക തീർക്കാൻ കടയ്ക്ക് തീയിട്ടു; വീഡിയോ വൈറൽ

National
  •  5 days ago
No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  5 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  5 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  5 days ago