HOME
DETAILS

തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി 

  
Web Desk
September 27 2025 | 03:09 AM

election commission notice to national secular conference

കോഴിക്കോട്: കണക്കുകൾ സമർപ്പിക്കാത്തതിനാൽ അംഗീകാരം റദ്ദാക്കുകയാണെന്ന് കാണിച്ച് നാഷനൽ സെക്കുലർ കോൺഫറൻസിന് (എൻ.എസ്.സി.) തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മന്ത്രി വി. അബ്ദുറഹിമാൻ അംഗമായ പാർട്ടിയാണ് നാഷനൽ സെക്കുലർ കോൺഫറൻസ്. എൻ.എസ്.സി 2021-22 മുതൽ കണക്ക് സമർപ്പിച്ചിട്ടില്ലെന്ന് കമ്മിഷൻ നോട്ടിസിൽ പറയുന്നു. പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കും സമർപ്പിച്ചിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ ഓഡിറ്റ് ചെയ്ത കണക്ക് കമ്മിഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. സെപ്റ്റംബർ 30നകം വിശദീകരണം നൽകുകയും ഒക്ടോബർ മൂന്നിന് കമ്മിഷൻ ഓഫിസിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഹാജരാവുകയും വേണമെന്ന് നോട്ടിസിൽ പറയുന്നു. ഒരു നടപടിയും ഉണ്ടായില്ലെങ്കിൽ രജിസ്‌ട്രേഡ് രാഷ്ട്രീയപാർട്ടി എന്ന പട്ടികയിൽ നിന്ന് എൻ.എസ്.സി.യെ ഒഴിവാക്കുമെന്നും പറയുന്നു.

പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് മുസ്‌ലിം ലീഗ് പുറത്താക്കിയ പി.ടി.എ റഹീം കുറേക്കാലം മുസ്‌ലിം ലീഗ് റഹീം വിഭാഗം എന്ന പേരിൽ പ്രവർത്തിച്ച ശേഷം 2011ലാണ് എൻ.എസ്.സി രൂപീകരിച്ചത്. 2021ൽ പാർട്ടി ഇന്ത്യൻ നാഷനൽ ലീഗിൽ ലയിച്ചുവെങ്കിലും പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻ.എസ്.സിയിൽ തുടർന്നു. ഇടതുമുന്നണിയുമായി സഹകരിക്കുന്ന മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായി രൂപാന്തരപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം, ലീഗ് എന്നീ വാക്കുകൾ ചേർക്കാത്ത പേര് പാർട്ടിക്ക് കണ്ടെത്തിയതെങ്കിലും ഐ.എൻ.എല്ലിനെയാണ് ഇടതുമുന്നണിയിൽ എടുത്തത്. ഇതോടെയായിരുന്നു ഐ.എൻ.എൽ- എൻ.എസ്.സി. ലയനം. സ്ഥാപകനായ പി.ടി.എ റഹീം കുന്ദമംഗലത്ത് മത്സരിച്ചത് എൽ.ഡി.എഫ് സ്വതന്ത്രനായാണ്. 

പി.ടി.എ റഹീം വിഭാഗം ലയിച്ചതിന് പിന്നാലെ ഐ.എൻ.എൽ പിളരുകയും ഒരുവിഭാഗം നാഷനൽ ലീഗ് രൂപീകരിക്കുകയും ചെയ്തു. എൻ.എസ്.സിയിൽ നിന്ന് ഐ.എൻ.എല്ലിൽ എത്തിയവരെല്ലാം നാഷനൽ ലീഗിലാണ് പ്രവർത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  3 hours ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി

National
  •  3 hours ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  3 hours ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  4 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  4 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  4 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  4 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  4 hours ago
No Image

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

Kerala
  •  5 hours ago
No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  5 hours ago