HOME
DETAILS

'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം

  
October 04 2025 | 12:10 PM

sam k george confession planned wifes murder 10 days ahead with pepper spray suffocation family and property disputes behind kottayam killing

കോട്ടയം: ഭാര്യ ജെസ്സിയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിന് പിന്നിൽ ദിവസങ്ങളോളം നീണ്ട ആസൂത്രണം. പ്രതി സാം കെ. ജോർജിന്റെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കുടുംബപ്രശ്നങ്ങളും സ്വത്തു തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സാം സ്വയം സമ്മതിച്ചു. മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതിയെ മൈസൂരിൽ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ വേർപിരിഞ്ഞ ജീവിതം: തർക്കങ്ങളുടെ പശ്ചാത്തലം

ഒരു വീട്ടിൽ താമസിച്ചിരുന്നെങ്കിലും ജെസ്സിയും സാമും തമ്മിൽ ബന്ധം പൂർണമായി നശിച്ചിരുന്നു. ഭാര്യ താഴത്തെ നിലയിലും ഭർത്താവ് മുകളിലെ നിലയിലും ആയിരുന്നു താമസം. സാമിന് പരസ്ത്രീ ബന്ധങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ പലതവണ ഇരുവരും തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാം ഒരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത് ജെസ്സി ചോദ്യം ചെയ്തു. ഇതിനെത്തുടർന്ന് വാക്കുതർക്കം ഉടലെടുത്തു. "ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം," സാമിന്റെ മൊഴിയിൽ പറയുന്നു.
കാണക്കാരിയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾക്ക് പുറത്ത് ജെസ്സിയുമായി ബന്ധമുള്ളവരോട് സാം പലപ്പോഴും സംസാരിച്ചിരുന്നു. സ്വത്തു തർക്കങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കി. "ഭാര്യയെ കൊല്ലുന്നതിന് മുൻപ് തന്നെ മനസ്സിൽ പദ്ധതി ഉണ്ടക്കിയിരുന്നു," പ്രതി പൊലിസിനോട് വെളിപ്പെടുത്തി.

കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ: 10 ദിവസം മുൻപ് സ്ഥലം പരിശോധന

ഇക്കഴിഞ്ഞ സെപ്റ്റംബർ 26-നാണ് കൊലപാതകം നടന്നത്. ആദ്യം ജെസ്സിയുടെ മുഖത്ത് കുരുമുളക് സ്പ്രേ (പെപ്പർ സ്പ്രേ) അടിച്ച് അവശയാക്കി  പിന്നീട് ശ്വാസം മുട്ടിച്ച് ജീവനെടുത്തു. മൃതദേഹം കാറിൽ കയറ്റി തൊടുപുഴയ്ക്ക് അടുത്തുള്ള ചെപ്പുകുളം ചക്കുരംമാണ്ടി പ്രദേശത്തെ കൊക്കയിലേക്ക് കൊണ്ടുപോയി ഇട്ടു. "കൊലപാതകത്തിന് 10 ദിവസം മുൻപ് തന്നെ ഈ സ്ഥലത്ത് എത്തി മൃതദേഹം മറവ് ചെയ്യാനുള്ള സാധ്യതകൾ ഉറപ്പാക്കി," സാമിന്റെ മൊഴിയിൽ വെളിപ്പെടുത്തിയ ഈ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.

മൃതദേഹം കൊക്കയിൽ തള്ളിയ ശേഷം സാം നാടുവിട്ടു. അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വനിതയുമായി മൈസൂരിൽ ഒളിച്ചു കഴിയുകയായിരുന്നു. അവിടെനിന്നാണ് പൊലിസ് സാമിനെ കസ്റ്റഡിയിലെടുത്തത്. വിദേശ വനിതയെയും ചോദ്യം ചെയ്യുന്നുണ്ട്. "അവർക്ക് കൊലപാതകത്തിൽ ഏതെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കുന്നു," ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

എംജി സർവകലാശാലയിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ വിദ്യാർത്ഥികൂടിയാണ് സാം കെ. ജോർജ്. വീടിന്റെ പരിസരത്തുള്ള നാട്ടുകാരുമായി ജെസ്സിക്കോ സാമിനോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്ത് കൂടുതൽ സമയം ചെലവഴിച്ചിരുന്നു. സ്വത്തു വിഭജനത്തിലെ തർക്കങ്ങൾ കൊലപാതകത്തിന് അടിത്തറയിട്ടുവെന്ന് പൊലിസ് സംശയിക്കുന്നു.
ജെസ്സിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അന്വേഷണം തീവ്രമായി തുടരുന്നു. സാമിന്റെ മൊബൈൽ ഫോൺ ഡാറ്റ, സിസിടിവി ഫൂട്ടേജുകൾ, സുഹൃത്തുക്കളുടെ മൊഴികൾ എന്നിവ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  11 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  11 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  12 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

International
  •  12 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  12 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  13 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  14 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  14 hours ago

No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  15 hours ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  16 hours ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  16 hours ago