
ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച

ഗസ്സ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന ദൗത്യം അംഗീകരിച്ച ശേഷവും ഇസ്റാഈൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുന്നു. ഇന്നലെ 24 മണിക്കൂറിൽ 66 പേരെയാണ് ഇസ്റാഈൽ കൊന്നൊടുക്കിയത്. ഇതോടെ 2023 ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 67,074 ആയി ഉയർന്നു.
265 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സ സിറ്റിയിലും കനത്ത ആക്രമണം നടക്കുന്നുണ്ട്. ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ട 17 പേരിൽ ഏഴു പേർ കുട്ടികളാണ്. അൽ തുഫയിലാണ് ആക്രമണം നടക്കുന്നത്. അതേസമയം ഇസ്റാഈൽ ഗസ്സയിൽ ബോംബിടുന്നത് നിർത്തിവച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഗസ്സ സിറ്റി ഇപ്പോഴും ആക്രമണ മേഖലയാണെന്ന് ഇസ്റാഈൽ സൈന്യം പറഞ്ഞു. താമസക്കാർ തെക്കോട്ട് ഒഴിഞ്ഞു പോകണമെന്നും സൈന്യം പറഞ്ഞു.
ബന്ദികളെ വിട്ടുകൊടുക്കും - മറ്റു നിർദേശങ്ങളിൽ ചർച്ച തുടരും
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗസ്സയിലെ സമാധാന കരാറിലെ നിർദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. ഞായറാഴ്ച വൈകിട്ട് ആറിനകം ഹമാസ് കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ഹമാസ് തീരുമാനം അറിയിച്ചത്. ബന്ദികളെ വിട്ടുനൽകാൻ തയാറാണെന്ന് ഹമാസ് അറിയിച്ചു. ഹമാസിനൊപ്പം ഫലസ്തീൻ ഇസ്്ലാമിക് ജിഹാദും ബന്ദികളെ കസ്റ്റഡിയിൽ വച്ചിട്ടുണ്ട്.
ചില ആവശ്യങ്ങളിൽ അമേരിക്കയുമായി ഹമാസ് വിലപേശൽ ചർച്ച തുടരുമെന്നാണ് സൂചന. സമാധാന ചർച്ചകൾ ഈജിപ്തിൽ തുടരും. വരും ദിവസങ്ങളിൽ ബന്ദികളുടെ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകും. എല്ലാ ബന്ദികളെയും വിട്ടു നൽകുമെന്നാണ് ഹമാസ് ഒടുവിൽ നിലപാടെടുത്തത്. ഇതെങ്ങനെ വേണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
uae
• 9 hours ago
പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
crime
• 9 hours ago
ഗോളടിക്കാതെ ലോക റെക്കോർഡ്; മൂന്ന് വൻകരയും കീഴടക്കി ചരിത്രം സൃഷ്ടിച്ച് മെസി
Football
• 9 hours ago
ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
uae
• 9 hours ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• 9 hours ago
'മെഹന്ദി ജിഹാദ്' മുസ്‌ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• 9 hours ago
ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
Cricket
• 10 hours ago
പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
latest
• 10 hours ago
'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍
Kerala
• 10 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 10 hours ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന് പതാകകള്‍
International
• 11 hours ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 11 hours ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 13 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 14 hours ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 14 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 12 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago