HOME
DETAILS

മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

  
October 05 2025 | 02:10 AM

lightning strike kills one injures another in alappuzha during tree cutting

 

ആലപ്പുഴ: മരം വെട്ടിക്കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കാരിച്ചാല്‍ ഡാണാപ്പടി വലിയപറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെട്ടുവേനി പടിക്കലെത്ത് വടക്കത്തില്‍ മഹേഷ് കുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം.

കാരിച്ചാലിലെ വീട്ടുവളപ്പില്‍ ആഞ്ഞിലി മരത്തിന്റെ കൊമ്പു മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തേമുക്കാലോടെ ചാറ്റല്‍മഴ പെയ്‌തെങ്കിലും ഇരുവരും ജോലി തുടരുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു.

ഇടിമിന്നലേറ്റ് ബിനു തെറിച്ചുവീഴുകയും തത്ക്ഷണം തന്നെ മരിക്കുകയുമായിരുന്നു. ദേഹത്ത് പൊള്ളലേറ്റ പാടുകളും വീഴ്ചയിലുണ്ടായ പാടുകളുമുണ്ട്. ബിനു തമ്പാനെ ഉടനേ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചിരുന്നതായി ഡോക്ടര്‍മാരും അറിയിച്ചു.

 


പോസ്റ്റ്‌മോര്‍ട്ടത്തിലും മിന്നലേറ്റതിന്റെ സൂചനയാണു ലഭിച്ചതെന്ന് പോലിസ് പറയുന്നു. മരത്തില്‍നിന്നു മഹേഷ് വീണത് താഴെയുള്ള മതിലിനു മുകളിലേക്കാണ്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബിനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഭാര്യ: റീന. മക്കള്‍: സ്‌നേഹാ ബിനു, അലന്‍ ബിനു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.

 

 

A tragic incident occurred in Karichal, Alappuzha, where a man died and another was seriously injured after being struck by lightning while cutting a tree. Binu Thampan (47), a resident of Vadakkeparambil, Danappadi, Karichal, was electrocuted and died instantly. He sustained burn marks and injuries from the fall. Despite being rushed to Haripad Government Hospital, doctors confirmed he had died before arrival.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  13 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  13 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  14 hours ago
No Image

‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർ‌ക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  14 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്‌റൈനിലും പര്യടനം നടത്തും

Saudi-arabia
  •  14 hours ago
No Image

മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  15 hours ago
No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  15 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  15 hours ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago