HOME
DETAILS

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  
Web Desk
October 22, 2025 | 2:30 AM

niece of kolkata doctors rape-murder accused found dead in cupboard stepmother and father assaulted by locals

കൊൽക്കത്ത: കൊൽക്കത്തയെ നടുക്കിയ യുവ ഡോക്ടറുടെ ബലാത്സംഗക്കേസിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ അലമാരയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർ.ജി. കാർ മെഡിക്കൽ കോളേജ് കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗ് ആണ് മരിച്ചത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും കൈയേറ്റം ചെയ്തു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദ്ദിക്കുകയും ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

11കാരിയെ അച്ഛനും രണ്ടാനമ്മയും പതിവായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ

സ്ഥലത്തെത്തിയ പൊലിസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെയായിരുന്നു ഭോലാ സിംഗ് ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിലുള്ള മകളാണ് മരിച്ച സുരഞ്ജന. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബബിതയുടെ ഇളയ സഹോദരിയെ ഭോലാ സിംഗ് വിവാഹം ചെയ്യുകയായിരുന്നു.

അലമാരയിലെ ഒരു ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലാണ് സുരഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പൂജ ആശുപത്രിയിൽ പോയി തിരിച്ച് വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ മാതാപിതാക്കൾ 11കാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അയൽവാസികൾ ആരോപിക്കുന്നു.

രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതും ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും തല ഭിത്തിയിൽ പിടിച്ച് ഇടിക്കുന്നതും പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബാംഗങ്ങൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  3 hours ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  3 hours ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  4 hours ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  4 hours ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  4 hours ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  11 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  12 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  12 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  13 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  13 hours ago