HOME
DETAILS

കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ

  
Web Desk
October 25, 2025 | 7:17 AM

What pressure did the Chief Minister feel to sign the MoU without discussing the issues VD Satheesan

കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. മന്ത്രിസഭയിലും മുന്നണിയിലും കാര്യങ്ങൾ ചർച്ചചെയ്യാതെ കേന്ദ്ര സർക്കാരിന്റെ എംഒയു ഒപ്പുവെക്കാൻ എന്ത്  സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നാണ് വിഡി സതീശൻ ചോദിച്ചത്. കേരളത്തിലെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നും കബളിപ്പിക്കപ്പെട്ട ഈ സാഹചര്യത്തിൽ സിപിഐ മന്ത്രിമാർ രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീ കരാറിൽ ഒപ്പിട്ടിരിക്കുന്നത് ഒക്ടോബർ 16നാണ്. മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായും അമിത്ഷായുമായും കൂടികാഴ്ച നടത്തിയത് പത്താം തീയതിയും ആണ്. ഈ കാര്യം 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പോലും അറിയിച്ചില്ല. പിഎം ശ്രീയിൽ ഒപ്പുവെക്കരുതെന്ന് ആ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പറയുമ്പോഴും ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറച്ചുപിടിച്ചു. ഇതിലൂടെ ഒപ്പമുള്ള മന്ത്രിമാരെയും എൽഡിഎഫിലെ മാറ്റ് ഘടകകക്ഷികളെയും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

പിഎം ശ്രീയിൽ ഒപ്പുവെക്കാൻ എന്ത് നിർബന്ധമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പുറത്ത് പറയണമെന്നും ഏത് തരത്തിലുള്ള ബ്ലാക്ക്മെയിൽ ആണ് ഇതിനു പിന്നിൽ നടന്നതെന്നും വിഡി സതീശൻ ചോദിച്ചു. ഈ വിഷയം ഇടതു മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞെങ്കിലും മുന്നണിയിൽ ചർച്ച ചെയ്തില്ല. മന്ത്രിസഭയിൽ പോലും ചർച്ച ചെയ്തില്ല. ഒപ്പുവെച്ച സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പോലും അറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പുവെക്കാനുള്ള ദുരൂഹതയാണ് ഇനി പുറത്തു വരാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  23 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  23 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  23 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  23 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  23 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  23 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  23 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  23 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  23 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  23 days ago