HOME
DETAILS

കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ

  
Web Desk
October 25, 2025 | 7:17 AM

What pressure did the Chief Minister feel to sign the MoU without discussing the issues VD Satheesan

കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. മന്ത്രിസഭയിലും മുന്നണിയിലും കാര്യങ്ങൾ ചർച്ചചെയ്യാതെ കേന്ദ്ര സർക്കാരിന്റെ എംഒയു ഒപ്പുവെക്കാൻ എന്ത്  സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നാണ് വിഡി സതീശൻ ചോദിച്ചത്. കേരളത്തിലെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നും കബളിപ്പിക്കപ്പെട്ട ഈ സാഹചര്യത്തിൽ സിപിഐ മന്ത്രിമാർ രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീ കരാറിൽ ഒപ്പിട്ടിരിക്കുന്നത് ഒക്ടോബർ 16നാണ്. മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായും അമിത്ഷായുമായും കൂടികാഴ്ച നടത്തിയത് പത്താം തീയതിയും ആണ്. ഈ കാര്യം 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പോലും അറിയിച്ചില്ല. പിഎം ശ്രീയിൽ ഒപ്പുവെക്കരുതെന്ന് ആ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പറയുമ്പോഴും ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറച്ചുപിടിച്ചു. ഇതിലൂടെ ഒപ്പമുള്ള മന്ത്രിമാരെയും എൽഡിഎഫിലെ മാറ്റ് ഘടകകക്ഷികളെയും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

പിഎം ശ്രീയിൽ ഒപ്പുവെക്കാൻ എന്ത് നിർബന്ധമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പുറത്ത് പറയണമെന്നും ഏത് തരത്തിലുള്ള ബ്ലാക്ക്മെയിൽ ആണ് ഇതിനു പിന്നിൽ നടന്നതെന്നും വിഡി സതീശൻ ചോദിച്ചു. ഈ വിഷയം ഇടതു മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞെങ്കിലും മുന്നണിയിൽ ചർച്ച ചെയ്തില്ല. മന്ത്രിസഭയിൽ പോലും ചർച്ച ചെയ്തില്ല. ഒപ്പുവെച്ച സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പോലും അറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പുവെക്കാനുള്ള ദുരൂഹതയാണ് ഇനി പുറത്തു വരാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  4 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  4 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  4 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  4 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  4 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  4 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  4 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  4 days ago