HOME
DETAILS

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

  
November 11, 2025 | 5:52 AM

thrissur-corporation-council-final-meeting-chaos-mayor-walks-out

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അവസാനയോഗം പ്രതിപക്ഷവും മേയറുമായുള്ള വാഗ്വാദത്തില്‍ മുങ്ങി അലങ്കോലമായി. മുന്‍ യോഗങ്ങളുടെ മിനിറ്റ്സ് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ മേയര്‍ കൗണ്‍സില്‍ഹാളില്‍ നിന്ന് ഇറങ്ങിപോയി. മിനിറ്റ്സ് നല്‍കാതെ യോഗം നടത്താന്‍ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അജന്‍ഡയുടെ കോപ്പി കീറിയെറിഞ്ഞു പ്രതിഷേധിച്ചു. മേയറുടെ കസേരയിലെ വിരിയും വലിച്ചുമാറ്റി. പ്രതികരിക്കാതെ ഭരണകക്ഷിയംഗങ്ങള്‍ സീറ്റുകളിലിരുന്നു. കഴിഞ്ഞ 12 യോഗങ്ങളുടെ മിനിറ്റ്സ് ആവശ്യപ്പെടുകയാണുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍ വിശദീകരിച്ചു. ഈ യോഗങ്ങളുടെ മിനിറ്റ്സ് ഇതുവരെ നല്‍കിയിട്ടില്ലെന്നും സെക്രട്ടറിക്കു രേഖാമൂലം കത്തു നല്‍കിയിരുന്നുവെന്നും പ്രതിപക്ഷം അറിയിച്ചു. യോഗം നടത്തിയശേഷം 48 മണിക്കൂറിനകം യോഗതീരുമാനങ്ങളടങ്ങിയ മിനിറ്റ്സ് നല്‍കണമെന്ന ചട്ടം കോര്‍പറേഷന്‍ ഭരണസമിതി തുടര്‍ച്ചയായി ലംഘിച്ചുവെന്നും വിമര്‍ശിച്ചു. കൗണ്‍സിലില്‍ പലപ്പോഴും എടുക്കാത്ത തീരുമാനം മിനിറ്റ്സില്‍ എഴുതിചേര്‍ക്കുന്നതായും ഇത് അഴിമതിക്കു വഴിതുറക്കലാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. മേയര്‍ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും കുറ്റപ്പെടുത്തി. ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. 

പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹമെന്ന് മേയര്‍ എം.കെ വര്‍ഗീസ് വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു. മിനിറ്റ്സ് നല്‍കിയശേഷമേ യോഗം നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തി. തര്‍ക്കരഹിതമായ അജന്‍ഡകളാണ് യോഗത്തിലുണ്ടായിരുന്നതെങ്കിലും മാന്യമായി പിരിയുന്നതിനു പകരം ബഹളം ഉണ്ടാക്കിയ പ്രതിപക്ഷം പരാജയം മുന്നില്‍ കണ്ടാണ് നീങ്ങുന്നതെന്നും പരിഹസിച്ചു.  

12 മണിക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുമെന്നു മനസിലാക്കി ഇന്നലെ രാവിലെ 10നായിരുന്നു കൗണ്‍സില്‍ യോഗം വിളിച്ചത്. മേയര്‍ ഇറങ്ങിപോയ ശേഷം പ്രതിപക്ഷം ആദ്യം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ മുദ്രാവാക്യവുമായി തിരിഞ്ഞെങ്കിലും പിന്നീട് സൗഹൃദംപങ്കിട്ടു. പരസ്പരം സെല്‍ഫിയെടുത്തും കുശലാന്വേഷണവും നടത്തിയാണ് മടങ്ങിയത്. 

 

English Summary: The final meeting of the Thrissur Corporation Council ended in chaos following a heated exchange between the opposition and Mayor M.K. Varghese. Opposition councillors from the Congress demanded the minutes of the previous 12 council meetings, alleging they had not been provided as required within 48 hours of each session.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago