HOME
DETAILS

ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി ഇ.ചന്ദ്രശേഖന്‍

  
backup
September 10, 2016 | 1:53 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം:  ഉദ്യോഗസ്ഥര്‍ ജനങ്ങളോടു ബാധ്യസ്ഥപ്പെട്ടവരാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ  പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശഖര്‍ പറഞ്ഞു. സധാരണക്കാരന്റെ ഏല്ലാ  പ്രശ്‌നങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഹരിക്കാന്‍  കഴിയണമെന്നില്ല ഇതു വ്യക്തിയെ ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ വകുപ്പെന്നു വിശേഷിപ്പിക്കുന്ന റവന്യൂവകുപ്പിന്റെ പ്രൗഡി  നിലനിര്‍ത്താന്‍ കഴിയണം. വില്ലേജുകള്‍ മാതൃക സ്ഥാപനങ്ങളായി വളരണം. ഓരോ  ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍  ഓര്‍മിപ്പിച്ച മന്ത്രി ഫയലുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജനപക്ഷത്തു നിന്നു നിലപാടു സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
    ജില്ലയിലെ റവന്യൂ  മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍  മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ പിരിവില്‍ ജില്ല മികച്ച രണ്ടാം  സ്ഥാനം നേടിയതായും ഈ വര്‍ഷം അത് ഒന്നാം സ്ഥാനമാക്കുന്നതിനുള്ള നടപടികള്‍  ജീവനക്കാരുടെ സഹകരണത്തോടെ നടന്നുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വികസന  പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഓണത്തിനു മുമ്പായി ജില്ലയില്‍ 50 ഒ.ഡി.എഫ്  പഞ്ചായത്തുകള്‍ ഉണ്ടാകും. നിലവില്‍ 34 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി  പ്രഖ്യാപിച്ചിട്ടുണ്ട്.
    വില്ലേജുകള്‍ കേന്ദ്രീകരിച്ചു ജനകിയ സഭകള്‍ വേണമെന്നും കെട്ടിക്കിടക്കുന്ന 9000 വാഹനങ്ങള്‍ നിക്കം ചെയ്യുന്നതിനു നടപടികളുണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റീസര്‍വെ, ഫെയര്‍ വാല്യു  വിഷയങ്ങള്‍ തുടങ്ങിയവയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  
ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍  അവതരിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം. പി.സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.  ജെ.ഒ. അരുണ്‍, വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍, കെ.സി. മോഹനന്‍, എ.  നിര്‍മലകുമാരി, സി. അബ്ദുള്‍ റഷീദ് ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  7 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  7 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  7 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  7 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  7 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  7 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  7 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  7 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  7 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  7 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  7 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  7 days ago