HOME
DETAILS

ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി ഇ.ചന്ദ്രശേഖന്‍

  
backup
September 10, 2016 | 1:53 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം:  ഉദ്യോഗസ്ഥര്‍ ജനങ്ങളോടു ബാധ്യസ്ഥപ്പെട്ടവരാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ  പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശഖര്‍ പറഞ്ഞു. സധാരണക്കാരന്റെ ഏല്ലാ  പ്രശ്‌നങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഹരിക്കാന്‍  കഴിയണമെന്നില്ല ഇതു വ്യക്തിയെ ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ വകുപ്പെന്നു വിശേഷിപ്പിക്കുന്ന റവന്യൂവകുപ്പിന്റെ പ്രൗഡി  നിലനിര്‍ത്താന്‍ കഴിയണം. വില്ലേജുകള്‍ മാതൃക സ്ഥാപനങ്ങളായി വളരണം. ഓരോ  ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍  ഓര്‍മിപ്പിച്ച മന്ത്രി ഫയലുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജനപക്ഷത്തു നിന്നു നിലപാടു സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
    ജില്ലയിലെ റവന്യൂ  മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍  മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ പിരിവില്‍ ജില്ല മികച്ച രണ്ടാം  സ്ഥാനം നേടിയതായും ഈ വര്‍ഷം അത് ഒന്നാം സ്ഥാനമാക്കുന്നതിനുള്ള നടപടികള്‍  ജീവനക്കാരുടെ സഹകരണത്തോടെ നടന്നുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വികസന  പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഓണത്തിനു മുമ്പായി ജില്ലയില്‍ 50 ഒ.ഡി.എഫ്  പഞ്ചായത്തുകള്‍ ഉണ്ടാകും. നിലവില്‍ 34 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി  പ്രഖ്യാപിച്ചിട്ടുണ്ട്.
    വില്ലേജുകള്‍ കേന്ദ്രീകരിച്ചു ജനകിയ സഭകള്‍ വേണമെന്നും കെട്ടിക്കിടക്കുന്ന 9000 വാഹനങ്ങള്‍ നിക്കം ചെയ്യുന്നതിനു നടപടികളുണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റീസര്‍വെ, ഫെയര്‍ വാല്യു  വിഷയങ്ങള്‍ തുടങ്ങിയവയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  
ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍  അവതരിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം. പി.സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.  ജെ.ഒ. അരുണ്‍, വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍, കെ.സി. മോഹനന്‍, എ.  നിര്‍മലകുമാരി, സി. അബ്ദുള്‍ റഷീദ് ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  24 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  24 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  25 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  25 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  25 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  25 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  25 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  25 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  25 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  25 days ago