HOME
DETAILS

ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി ഇ.ചന്ദ്രശേഖന്‍

  
backup
September 10, 2016 | 1:53 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം:  ഉദ്യോഗസ്ഥര്‍ ജനങ്ങളോടു ബാധ്യസ്ഥപ്പെട്ടവരാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ  പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശഖര്‍ പറഞ്ഞു. സധാരണക്കാരന്റെ ഏല്ലാ  പ്രശ്‌നങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഹരിക്കാന്‍  കഴിയണമെന്നില്ല ഇതു വ്യക്തിയെ ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ വകുപ്പെന്നു വിശേഷിപ്പിക്കുന്ന റവന്യൂവകുപ്പിന്റെ പ്രൗഡി  നിലനിര്‍ത്താന്‍ കഴിയണം. വില്ലേജുകള്‍ മാതൃക സ്ഥാപനങ്ങളായി വളരണം. ഓരോ  ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍  ഓര്‍മിപ്പിച്ച മന്ത്രി ഫയലുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജനപക്ഷത്തു നിന്നു നിലപാടു സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
    ജില്ലയിലെ റവന്യൂ  മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍  മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ പിരിവില്‍ ജില്ല മികച്ച രണ്ടാം  സ്ഥാനം നേടിയതായും ഈ വര്‍ഷം അത് ഒന്നാം സ്ഥാനമാക്കുന്നതിനുള്ള നടപടികള്‍  ജീവനക്കാരുടെ സഹകരണത്തോടെ നടന്നുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വികസന  പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഓണത്തിനു മുമ്പായി ജില്ലയില്‍ 50 ഒ.ഡി.എഫ്  പഞ്ചായത്തുകള്‍ ഉണ്ടാകും. നിലവില്‍ 34 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി  പ്രഖ്യാപിച്ചിട്ടുണ്ട്.
    വില്ലേജുകള്‍ കേന്ദ്രീകരിച്ചു ജനകിയ സഭകള്‍ വേണമെന്നും കെട്ടിക്കിടക്കുന്ന 9000 വാഹനങ്ങള്‍ നിക്കം ചെയ്യുന്നതിനു നടപടികളുണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റീസര്‍വെ, ഫെയര്‍ വാല്യു  വിഷയങ്ങള്‍ തുടങ്ങിയവയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  
ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍  അവതരിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം. പി.സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.  ജെ.ഒ. അരുണ്‍, വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍, കെ.സി. മോഹനന്‍, എ.  നിര്‍മലകുമാരി, സി. അബ്ദുള്‍ റഷീദ് ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  6 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago
No Image

The Normalization of Hate: How Hindutva’s Mob Culture Is Silencing India’s Conscience

National
  •  6 days ago
No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  6 days ago
No Image

വ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ ഉചിതം ഏക സിവിൽ കോഡ്; മുസ്‌ലിം പിന്തുടർച്ചാവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിരീക്ഷണം

National
  •  6 days ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  6 days ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  6 days ago