HOME
DETAILS

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

  
January 13, 2026 | 3:34 AM

assam youth held in aluva for abducting minor girl

 

ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കേരളത്തില്‍ സുരക്ഷിതമായി കഴിയാമെന്ന മോഹവുമായി അസമില്‍ നിന്നെത്തിയ യുവാവും സംഘവും റെയില്‍വേ പൊലിസിന്റെ വലയിലായി. അസം നാഗോണ്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍, ഇയാളുടെ ബന്ധു ഹബീബുല്‍ റഹ്മാന്‍, ഭാര്യ അഫ്‌സാന ബീഗം എന്നിവരെയാണ് ആലുവയില്‍ വെച്ച് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്.

ഡിബ്രുഗഡ്  കന്യാകുമാരി എക്‌സ്പ്രസില്‍ കേരളത്തിലെത്തിയ സംഘം ഞായറാഴ്ച വൈകുന്നേരമാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ബന്ധുവായ യുവതിയുടെ കൈക്കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അസമിലെ സദര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കേരളത്തിലേക്ക് കടന്നതായി അസം പൊലിസ് കണ്ടെത്തുകയും ഉടന്‍ തന്നെ കേരള റെയില്‍വേ പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. ട്രെയിന്‍ ആലുവയില്‍ എത്തിയ ഉടന്‍ തന്നെ ആര്‍.പി.എഫ് സംഘം ഇവരെ തിരിച്ചറിഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു.

നിയമനടപടികള്‍:
പ്രതികള്‍ക്കെതിരെ അസമില്‍ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മുന്‍പ് പെരുമ്പാവൂര്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവരാണ്. അതുകൊണ്ടാണ് ഒളിച്ചുതാമസിക്കാന്‍ കൊച്ചി തിരഞ്ഞെടുത്തതെന്ന് കരുതുന്നു. നിലവില്‍ പെണ്‍കുട്ടിയെയും യുവതിയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു രണ്ട് പ്രതികള്‍ പൊലിസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച അസം പൊലിസ് സംഘം കേരളത്തിലെത്തിയ ശേഷം പ്രതികളെയും പെണ്‍കുട്ടിയെയും അസമിലേക്ക് കൊണ്ടുപോകും.

 

Railway Police arrested an Assam youth and two relatives in Aluva after tracking them down for abducting a minor girl and attempting to hide in Kerala, with cases registered under the POCSO Act and kidnapping charges in Assam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  6 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  6 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  6 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  6 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  6 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  6 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  6 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  6 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  6 days ago