HOME
DETAILS

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

  
January 13, 2026 | 3:34 AM

assam youth held in aluva for abducting minor girl

 

ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കേരളത്തില്‍ സുരക്ഷിതമായി കഴിയാമെന്ന മോഹവുമായി അസമില്‍ നിന്നെത്തിയ യുവാവും സംഘവും റെയില്‍വേ പൊലിസിന്റെ വലയിലായി. അസം നാഗോണ്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍, ഇയാളുടെ ബന്ധു ഹബീബുല്‍ റഹ്മാന്‍, ഭാര്യ അഫ്‌സാന ബീഗം എന്നിവരെയാണ് ആലുവയില്‍ വെച്ച് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്.

ഡിബ്രുഗഡ്  കന്യാകുമാരി എക്‌സ്പ്രസില്‍ കേരളത്തിലെത്തിയ സംഘം ഞായറാഴ്ച വൈകുന്നേരമാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ബന്ധുവായ യുവതിയുടെ കൈക്കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അസമിലെ സദര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കേരളത്തിലേക്ക് കടന്നതായി അസം പൊലിസ് കണ്ടെത്തുകയും ഉടന്‍ തന്നെ കേരള റെയില്‍വേ പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. ട്രെയിന്‍ ആലുവയില്‍ എത്തിയ ഉടന്‍ തന്നെ ആര്‍.പി.എഫ് സംഘം ഇവരെ തിരിച്ചറിഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു.

നിയമനടപടികള്‍:
പ്രതികള്‍ക്കെതിരെ അസമില്‍ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മുന്‍പ് പെരുമ്പാവൂര്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവരാണ്. അതുകൊണ്ടാണ് ഒളിച്ചുതാമസിക്കാന്‍ കൊച്ചി തിരഞ്ഞെടുത്തതെന്ന് കരുതുന്നു. നിലവില്‍ പെണ്‍കുട്ടിയെയും യുവതിയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു രണ്ട് പ്രതികള്‍ പൊലിസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച അസം പൊലിസ് സംഘം കേരളത്തിലെത്തിയ ശേഷം പ്രതികളെയും പെണ്‍കുട്ടിയെയും അസമിലേക്ക് കൊണ്ടുപോകും.

 

Railway Police arrested an Assam youth and two relatives in Aluva after tracking them down for abducting a minor girl and attempting to hide in Kerala, with cases registered under the POCSO Act and kidnapping charges in Assam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  16 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  16 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  16 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  16 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  16 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  16 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  16 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  16 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  16 days ago