HOME
DETAILS

'ബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി'; ആക്ഷേപം പേടിച്ച് പരസ്പരം പോരടിക്കുമോ? സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസും ഇടതുപക്ഷവും

  
Web Desk
January 16, 2026 | 11:31 PM

Congress and Left unable to decide on alliance in Bengal

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് സഖ്യത്തിന്റെയും ഭാവി അനിശ്ചിതത്വത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന സംസ്ഥാനത്ത്, തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം വീണ്ടെടുക്കാന്‍ സഖ്യം ഉപേക്ഷിച്ച് തനിച്ചു മത്സരിക്കണമെന്ന വികാരം ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. സഖ്യങ്ങളെ ആശ്രയിക്കുന്നത് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള വളര്‍ച്ചയെ ബാധിച്ചെന്നാണ് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചിഹ്നമോ പതാകയോ വോട്ടര്‍മാര്‍ കാണാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുക ഒറ്റയ്ക്ക് മത്സരിക്കുന്നതാണെന്ന് ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
2016ല്‍ 20 ശതമാനത്തോളം വോട്ടുവിഹിതമുണ്ടായിരുന്ന ഇടതുപക്ഷത്തിന് 2021ലെ സഖ്യത്തിന് ശേഷം അത് 4.71 ശതമാനമായി ഇടിഞ്ഞിരുന്നു. കോണ്‍ഗ്രസുമായുള്ള കൂട്ടുക്കെട്ട് തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറാന്‍ കാരണമായോ എന്ന് സി.പി.എം സംശയിക്കുന്നു. കോണ്‍ഗ്രസിനെ ഒരു 'ബാധ്യത'യായി കാണുന്ന നേതാക്കളും ഇടതുമുന്നണിയിലുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ബംഗാളിലെ ഈ തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
സി.പി.എണ്മും കോണ്‍ഗ്രസ്സും നേരിട്ടേറ്റുമുട്ടുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ ബംഗാളിനൊപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ ബംഗാളില്‍ ഒന്നിച്ച് പോരാടുന്നത് കേരളത്തിലെ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കുമെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് ബോധ്യമുണ്ട്. 'ബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി' എന്ന് ബി.ജെ.പി പരിഹസിക്കുമെന്ന ആശങ്ക ഇരുപക്ഷത്തിനുമുണ്ട്. 1996 ല്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 82 സീറ്റുകള്‍ നേടിയിരുന്നു. 2011ല്‍ തൃണമൂലുമായി സഖ്യം ചേര്‍ന്ന് 42 സീറ്റുകളും സ്വന്തമാക്കി. എന്നാല്‍ 2021ല്‍ സഖ്യംചേര്‍ന്ന് മത്സരിച്ചപ്പോള്‍ ഇരുകക്ഷികള്‍ക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. 

Facing a political landscape in West Bengal that has, for years, been dominated by a direct contest between the ruling Trinamool Congress (TMC) and the principal Opposition BJP, the Congress and the CPI(M)-led Left are once again grappling with the question of whether to forge an alliance for the upcoming Assembly elections.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  16 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  16 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  16 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  16 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  16 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  16 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  16 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  16 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  16 days ago