HOME
DETAILS

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  
February 02, 2026 | 6:29 AM

illegal-parole-opposition-walkout-kerala-assembly

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതിനെതിരെ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. വേണമെങ്കില്‍ സബ്മിഷനാക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സഭയില്‍ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങി. സര്‍ക്കാരിനും സി.പി.എമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. 

ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ പരോള്‍ നല്‍കി. ടി പി കേസ് പ്രതികള്‍ക്ക് മൂന്നുവര്‍ഷം പരോള്‍ ലഭിച്ചു. ജയില്‍ എ.ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. പരോള്‍ മാനദണ്ഡം പോലും ലംഘിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാരിന് സൗകര്യമില്ലാത്തവ ചര്‍ച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശന്‍ ചോദിച്ചു. സര്‍ക്കാരിന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കുടപിടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.കെ രമയോട് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

സ്പീക്കറുടെ മുന്നില്‍ 'ഇന്നെന്താ ചര്‍ച്ചയില്ലേ' ബാനര്‍ ഉയര്‍ത്തിയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. തുടര്‍ന്നായിരുന്നു വാക്കൗട്ട്. മടിയില്‍ കനമുള്ളതുകൊണ്ടാണ്  സ്വര്‍ണക്കൊള്ള ചര്‍ച്ചചെയ്യാതെ പ്രതിപക്ഷം ഓടിയതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പയ്യന്നൂരില്‍ പൊലിസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ സി.പി.എം ബന്ധമുള്ള പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ നല്‍കിയിരുന്നു. കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത് ക്രമസമാധാന തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുമെന്ന് കാണിച്ച് കെ.കെ. രമയാണ്  നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

 

The Opposition walked out of the Kerala Legislative Assembly after the Speaker denied permission to move an emergency motion over the alleged illegal granting of parole to criminal case convicts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  43 minutes ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  an hour ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  an hour ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  an hour ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 hours ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  2 hours ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  3 hours ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  3 hours ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  3 hours ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  3 hours ago