വലിയങ്ങാടി ചെമ്പുകമ്പി മോഷണം: കൂട്ടുപ്രതിയും പൊലിസ് വലയിൽ; പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 175 കിലോ ചെമ്പുകമ്പിയും പണവും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടുപ്രതിയെ ടൗൺ പൊലിസ് പിടികൂടി. ഫാറൂഖ് കോളജ് മഠത്തിൽത്തൊടി വീട്ടിൽ രതീഷ് (42) ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ ചുരുക്കം:
കഴിഞ്ഞ ജനുവരി 23-നാണ് കെ.പി കേശവമേനോൻ റോഡിലെ അമർ അസോസിയേറ്റ്‌സ് എന്ന ആക്രിക്കടയിൽ വൻ മോഷണം നടന്നത്. സ്ഥാപനത്തിന്റെ പുറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും കവർന്നു.
പ്രതിയുടെ പശ്ചാത്തലം:
അറസ്റ്റിലായ രതീഷ് മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.കണ്ണൂർ ടൗൺ, തലശ്ശേരി പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാൻ പൊലിസിന് സാധിച്ചത്.ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."