സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവർക്കെതിരെ കർശന നടപടി; സ്പോൺസർമാർക്കും വൻ പിഴയും തടവും
റിയാദ്: സന്ദർശക വിസയിൽ സഊദിയിൽ എത്തിയവർ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത പക്ഷം അത് റിപ്പോർട്ട് ചെയ്യാത്ത സ്പോൺസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന്റെ മുന്നറിയിപ്പ്. 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കുന്ന കുറ്റമാണിതെന്നും മുന്നറിയിപ്പിലുണ്ട്. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് റജബ് മാസത്തിൽ മാത്രം സ്വദേശികൾക്കും വിദേശികൾക്കുമെതിരെ 19,559 നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.
നിയമലംഘകർക്ക് എന്തെങ്കിലും തരത്തിൽ സഹായം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ബിസിനസ് ഉടമകളും വ്യക്തികളും ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമായ രാജ്യനിർമിതിയ്ക്ക് പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘകരെ കുറിച്ച് അറിയിപ്പ് നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Saudi authorities warn of SR 50,000 fine and jail time for failing to report visit visa overstayers. Over 19,000 administrative decisions were issued in Rajab for residency and labor law violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."