ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി
കൊച്ചി: സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. കൊലപാതകത്തിലൂടെ നേടുന്ന സ്വത്തവകാശം തടയാൻ കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രതിക്ക് സ്വത്തിൽ അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
കൊലയാളിക്ക് ഇരയുടെ സ്വത്തിൽ അവകാശം നൽകുന്നത് നീതി നിഷേധമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വത്തവകാശ നിയമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത് നീതിയുടെ തത്വങ്ങൾക്കാണ് എന്നും ബെഞ്ച് വ്യക്തമാക്കി. കൊലയാളിക്ക് സ്വത്തവകാശം നിഷേധിക്കുന്നത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനമായി കാണാനാവില്ല എന്നും സ്വന്തം കുറ്റകൃത്യത്തിലൂടെ ലാഭം കൊയ്യാൻ ഒരാളെയും നിയമം അനുവദിക്കരുത് എന്നും ഹൈക്കോടതി സൂചിപ്പിച്ചു.
1996-ലായിരുന്നു കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹശേഷം ദമ്പതികൾ ഒരു ജോയിന്റ് അക്കൗണ്ടിൽ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം, അതായത് 1997-ൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കേസിൽ പ്രതിയെ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
മരിച്ച യുവതിയുടെ പേരിലുള്ള തുകയ്ക്കായി അമ്മ നിയമപോരാട്ടം തുടങ്ങിയെങ്കിലും, നെയ്യാറ്റിൻകര മുൻസിഫ് കോടതിയും ജില്ലാ കോടതിയും സ്വത്തവകാശം ഭർത്താവിനാണെന്ന് വിധിക്കുകയായിരുന്നു. ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം ഭർത്താവിനാണ് മുൻഗണന എന്ന വാദമാണ് അന്ന് കോടതികൾ അംഗീകരിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കീഴ്ക്കോടതികളുടെ വിധി റദ്ദാക്കി ഹൈക്കോടതി, കൊല്ലപ്പെട്ട യുവതിയുടെ അമ്മയ്ക്ക് തുക നൽകാനും ഉത്തരവിട്ടു. സ്ത്രീധന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൽ ഈ വിധി അതിപ്രധാനമായ ഒരു നാഴികക്കല്ലായി മാറും.
In a landmark verdict, the kerala high court ruled that a husband who murders his wife for dowry has no right to her property or assets. setting aside a lower court order, justice s. easwaran stated that allowing a killer to benefit from their crime is a denial of justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."