HOME
DETAILS

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

  
Web Desk
February 18, 2026 | 8:35 AM

husband has no right to murdered wifes property kerala high courts landmark verdict in dowry death case

കൊച്ചി: സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. കൊലപാതകത്തിലൂടെ നേടുന്ന സ്വത്തവകാശം തടയാൻ കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രതിക്ക് സ്വത്തിൽ അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

കൊലയാളിക്ക് ഇരയുടെ സ്വത്തിൽ അവകാശം നൽകുന്നത് നീതി നിഷേധമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വത്തവകാശ നിയമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത് നീതിയുടെ തത്വങ്ങൾക്കാണ് എന്നും ബെഞ്ച് വ്യക്തമാക്കി. കൊലയാളിക്ക് സ്വത്തവകാശം നിഷേധിക്കുന്നത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനമായി കാണാനാവില്ല എന്നും സ്വന്തം കുറ്റകൃത്യത്തിലൂടെ ലാഭം കൊയ്യാൻ ഒരാളെയും നിയമം അനുവദിക്കരുത് എന്നും ഹൈക്കോടതി സൂചിപ്പിച്ചു.

1996-ലായിരുന്നു കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹശേഷം ദമ്പതികൾ ഒരു ജോയിന്റ് അക്കൗണ്ടിൽ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം, അതായത് 1997-ൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കേസിൽ പ്രതിയെ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

മരിച്ച യുവതിയുടെ പേരിലുള്ള തുകയ്ക്കായി അമ്മ നിയമപോരാട്ടം തുടങ്ങിയെങ്കിലും, നെയ്യാറ്റിൻകര മുൻസിഫ് കോടതിയും ജില്ലാ കോടതിയും സ്വത്തവകാശം ഭർത്താവിനാണെന്ന് വിധിക്കുകയായിരുന്നു. ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം ഭർത്താവിനാണ് മുൻഗണന എന്ന വാദമാണ് അന്ന് കോടതികൾ അംഗീകരിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കീഴ്ക്കോടതികളുടെ വിധി റദ്ദാക്കി ഹൈക്കോടതി, കൊല്ലപ്പെട്ട യുവതിയുടെ അമ്മയ്ക്ക് തുക നൽകാനും ഉത്തരവിട്ടു. സ്ത്രീധന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൽ ഈ വിധി അതിപ്രധാനമായ ഒരു നാഴികക്കല്ലായി മാറും.

 

 

 

In a landmark verdict, the kerala high court ruled that a husband who murders his wife for dowry has no right to her property or assets. setting aside a lower court order, justice s. easwaran stated that allowing a killer to benefit from their crime is a denial of justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  2 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  2 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  3 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  3 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  3 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  3 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 days ago