HOME
DETAILS

മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

  
backup
September 21, 2016 | 3:58 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

അക്ര: യൂനിവേഴ്‌സിറ്റിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഘാനയില്‍ വ്യാപക പ്രതിഷേധം. ഗാന്ധിജി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ണവിവേചനം കാണിച്ചുവെന്നാരോപിച്ചാണ് പുതിയ പ്രതിഷേധം.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ജൂണ്‍ 14നാണ് ഘാന യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂനിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്പയില്‍ ആരംഭിച്ചത്.

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ദിവസങ്ങളിലെ എഴുത്തുകളില്‍ വംശീയ വിരോധം വ്യക്തമാണെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നു. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരേക്കാള്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം വര്‍ണ്ണിച്ചിരുന്നുവെന്നും വര്‍ണ്ണവിവേചനം വെളിപ്പെടുത്തുന്ന രീതിയില്‍ അവരെ 'കാഫിര്‍സ്' എന്നു വിളിച്ചിരുന്നുവെന്നും ഗാന്ധിജിയുടെ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് വാദിക്കുന്നു.

[caption id="attachment_113555" align="aligncenter" width="600"]gandhiji ഗാന്ധിജിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ള മഷിയെറിഞ്ഞപ്പോള്‍[/caption]

21 വര്‍ഷക്കാലമാണ് ഗാന്ധിജി (1893-1914) ദക്ഷിണാഫ്രിക്കയില്‍ ചെലഴിച്ചത്. ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്കയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗാന്ധിജിയെ മറ്റൊരു രൂപത്തിലാണ് പ്രതിഷേധക്കാര്‍ വരച്ചുകാട്ടുന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഗാന്ധിജി കടുത്ത വംശീയ വിദ്വേഷം പുലര്‍ത്തിയിരുന്നുവെന്നും അവര്‍ എന്നും താഴേത്തട്ടില്‍ തന്നെ നില്‍ക്കണമെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കൂടെ നിന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. #GandhiMustFall എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഓണ്‍ലൈന്‍ കാമ്പയില്‍ വരെ നടത്തിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ളമഷിയും ഒഴിക്കപ്പെട്ടു. പിന്നീട് ഗാന്ധിജിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയും പ്രതിഷേധക്കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  a month ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  a month ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  a month ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a month ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  a month ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  a month ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  a month ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  a month ago