HOME
DETAILS

മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

  
backup
September 21, 2016 | 3:58 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

അക്ര: യൂനിവേഴ്‌സിറ്റിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഘാനയില്‍ വ്യാപക പ്രതിഷേധം. ഗാന്ധിജി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ണവിവേചനം കാണിച്ചുവെന്നാരോപിച്ചാണ് പുതിയ പ്രതിഷേധം.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ജൂണ്‍ 14നാണ് ഘാന യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂനിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്പയില്‍ ആരംഭിച്ചത്.

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ദിവസങ്ങളിലെ എഴുത്തുകളില്‍ വംശീയ വിരോധം വ്യക്തമാണെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നു. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരേക്കാള്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം വര്‍ണ്ണിച്ചിരുന്നുവെന്നും വര്‍ണ്ണവിവേചനം വെളിപ്പെടുത്തുന്ന രീതിയില്‍ അവരെ 'കാഫിര്‍സ്' എന്നു വിളിച്ചിരുന്നുവെന്നും ഗാന്ധിജിയുടെ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് വാദിക്കുന്നു.

[caption id="attachment_113555" align="aligncenter" width="600"]gandhiji ഗാന്ധിജിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ള മഷിയെറിഞ്ഞപ്പോള്‍[/caption]

21 വര്‍ഷക്കാലമാണ് ഗാന്ധിജി (1893-1914) ദക്ഷിണാഫ്രിക്കയില്‍ ചെലഴിച്ചത്. ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്കയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗാന്ധിജിയെ മറ്റൊരു രൂപത്തിലാണ് പ്രതിഷേധക്കാര്‍ വരച്ചുകാട്ടുന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഗാന്ധിജി കടുത്ത വംശീയ വിദ്വേഷം പുലര്‍ത്തിയിരുന്നുവെന്നും അവര്‍ എന്നും താഴേത്തട്ടില്‍ തന്നെ നില്‍ക്കണമെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കൂടെ നിന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. #GandhiMustFall എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഓണ്‍ലൈന്‍ കാമ്പയില്‍ വരെ നടത്തിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ളമഷിയും ഒഴിക്കപ്പെട്ടു. പിന്നീട് ഗാന്ധിജിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയും പ്രതിഷേധക്കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവന്‌ റൊണാൾഡോയുടെ ലെവലിലെത്താം, എന്നാൽ ആ താരത്തിന്റെ അടുത്തെത്താൻ പ്രയാസമാണ്: മുൻ പിഎസ്ജി താരം

Football
  •  a month ago
No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  a month ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  a month ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  a month ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a month ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  a month ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  a month ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  a month ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  a month ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  a month ago