HOME
DETAILS

മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

  
backup
September 21, 2016 | 3:58 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

അക്ര: യൂനിവേഴ്‌സിറ്റിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഘാനയില്‍ വ്യാപക പ്രതിഷേധം. ഗാന്ധിജി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ണവിവേചനം കാണിച്ചുവെന്നാരോപിച്ചാണ് പുതിയ പ്രതിഷേധം.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ജൂണ്‍ 14നാണ് ഘാന യൂനിവേഴ്‌സിറ്റി കാമ്പസില്‍ ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂനിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്പയില്‍ ആരംഭിച്ചത്.

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ദിവസങ്ങളിലെ എഴുത്തുകളില്‍ വംശീയ വിരോധം വ്യക്തമാണെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ പറയുന്നു. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരേക്കാള്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം വര്‍ണ്ണിച്ചിരുന്നുവെന്നും വര്‍ണ്ണവിവേചനം വെളിപ്പെടുത്തുന്ന രീതിയില്‍ അവരെ 'കാഫിര്‍സ്' എന്നു വിളിച്ചിരുന്നുവെന്നും ഗാന്ധിജിയുടെ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് വാദിക്കുന്നു.

[caption id="attachment_113555" align="aligncenter" width="600"]gandhiji ഗാന്ധിജിയുടെ പ്രതിമകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ള മഷിയെറിഞ്ഞപ്പോള്‍[/caption]

21 വര്‍ഷക്കാലമാണ് ഗാന്ധിജി (1893-1914) ദക്ഷിണാഫ്രിക്കയില്‍ ചെലഴിച്ചത്. ഇക്കാലയളവില്‍ ദക്ഷിണാഫ്രിക്കയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗാന്ധിജിയെ മറ്റൊരു രൂപത്തിലാണ് പ്രതിഷേധക്കാര്‍ വരച്ചുകാട്ടുന്നത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഗാന്ധിജി കടുത്ത വംശീയ വിദ്വേഷം പുലര്‍ത്തിയിരുന്നുവെന്നും അവര്‍ എന്നും താഴേത്തട്ടില്‍ തന്നെ നില്‍ക്കണമെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കൂടെ നിന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനിടെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ടായിരുന്നു. #GandhiMustFall എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഓണ്‍ലൈന്‍ കാമ്പയില്‍ വരെ നടത്തിയിട്ടുണ്ട്. ജൊഹാനസ്ബര്‍ഗിലെ ഗാന്ധി പ്രതിമയ്ക്കു നേരെ വെള്ളമഷിയും ഒഴിക്കപ്പെട്ടു. പിന്നീട് ഗാന്ധിജിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയും പ്രതിഷേധക്കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  12 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  12 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  12 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  12 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  12 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  12 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  12 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  12 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  12 days ago