HOME
DETAILS

പൊതുമാപ്പ് കാലാവധിക്ക് ശേഷം തുടരുന്നവര്‍ക്കെതിരേ ഖത്തറില്‍ കടുത്ത നടപടി

  
backup
October 31, 2016 | 2:21 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6

ദോഹ: പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടിക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലബ്ദയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നിന് അപ്പുറം നീട്ടാന്‍ സാധ്യതയില്ലെന്നും മൂന്ന് മാസമെന്നത് ദൈര്‍ഘ്യമേറിയ കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബര്‍ ഒന്നു മുതലാണ് അനധികൃത താമസിക്കാര്‍ക്കു പിഴകൂടാതെ രാജ്യം വിടാന്‍  സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്കുള്ള പൊതുമാപ്പിന്റെ കാലാവധി ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.
ഇതിനകം വ്യത്യസ്ത രാജ്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ് ആനുകൂല്യം തേടിയെത്തിയത്. ഇന്ത്യക്കാരില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ അറിയിച്ചിരുന്നു. രണ്ടു മാസത്തിനിടെ നൂറോളം ഇന്ത്യക്കാര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ വലിയൊരു ഭാഗം മലയാളികളാണ്.
8000 മുതല്‍ 10,000 വരെ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ ഖത്തറിലുണ്ടാവുമെന്ന് നേരത്തേ എംബസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിന് വ്യാപക കാംപയ്ന്‍ നടത്താനുള്ള ഒരുക്കത്തിലാണ് എംബസി.
ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. 10 മുതല്‍ 20 വര്‍ഷം വരെ നാട്ടില്‍ പോകാത്തവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
പാസ്‌പോര്‍ട്ട്, മറ്റു രേഖകള്‍, വിമാന ടിക്കറ്റ് ഇല്ലാത്തതിനാല്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കാത്തവരും ഉണ്ട്. ഇത്തരക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതിന് പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ചില കേസുകളില്‍ മാനുഷിക പരിഗണന നല്‍കുമെന്ന് ലെബ്ദ പറഞ്ഞു.
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക, സുരക്ഷാ, സാമ്പത്തിക ഭീഷണിയാണെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മൂന്നു വര്‍ഷത്തെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ. അനധികൃത താമസക്കാരെ ജോലിക്ക് വയ്ക്കുന്ന കമ്പനികളും വ്യക്തികളും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  3 days ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  3 days ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  3 days ago
No Image

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ

crime
  •  3 days ago
No Image

മറ്റൊരു യുവതിയെ വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചു; പ്രതിയായ സ്ത്രീയ്ക്ക് 10,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 days ago
No Image

പണപ്പെരുപ്പം കുറഞ്ഞ നിലയില്‍;ഒമാന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുളളതെന്ന് ഐഎംഎഫ് 

oman
  •  3 days ago
No Image

ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദേശം; 9000 പേരെ ഒഴിപ്പിക്കാൻ കേന്ദ്രം സജ്ജം, വ്യോമസേനയുടെ സഹായം തേടിയേക്കും

International
  •  3 days ago
No Image

യുഎഇയിൽ നാളെ 'ഐക്യദാർഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  3 days ago