
പൊതുമാപ്പ് കാലാവധിക്ക് ശേഷം തുടരുന്നവര്‍ക്കെതിരേ ഖത്തറില്‍ കടുത്ത നടപടി
ദോഹ: പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടിക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലബ്ദയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നിന് അപ്പുറം നീട്ടാന്‍ സാധ്യതയില്ലെന്നും മൂന്ന് മാസമെന്നത് ദൈര്‍ഘ്യമേറിയ കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബര്‍ ഒന്നു മുതലാണ് അനധികൃത താമസിക്കാര്‍ക്കു പിഴകൂടാതെ രാജ്യം വിടാന്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്കുള്ള പൊതുമാപ്പിന്റെ കാലാവധി ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.
ഇതിനകം വ്യത്യസ്ത രാജ്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ് ആനുകൂല്യം തേടിയെത്തിയത്. ഇന്ത്യക്കാരില്‍ വളരെ ചുരുക്കം പേര് മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് അറിയിച്ചിരുന്നു. രണ്ടു മാസത്തിനിടെ നൂറോളം ഇന്ത്യക്കാര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ വലിയൊരു ഭാഗം മലയാളികളാണ്.
8000 മുതല്‍ 10,000 വരെ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ ഖത്തറിലുണ്ടാവുമെന്ന് നേരത്തേ എംബസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിന് വ്യാപക കാംപയ്ന് നടത്താനുള്ള ഒരുക്കത്തിലാണ് എംബസി.
ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്പോണ്സറില് നിന്ന് ഒളിച്ചോടി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. 10 മുതല്‍ 20 വര്‍ഷം വരെ നാട്ടില്‍ പോകാത്തവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
പാസ്പോര്‍ട്ട്, മറ്റു രേഖകള്‍, വിമാന ടിക്കറ്റ് ഇല്ലാത്തതിനാല്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്മെന്റില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് ലഭിക്കാത്തവരും ഉണ്ട്. ഇത്തരക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതിന് പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ചില കേസുകളില്‍ മാനുഷിക പരിഗണന നല്‍കുമെന്ന് ലെബ്ദ പറഞ്ഞു.
സ്പോണ്സറില് നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക, സുരക്ഷാ, സാമ്പത്തിക ഭീഷണിയാണെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മൂന്നു വര്‍ഷത്തെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ. അനധികൃത താമസക്കാരെ ജോലിക്ക് വയ്ക്കുന്ന കമ്പനികളും വ്യക്തികളും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• a month ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• a month ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• a month ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• a month ago
ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്
Kuwait
• a month ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• a month ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• a month ago
ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു
National
• a month ago
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a month ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• a month ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• a month ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• a month ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• a month ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• a month ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• a month ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• a month ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• a month ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• a month ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a month ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• a month ago
നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
uae
• a month ago