HOME
DETAILS

മൂലത്തറ റിസര്‍വോയര്‍ തകര്‍ന്നതിനുപിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് കര്‍ഷകര്‍

  
backup
November 07 2016 | 02:11 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8b%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0

പാലക്കാട്: മൂലത്തറ റെഗുലേറ്റര്‍ മൂന്നു തവണ തകര്‍ന്നതിനുപിന്നില്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കര്‍ഷകര്‍. ആളിയാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് 1979,1992, 2009 കാലയളവിലാണ് റെഗുലേറ്റര്‍ തകര്‍ന്നത്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നതിനാലാണ് തകര്‍ന്നതെന്ന് പറഞ്ഞ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടിതപ്പിയെങ്കിലും യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ആളിയാറിലെ മുഖ്യ ഷട്ടര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്ന് 100 മീറ്റര്‍ അകലെയാണ് സംയുക്ത ജല ക്രമീകരണ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്നത്. ഇവിടെ രാത്രിയും പകലും ഡ്യൂട്ടി ചെയ്യാന്‍ 12 ജീവനക്കാരുണ്ട്. ആളിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ മണക്കടവില്‍ എത്താന്‍ ചുരുങ്ങിയത് പത്ത് മണിക്കൂര്‍ എടുക്കും.
ഈ സമയത്തിനുള്ളില്‍ ആളിയാറിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂലത്തറയിലെ ജീവനക്കാരെ അറിയിക്കാന്‍ കഴിയുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മൂന്നു തവണയും രാത്രിയിലാണ് റെഗുലേറ്റര്‍ തകര്‍ന്നത്.
1979 ല്‍ തകര്‍ന്നപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നന്നാക്കി. പിന്നീട് ഇടത്, വലത് കനാലുകളിലേക്കും പുഴയിലേക്കും ജലവിതരണം കൃത്യമാക്കാന്‍രണ്ട് കോടിയോളം ചെലവഴിച്ച് വിയറും നിര്‍മിച്ചു. 2009ല്‍ തകര്‍ന്നപ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് കേടായ ഭാഗം നന്നാക്കി. അന്നത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടത്.
ഇക്കാര്യങ്ങളെ കുറിച്ച് യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്ന് ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജലസേചന വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും വാങ്ങിച്ചെടുക്കാനോ പറമ്പിക്കുളം ആളിയാര്‍ കരാര്‍ 60 വര്‍ഷമായിട്ടും പുതുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
30 വര്‍ഷം കഴിയുമ്പോള്‍ കരാര്‍ പുതുക്കണമെന്നാണ് വ്യവസ്ഥ. ഇതിനിടയില്‍ കേരളത്തിന് അവകാശപ്പെട്ട ജലം വാങ്ങിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതിനെപ്പറ്റി വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  16 days ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  16 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  16 days ago
No Image

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

National
  •  16 days ago
No Image

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ 

Kerala
  •  16 days ago
No Image

ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്

Weather
  •  16 days ago
No Image

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം

Kerala
  •  16 days ago
No Image

ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് 

Kerala
  •  16 days ago
No Image

ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

Kerala
  •  16 days ago
No Image

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

Kerala
  •  16 days ago