HOME
DETAILS

പ്രതിഷേധം ശക്തമാവുന്നു

  
backup
December 22, 2016 | 7:17 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഒലവക്കോട്: രാജ്യത്തെ കറന്‍സി നിരോധനത്തെതുടര്‍ന്ന് ബാങ്കുകളില്‍ ഇടപാടുകാര്‍ ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബാങ്കില്‍നിന്ന് പിന്‍വലിക്കാവൂ എന്ന നിയമം ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യം പോലെ നോട്ടുനല്‍കുന്ന ചില ബാങ്ക് മാനേജര്‍മാരുടെ വിവരം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. സാധാരണക്കാര്‍ 1000 രൂപക്ക് ദിവസങ്ങള്‍ ക്യൂ നില്‍ക്കുമ്പോഴാണ് ചില ബാങ്കു മാനേജര്‍മാര്‍ ഇഷ്ടക്കാര്‍ക്ക് തരാതരം പോലെ നോട്ടുകള്‍ നല്‍കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരേ പലഭാഗത്തും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കയാണ്. ലോക്കല്‍ ക്ലിയറിംഗിന് ചെക്കുകള്‍ നല്‍കിയാല്‍ പോലും സാധാരണക്കാരുടെ അക്കൗണ്ടില്‍ പണം എത്തണമെങ്കില്‍ അഞ്ചു മുതല്‍ ഏഴു ദിവസം വരെ എടുക്കുന്നവെന്നും ആരോപണങ്ങളുണ്ട്.
പലരും ഇല്ലാത്ത ആവശ്യങ്ങള്‍ കൃത്രിമരേഖകള്‍ഉണ്ടാക്കി ബാങ്കുകളെ സമീപിക്കുകയും അവര്‍ക്ക് രണ്ടരലക്ഷം രൂപ വരെ നല്‍കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സാധാരണക്കാരനാകട്ടെ വെയിലും മഴയുമേറ്റ് ദിവസങ്ങളോളം കാത്തുനിന്നെങ്കില്‍ മാത്രമേ അവന് ആവശ്യമുള്ള പണം പോലും ലഭ്യമുകുന്നുള്ളൂ. ബാങ്ക് മാനേജര്‍മാര്‍ സാധാരണക്കാരേയും പണമുള്ളവരേയും രണ്ടു തട്ടുകളിലായാണ് കാണുന്നത്. ഇതുമൂലം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മൂന്നു ദിവസം അധിക സമയം ജോലി ചെയ്യേണ്ടി വന്നുവെന്ന് പറയുന്ന ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിസ്സഹകരണ സമരമാണ് നടത്തുന്നതെന്നും പരാതിയുണ്ട്.
അത്യാവശ്യകാര്യങ്ങള്‍ക്ക് ചെന്നാല്‍പോലും 10,000 രൂപ പോലും നല്‍കാതെ സാധാരണക്കാരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും ഇടപാടുകാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും അടിയന്തിരമായി ഇടപെട്ട് ജീവനക്കാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യമുയരുകയാണ് ഒരേ ബാങ്കിന്റെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ പോലും രണ്ട് ദിവസം വരെ വൈകിപ്പിച്ച് ചില ബാങ്ക് മാനേജര്‍മാര്‍ ജനങ്ങളോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇടപാടുകാര്‍ പറയുന്നു.
വിവാഹ നിശ്ചയത്തിന് 12,000 രൂപയുടെ ചെക്ക് നല്‍കിയ ഗൃഹനാഥന് ഒരു ബാങ്ക് ടോക്കണ്‍ നല്‍കിയത് പിറ്റേദിവസത്തേക്കാണ്. കാര്യകാരണങ്ങള്‍ പറഞ്ഞിട്ടും തുക നല്‍കാന്‍ തയ്യാറായില്ല. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് പണം കൈകാര്യം ചെയ്തിരുന്നത് കാഷ്യര്‍മാരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാനേജര്‍മാര്‍ ആണ്. കാഷ്യര്‍ പണം നല്‍കാന്‍ തയ്യാറായിട്ടും മറ്റാര്‍ക്കോവേണ്ടി പണം മാറ്റി വെക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. ഇത്തരത്തില്‍ ജനദ്രോഹം നടത്തുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാവുയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  11 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  11 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  11 days ago
No Image

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

National
  •  11 days ago
No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  11 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  11 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  11 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  11 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  11 days ago