HOME
DETAILS

പ്രതിഷേധം ശക്തമാവുന്നു

  
backup
December 22, 2016 | 7:17 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഒലവക്കോട്: രാജ്യത്തെ കറന്‍സി നിരോധനത്തെതുടര്‍ന്ന് ബാങ്കുകളില്‍ ഇടപാടുകാര്‍ ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബാങ്കില്‍നിന്ന് പിന്‍വലിക്കാവൂ എന്ന നിയമം ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യം പോലെ നോട്ടുനല്‍കുന്ന ചില ബാങ്ക് മാനേജര്‍മാരുടെ വിവരം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. സാധാരണക്കാര്‍ 1000 രൂപക്ക് ദിവസങ്ങള്‍ ക്യൂ നില്‍ക്കുമ്പോഴാണ് ചില ബാങ്കു മാനേജര്‍മാര്‍ ഇഷ്ടക്കാര്‍ക്ക് തരാതരം പോലെ നോട്ടുകള്‍ നല്‍കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരേ പലഭാഗത്തും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കയാണ്. ലോക്കല്‍ ക്ലിയറിംഗിന് ചെക്കുകള്‍ നല്‍കിയാല്‍ പോലും സാധാരണക്കാരുടെ അക്കൗണ്ടില്‍ പണം എത്തണമെങ്കില്‍ അഞ്ചു മുതല്‍ ഏഴു ദിവസം വരെ എടുക്കുന്നവെന്നും ആരോപണങ്ങളുണ്ട്.
പലരും ഇല്ലാത്ത ആവശ്യങ്ങള്‍ കൃത്രിമരേഖകള്‍ഉണ്ടാക്കി ബാങ്കുകളെ സമീപിക്കുകയും അവര്‍ക്ക് രണ്ടരലക്ഷം രൂപ വരെ നല്‍കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സാധാരണക്കാരനാകട്ടെ വെയിലും മഴയുമേറ്റ് ദിവസങ്ങളോളം കാത്തുനിന്നെങ്കില്‍ മാത്രമേ അവന് ആവശ്യമുള്ള പണം പോലും ലഭ്യമുകുന്നുള്ളൂ. ബാങ്ക് മാനേജര്‍മാര്‍ സാധാരണക്കാരേയും പണമുള്ളവരേയും രണ്ടു തട്ടുകളിലായാണ് കാണുന്നത്. ഇതുമൂലം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മൂന്നു ദിവസം അധിക സമയം ജോലി ചെയ്യേണ്ടി വന്നുവെന്ന് പറയുന്ന ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിസ്സഹകരണ സമരമാണ് നടത്തുന്നതെന്നും പരാതിയുണ്ട്.
അത്യാവശ്യകാര്യങ്ങള്‍ക്ക് ചെന്നാല്‍പോലും 10,000 രൂപ പോലും നല്‍കാതെ സാധാരണക്കാരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും ഇടപാടുകാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും അടിയന്തിരമായി ഇടപെട്ട് ജീവനക്കാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യമുയരുകയാണ് ഒരേ ബാങ്കിന്റെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ പോലും രണ്ട് ദിവസം വരെ വൈകിപ്പിച്ച് ചില ബാങ്ക് മാനേജര്‍മാര്‍ ജനങ്ങളോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇടപാടുകാര്‍ പറയുന്നു.
വിവാഹ നിശ്ചയത്തിന് 12,000 രൂപയുടെ ചെക്ക് നല്‍കിയ ഗൃഹനാഥന് ഒരു ബാങ്ക് ടോക്കണ്‍ നല്‍കിയത് പിറ്റേദിവസത്തേക്കാണ്. കാര്യകാരണങ്ങള്‍ പറഞ്ഞിട്ടും തുക നല്‍കാന്‍ തയ്യാറായില്ല. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് പണം കൈകാര്യം ചെയ്തിരുന്നത് കാഷ്യര്‍മാരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാനേജര്‍മാര്‍ ആണ്. കാഷ്യര്‍ പണം നല്‍കാന്‍ തയ്യാറായിട്ടും മറ്റാര്‍ക്കോവേണ്ടി പണം മാറ്റി വെക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. ഇത്തരത്തില്‍ ജനദ്രോഹം നടത്തുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാവുയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  13 days ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  13 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  13 days ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 days ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  13 days ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  13 days ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  13 days ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  13 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  13 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  13 days ago