HOME
DETAILS

പ്രതിഷേധം ശക്തമാവുന്നു

  
backup
December 22, 2016 | 7:17 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഒലവക്കോട്: രാജ്യത്തെ കറന്‍സി നിരോധനത്തെതുടര്‍ന്ന് ബാങ്കുകളില്‍ ഇടപാടുകാര്‍ ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബാങ്കില്‍നിന്ന് പിന്‍വലിക്കാവൂ എന്ന നിയമം ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യം പോലെ നോട്ടുനല്‍കുന്ന ചില ബാങ്ക് മാനേജര്‍മാരുടെ വിവരം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. സാധാരണക്കാര്‍ 1000 രൂപക്ക് ദിവസങ്ങള്‍ ക്യൂ നില്‍ക്കുമ്പോഴാണ് ചില ബാങ്കു മാനേജര്‍മാര്‍ ഇഷ്ടക്കാര്‍ക്ക് തരാതരം പോലെ നോട്ടുകള്‍ നല്‍കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരേ പലഭാഗത്തും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കയാണ്. ലോക്കല്‍ ക്ലിയറിംഗിന് ചെക്കുകള്‍ നല്‍കിയാല്‍ പോലും സാധാരണക്കാരുടെ അക്കൗണ്ടില്‍ പണം എത്തണമെങ്കില്‍ അഞ്ചു മുതല്‍ ഏഴു ദിവസം വരെ എടുക്കുന്നവെന്നും ആരോപണങ്ങളുണ്ട്.
പലരും ഇല്ലാത്ത ആവശ്യങ്ങള്‍ കൃത്രിമരേഖകള്‍ഉണ്ടാക്കി ബാങ്കുകളെ സമീപിക്കുകയും അവര്‍ക്ക് രണ്ടരലക്ഷം രൂപ വരെ നല്‍കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സാധാരണക്കാരനാകട്ടെ വെയിലും മഴയുമേറ്റ് ദിവസങ്ങളോളം കാത്തുനിന്നെങ്കില്‍ മാത്രമേ അവന് ആവശ്യമുള്ള പണം പോലും ലഭ്യമുകുന്നുള്ളൂ. ബാങ്ക് മാനേജര്‍മാര്‍ സാധാരണക്കാരേയും പണമുള്ളവരേയും രണ്ടു തട്ടുകളിലായാണ് കാണുന്നത്. ഇതുമൂലം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മൂന്നു ദിവസം അധിക സമയം ജോലി ചെയ്യേണ്ടി വന്നുവെന്ന് പറയുന്ന ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിസ്സഹകരണ സമരമാണ് നടത്തുന്നതെന്നും പരാതിയുണ്ട്.
അത്യാവശ്യകാര്യങ്ങള്‍ക്ക് ചെന്നാല്‍പോലും 10,000 രൂപ പോലും നല്‍കാതെ സാധാരണക്കാരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും ഇടപാടുകാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും അടിയന്തിരമായി ഇടപെട്ട് ജീവനക്കാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യമുയരുകയാണ് ഒരേ ബാങ്കിന്റെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ പോലും രണ്ട് ദിവസം വരെ വൈകിപ്പിച്ച് ചില ബാങ്ക് മാനേജര്‍മാര്‍ ജനങ്ങളോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇടപാടുകാര്‍ പറയുന്നു.
വിവാഹ നിശ്ചയത്തിന് 12,000 രൂപയുടെ ചെക്ക് നല്‍കിയ ഗൃഹനാഥന് ഒരു ബാങ്ക് ടോക്കണ്‍ നല്‍കിയത് പിറ്റേദിവസത്തേക്കാണ്. കാര്യകാരണങ്ങള്‍ പറഞ്ഞിട്ടും തുക നല്‍കാന്‍ തയ്യാറായില്ല. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് പണം കൈകാര്യം ചെയ്തിരുന്നത് കാഷ്യര്‍മാരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാനേജര്‍മാര്‍ ആണ്. കാഷ്യര്‍ പണം നല്‍കാന്‍ തയ്യാറായിട്ടും മറ്റാര്‍ക്കോവേണ്ടി പണം മാറ്റി വെക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. ഇത്തരത്തില്‍ ജനദ്രോഹം നടത്തുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാവുയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  3 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  3 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  3 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  3 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  3 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  3 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  3 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  3 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  3 days ago