HOME
DETAILS

ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേട്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി

  
backup
December 24, 2016 | 2:28 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86

ആലപ്പുഴ: കൊല്ലം - തേനി ദേശിയ പാത നിര്‍മ്മാണത്തില്‍ അതീവഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി എടുത്തു.
കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തേനിയിലേക്കുളള ദേശീയപാത -220 ന്റെ ഒന്നാം ഘട്ടമായ കൊല്ലം മുതല്‍ കോട്ടയം വരെയുളള 100 കിലോമീറ്ററില്‍ ആദ്യം തുടങ്ങിയ 28.5 കിലോമീറ്ററിലെ ടാറിംഗിലാണ് അഴിമതി നടന്നത്. കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ  കൊല്ലകടവ് വരെയുളള 28.5 കി.മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിച്ചതില്‍ 10 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പൊതുമരാമത്ത്  ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈ. നുജുമുദീന്‍ കുഞ്ഞിനെ സസ്‌പെന്റ് ചെയ്യുകയും, അസിസ്റ്റന്റ് എന്‍ജിനീയറന്മാരായ ലിനി. ടി.സൂസന്‍, സി.ഡി. ജീവന്‍, ഡ്രാഫ്റ്റ്‌സ്ന്മാരായ ബി. ജയപ്രകാശ്, എം.ശശാങ്കന്‍, എന്‍. എസ്. ബസന്ത് കുമാര്‍ എന്നിവരെ കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തത്. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരേയും കോണ്‍ട്രാക്ടറായ മാവേലിക്കര മെറ്റാഗാര്‍ഡ് എന്‍ജിനീയേഴ്‌സ്  കോണ്‍ട്രാക്‌ടേഴ്‌സ് ഉടമ കെ. ശശിധരന്‍ എന്നിവരെയും പ്രതികളാക്കിയാണ് അഴിമതി നിരോധന നിയമത്തിലെ 15-ാം വകുപ്പ് , ഇന്ത്യന്‍ ശിക്ഷാ നിയമം 120 ആ വകുപ്പനുസരിച്ചുമാണ് വിജിലിന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നിലവാരമില്ലാതെ കൊല്ലം തേനി ദേശീയപാതയില്‍ ടാറിംഗ് നടത്തിയത് നിമിത്തം  മിക്ക സ്ഥലങ്ങളിലും റോഡ് ഇളകി തുടങ്ങിയിരിക്കുകയാണ്.റോഡിന്റെ ഇരുവശങ്ങളിലും ഗ്രാവലിട്ട് ഗതാഗത യോഗ്യമാക്കണമെന്നുളള വ്യവസ്ഥ നാളിതുവരെ പാലിച്ചിട്ടില്ല. ഇത് കാരണം മിക്ക സ്ഥലങ്ങളിലും റോഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് നിരവധി അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ ടാര്‍ ചെയ്തത് നിമിത്തം പലയിടങ്ങളിലും വാഹനങ്ങള്‍ തെന്നിമാറി നിരവധി വാഹനാപകടങ്ങള്‍ ഈ റോഡില്‍ സംഭവിക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40ഓളം പേര്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിക്കുകയും ചെയ്തു.
നിലവാരം കുറഞ്ഞതും അളവില്‍ കുറഞ്ഞതുമായ സാധനസാമഗ്രികള്‍ ഉപയോഗിച്ചാണ് ടാര്‍ ചെയ്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ നിര്‍മ്മാണ സമയത്ത് ഹാജരായിരുന്നില്ല എന്നും പകുതിയിലധികം വര്‍ക്കും നിയമവിരുദ്ധമായി രാത്രിയിലാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് -ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് ഡി.വൈ. എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  5 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  5 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  5 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  5 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  5 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  5 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 days ago