HOME
DETAILS

ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേട്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി

  
backup
December 24, 2016 | 2:28 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86

ആലപ്പുഴ: കൊല്ലം - തേനി ദേശിയ പാത നിര്‍മ്മാണത്തില്‍ അതീവഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി എടുത്തു.
കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തേനിയിലേക്കുളള ദേശീയപാത -220 ന്റെ ഒന്നാം ഘട്ടമായ കൊല്ലം മുതല്‍ കോട്ടയം വരെയുളള 100 കിലോമീറ്ററില്‍ ആദ്യം തുടങ്ങിയ 28.5 കിലോമീറ്ററിലെ ടാറിംഗിലാണ് അഴിമതി നടന്നത്. കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ  കൊല്ലകടവ് വരെയുളള 28.5 കി.മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിച്ചതില്‍ 10 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പൊതുമരാമത്ത്  ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈ. നുജുമുദീന്‍ കുഞ്ഞിനെ സസ്‌പെന്റ് ചെയ്യുകയും, അസിസ്റ്റന്റ് എന്‍ജിനീയറന്മാരായ ലിനി. ടി.സൂസന്‍, സി.ഡി. ജീവന്‍, ഡ്രാഫ്റ്റ്‌സ്ന്മാരായ ബി. ജയപ്രകാശ്, എം.ശശാങ്കന്‍, എന്‍. എസ്. ബസന്ത് കുമാര്‍ എന്നിവരെ കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തത്. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരേയും കോണ്‍ട്രാക്ടറായ മാവേലിക്കര മെറ്റാഗാര്‍ഡ് എന്‍ജിനീയേഴ്‌സ്  കോണ്‍ട്രാക്‌ടേഴ്‌സ് ഉടമ കെ. ശശിധരന്‍ എന്നിവരെയും പ്രതികളാക്കിയാണ് അഴിമതി നിരോധന നിയമത്തിലെ 15-ാം വകുപ്പ് , ഇന്ത്യന്‍ ശിക്ഷാ നിയമം 120 ആ വകുപ്പനുസരിച്ചുമാണ് വിജിലിന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നിലവാരമില്ലാതെ കൊല്ലം തേനി ദേശീയപാതയില്‍ ടാറിംഗ് നടത്തിയത് നിമിത്തം  മിക്ക സ്ഥലങ്ങളിലും റോഡ് ഇളകി തുടങ്ങിയിരിക്കുകയാണ്.റോഡിന്റെ ഇരുവശങ്ങളിലും ഗ്രാവലിട്ട് ഗതാഗത യോഗ്യമാക്കണമെന്നുളള വ്യവസ്ഥ നാളിതുവരെ പാലിച്ചിട്ടില്ല. ഇത് കാരണം മിക്ക സ്ഥലങ്ങളിലും റോഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് നിരവധി അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ ടാര്‍ ചെയ്തത് നിമിത്തം പലയിടങ്ങളിലും വാഹനങ്ങള്‍ തെന്നിമാറി നിരവധി വാഹനാപകടങ്ങള്‍ ഈ റോഡില്‍ സംഭവിക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40ഓളം പേര്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിക്കുകയും ചെയ്തു.
നിലവാരം കുറഞ്ഞതും അളവില്‍ കുറഞ്ഞതുമായ സാധനസാമഗ്രികള്‍ ഉപയോഗിച്ചാണ് ടാര്‍ ചെയ്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ നിര്‍മ്മാണ സമയത്ത് ഹാജരായിരുന്നില്ല എന്നും പകുതിയിലധികം വര്‍ക്കും നിയമവിരുദ്ധമായി രാത്രിയിലാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് -ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് ഡി.വൈ. എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോ​ഗസ്ഥർ

Kerala
  •  14 days ago
No Image

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

ഡി.കെ മന്ത്രിസഭയില്‍ സിദ്ധരാമയ്യയുടെ മകനും?; സിദ്ധരാമയ്യ പക്ഷത്തു നിന്ന് ഒമ്പത് പേര്‍ക്ക് സാധ്യതയെന്ന് സൂചന

National
  •  14 days ago
No Image

വൈറ്റമിൻ ഡി3 ഉൾപ്പെടെ 30 മരുന്നുകൾക്ക് ചില്ലറവില നിശ്ചയിച്ച് എൻ.പി.പി; കൂടുതൽ ഈടാക്കിയാൽ നടപടി 

National
  •  14 days ago
No Image

ഐ.പി.എൽ വിജയാഘോഷം അക്രമാസക്തം; കുർണൂലിൽ ആർ.സി.ബി ആരാധകർ ബസ് തകർത്തു, ഗതാഗതം തടസ്സപ്പെടുത്തി

National
  •  14 days ago
No Image

ഐ.പി.എൽ ഫൈനൽ കഴിഞ്ഞ് മടങ്ങവേ ഗുജറാത്ത് ടൈറ്റൻസ് ടീം സഞ്ചരിച്ച ബസിന് തീപിടിച്ചു; താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  14 days ago
No Image

ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം

International
  •  14 days ago
No Image

റേഷൻ വിതരണത്തിൽ മാറ്റം: രണ്ടുമാസത്തെ വിഹിതം ഒരുമിച്ച് നൽകുന്നത് സർക്കാർ അവസാനിപ്പിച്ചു; നീലക്കാർഡിന് ഇനി 4 കിലോ അരി മാത്രം

Kerala
  •  14 days ago
No Image

കര്‍ഷകരുടെ നെഞ്ച് തകര്‍ത്ത് തേങ്ങാവില കുത്തനെ താഴേക്ക്; ഡിസംബറിലെ 64 രൂപയില്‍ നിന്ന് ഇടിഞ്ഞ് 38ല്‍, കനത്ത തിരിച്ചടിയായി തമിഴ്‌നാടന്‍ വരവ്

Kerala
  •  14 days ago
No Image

കൊച്ചിയിൽ സൈബർ തട്ടിപ്പ്: ഫോൺ കോൾ എടുത്തതിന് പിന്നാലെ സ്‌കൂൾ ബസ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നഷ്ടമായി

Kerala
  •  14 days ago