HOME
DETAILS

ആവശ്യത്തിന് ജീവനക്കാരില്ലാതെ മൂന്നിയൂര്‍ വില്ലേജ് ഓഫിസ്

  
backup
January 15, 2017 | 2:18 AM

%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-4

 

തിരൂരങ്ങാടി: വില്ലേജ് ഓഫിസറടക്കം ആവശ്യത്തിന് ജീവനക്കാരില്ല. നാട്ടുകാര്‍ വലയുന്നു. വിഭജനം കാത്തുകഴിയുന്ന മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ഈ ദുരവസ്ഥ. ഹയര്‍ സര്‍വേ പരിശീലനത്തിന്റെ ഭാഗമായി ഒന്നരമാസം മുമ്പാണ് വില്ലേജ് ഓഫിസര്‍ അവധി എടുത്തത്.
നിലവില്‍ വേങ്ങര വില്ലേജ് ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അമിതജോലിഭാരം ഇദ്ദേഹത്തെ കുഴക്കുന്നുണ്ട്. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ഉദ്യോഗകയറ്റം ലഭിച്ച് താലൂക്ക് ഓഫീസില്‍ നിയമിതനായതിനാല്‍ രണ്ടുമാസത്തോളമായി ഈ തസ്തികയും ഒഴിഞ്ഞുകിടപ്പാണെന്ന് ജീവനക്കാര്‍ പറയുന്നു.വിഭജനം നടക്കാത്തതിനാല്‍ത്തന്നെ നിത്യേന ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാണ് . വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ ഹാജരാക്കേണ്ട അത്യാവശ്യ രേഖകള്‍ക്കുംനികുതി, ഭൂമിക്ക് തണ്ടപ്പേര് തരപ്പെടുത്തല്‍ എന്നിവയ്ക്കുമെല്ലാം ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ജീവനക്കാരുടെ കുറവ് വന്നതോടെ ബുദ്ധിമുട്ടുകളും കാലതാമസവും ഇരട്ടിച്ചു.മൂന്നിയൂര്‍ വില്ലേജ് വിഭജിക്കണമെന്ന നാട്ടുകാരുടെ മുറവിളിയ്ക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരൂരങ്ങാടി താലൂക്കിലെ 19 വില്ലേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവുംകൂടിയ വില്ലേജാണ് മൂന്നിയൂര്‍. അറുപതിനായിരത്തോളം ജനസംഖ്യയും. പന്ത്രണ്ടായിരത്തിലധികം വാസഗൃഹങ്ങളും, രണ്ടായിരത്തിലധികം കെട്ടിടങ്ങളും മൂന്നിയൂരിലുണ്ട്. ആറ് ജീവനക്കാരുമായി 1963 ലാണ് വില്ലേജ് നിലവില്‍ വന്നത്. ഇരുപതിനായിരത്തോളമായിരുന്നു അന്നത്തെ ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അതിന്റെ ഇരട്ടിയിലേറെ ആയതോടെ ജീവനക്കാരുടെ ജോലിയും ഇരട്ടിച്ചു. വില്ലേജ് ഓഫീസറടക്കം അഞ്ചുതസ്തികയാണുള്ളത്.
ഇടവിട്ട ദിവസങ്ങളിലാണ് വേങ്ങരയില്‍നിന്നും താല്‍ക്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസര്‍ പ്രശാന്ത് എത്തുന്നത്. സമയം കഴിഞ്ഞാലും ഓഫീസില്‍നിന്നും ഇറങ്ങാന്‍ സാധിക്കാറില്ലെന്നും ശേഷിക്കുന്ന ഓണ്‍ലൈന്‍ കാര്യങ്ങള്‍ വീട്ടില്‍ വെച്ചു ചെയ്യാറാണ് പതിവെന്നും ഇദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ നിയമനം നടത്തണമെന്നും വില്ലേജ് ഉടന്‍ വിഭജിക്കണമെന്നുമാന് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  7 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  7 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  7 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  7 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  7 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  7 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  7 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  7 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  7 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  7 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  7 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  7 days ago