HOME
DETAILS

ആവശ്യത്തിന് ജീവനക്കാരില്ലാതെ മൂന്നിയൂര്‍ വില്ലേജ് ഓഫിസ്

  
backup
January 15, 2017 | 2:18 AM

%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-4

 

തിരൂരങ്ങാടി: വില്ലേജ് ഓഫിസറടക്കം ആവശ്യത്തിന് ജീവനക്കാരില്ല. നാട്ടുകാര്‍ വലയുന്നു. വിഭജനം കാത്തുകഴിയുന്ന മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ഈ ദുരവസ്ഥ. ഹയര്‍ സര്‍വേ പരിശീലനത്തിന്റെ ഭാഗമായി ഒന്നരമാസം മുമ്പാണ് വില്ലേജ് ഓഫിസര്‍ അവധി എടുത്തത്.
നിലവില്‍ വേങ്ങര വില്ലേജ് ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അമിതജോലിഭാരം ഇദ്ദേഹത്തെ കുഴക്കുന്നുണ്ട്. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ഉദ്യോഗകയറ്റം ലഭിച്ച് താലൂക്ക് ഓഫീസില്‍ നിയമിതനായതിനാല്‍ രണ്ടുമാസത്തോളമായി ഈ തസ്തികയും ഒഴിഞ്ഞുകിടപ്പാണെന്ന് ജീവനക്കാര്‍ പറയുന്നു.വിഭജനം നടക്കാത്തതിനാല്‍ത്തന്നെ നിത്യേന ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാണ് . വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ ഹാജരാക്കേണ്ട അത്യാവശ്യ രേഖകള്‍ക്കുംനികുതി, ഭൂമിക്ക് തണ്ടപ്പേര് തരപ്പെടുത്തല്‍ എന്നിവയ്ക്കുമെല്ലാം ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ജീവനക്കാരുടെ കുറവ് വന്നതോടെ ബുദ്ധിമുട്ടുകളും കാലതാമസവും ഇരട്ടിച്ചു.മൂന്നിയൂര്‍ വില്ലേജ് വിഭജിക്കണമെന്ന നാട്ടുകാരുടെ മുറവിളിയ്ക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരൂരങ്ങാടി താലൂക്കിലെ 19 വില്ലേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവുംകൂടിയ വില്ലേജാണ് മൂന്നിയൂര്‍. അറുപതിനായിരത്തോളം ജനസംഖ്യയും. പന്ത്രണ്ടായിരത്തിലധികം വാസഗൃഹങ്ങളും, രണ്ടായിരത്തിലധികം കെട്ടിടങ്ങളും മൂന്നിയൂരിലുണ്ട്. ആറ് ജീവനക്കാരുമായി 1963 ലാണ് വില്ലേജ് നിലവില്‍ വന്നത്. ഇരുപതിനായിരത്തോളമായിരുന്നു അന്നത്തെ ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അതിന്റെ ഇരട്ടിയിലേറെ ആയതോടെ ജീവനക്കാരുടെ ജോലിയും ഇരട്ടിച്ചു. വില്ലേജ് ഓഫീസറടക്കം അഞ്ചുതസ്തികയാണുള്ളത്.
ഇടവിട്ട ദിവസങ്ങളിലാണ് വേങ്ങരയില്‍നിന്നും താല്‍ക്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസര്‍ പ്രശാന്ത് എത്തുന്നത്. സമയം കഴിഞ്ഞാലും ഓഫീസില്‍നിന്നും ഇറങ്ങാന്‍ സാധിക്കാറില്ലെന്നും ശേഷിക്കുന്ന ഓണ്‍ലൈന്‍ കാര്യങ്ങള്‍ വീട്ടില്‍ വെച്ചു ചെയ്യാറാണ് പതിവെന്നും ഇദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ നിയമനം നടത്തണമെന്നും വില്ലേജ് ഉടന്‍ വിഭജിക്കണമെന്നുമാന് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  6 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  6 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  6 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  6 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  6 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  6 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  6 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  6 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  6 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  6 days ago