HOME
DETAILS

ആവശ്യത്തിന് ജീവനക്കാരില്ലാതെ മൂന്നിയൂര്‍ വില്ലേജ് ഓഫിസ്

  
backup
January 15, 2017 | 2:18 AM

%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-4

 

തിരൂരങ്ങാടി: വില്ലേജ് ഓഫിസറടക്കം ആവശ്യത്തിന് ജീവനക്കാരില്ല. നാട്ടുകാര്‍ വലയുന്നു. വിഭജനം കാത്തുകഴിയുന്ന മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ഈ ദുരവസ്ഥ. ഹയര്‍ സര്‍വേ പരിശീലനത്തിന്റെ ഭാഗമായി ഒന്നരമാസം മുമ്പാണ് വില്ലേജ് ഓഫിസര്‍ അവധി എടുത്തത്.
നിലവില്‍ വേങ്ങര വില്ലേജ് ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അമിതജോലിഭാരം ഇദ്ദേഹത്തെ കുഴക്കുന്നുണ്ട്. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ഉദ്യോഗകയറ്റം ലഭിച്ച് താലൂക്ക് ഓഫീസില്‍ നിയമിതനായതിനാല്‍ രണ്ടുമാസത്തോളമായി ഈ തസ്തികയും ഒഴിഞ്ഞുകിടപ്പാണെന്ന് ജീവനക്കാര്‍ പറയുന്നു.വിഭജനം നടക്കാത്തതിനാല്‍ത്തന്നെ നിത്യേന ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാണ് . വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ ഹാജരാക്കേണ്ട അത്യാവശ്യ രേഖകള്‍ക്കുംനികുതി, ഭൂമിക്ക് തണ്ടപ്പേര് തരപ്പെടുത്തല്‍ എന്നിവയ്ക്കുമെല്ലാം ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ജീവനക്കാരുടെ കുറവ് വന്നതോടെ ബുദ്ധിമുട്ടുകളും കാലതാമസവും ഇരട്ടിച്ചു.മൂന്നിയൂര്‍ വില്ലേജ് വിഭജിക്കണമെന്ന നാട്ടുകാരുടെ മുറവിളിയ്ക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരൂരങ്ങാടി താലൂക്കിലെ 19 വില്ലേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവുംകൂടിയ വില്ലേജാണ് മൂന്നിയൂര്‍. അറുപതിനായിരത്തോളം ജനസംഖ്യയും. പന്ത്രണ്ടായിരത്തിലധികം വാസഗൃഹങ്ങളും, രണ്ടായിരത്തിലധികം കെട്ടിടങ്ങളും മൂന്നിയൂരിലുണ്ട്. ആറ് ജീവനക്കാരുമായി 1963 ലാണ് വില്ലേജ് നിലവില്‍ വന്നത്. ഇരുപതിനായിരത്തോളമായിരുന്നു അന്നത്തെ ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അതിന്റെ ഇരട്ടിയിലേറെ ആയതോടെ ജീവനക്കാരുടെ ജോലിയും ഇരട്ടിച്ചു. വില്ലേജ് ഓഫീസറടക്കം അഞ്ചുതസ്തികയാണുള്ളത്.
ഇടവിട്ട ദിവസങ്ങളിലാണ് വേങ്ങരയില്‍നിന്നും താല്‍ക്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസര്‍ പ്രശാന്ത് എത്തുന്നത്. സമയം കഴിഞ്ഞാലും ഓഫീസില്‍നിന്നും ഇറങ്ങാന്‍ സാധിക്കാറില്ലെന്നും ശേഷിക്കുന്ന ഓണ്‍ലൈന്‍ കാര്യങ്ങള്‍ വീട്ടില്‍ വെച്ചു ചെയ്യാറാണ് പതിവെന്നും ഇദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ നിയമനം നടത്തണമെന്നും വില്ലേജ് ഉടന്‍ വിഭജിക്കണമെന്നുമാന് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  7 days ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  7 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  7 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  7 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  7 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  7 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  7 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  7 days ago