HOME
DETAILS

ലക്ഷദ്വീപ് വീണ്ടും വന്നു ഓഖിയേക്കാള്‍ വേഗത്തില്‍

  
backup
January 10, 2018 | 4:40 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ലക്ഷദ്വീപ് ഒരിക്കല്‍ കൂടി വന്നു. അതൊരു ഒന്നൊന്നര വരവായിപ്പോയി. തങ്ങളുടെ നാട്ടില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയിലാണ് തങ്ങളുടെ രണ്ടാമത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപ് വരവറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ കളിക്കാനെത്തിയ താരങ്ങള്‍ക്ക് കാണുന്നതെല്ലാം അത്ഭുതമായിരുന്നു. അന്ന് യോഗ്യത നേടാതെ പുറത്തായെങ്കിലും അടുത്ത തവണ ടീം എന്തെങ്കിലുമൊക്കെ ചെയ്തിരിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ടീം നാട്ടിലേക്ക് വണ്ടി കയറിയത്.
ഒരു തോല്‍വിയും ഒരു സമനിലയും ഒരു വിജയവുമായിരു ആദ്യ ടൂര്‍ണമെന്റിലെ ടീമിന്റെ സമ്പാധ്യം. ടീം അംഗങ്ങള്‍ തന്നെ നേരിട്ട് കാണുന്നത് മത്സരം നടക്കുന്ന കോഴിക്കോട്ടെത്തിയതിന് ശേഷമായിരുന്നു.
ഇവിടെ എത്തിയതിന് ശേഷമാണ് ദീപകിനെ കോച്ചായി നിയമിച്ചതും. ടീം അന്നെടുത്ത തീരുമാനമാണ് അടുത്ത തവണ തകര്‍ക്കുമെന്ന്.
ആ വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്ത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് സോണ്‍ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലാണ് മധ്യപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപ് മുക്കിയത്. ദ്വീപിനായി ടി. ഡി ഷഫീഖ് ഹാട്രിക് ഗോള്‍ നേടി. അണ്ടര്‍ 21 താരം കെ. ശഫീഖ് രണ്ട് ഗോള്‍ കൂടി നേടി മധ്യപ്രദേശിനെ ഗോളില്‍ മുക്കി.
ഇരു പകുതികളിലും വ്യക്തമായ ആധിപത്യവുമായി കളം വാണ് കളിച്ച ലക്ഷദ്വീപ് സുന്ദര ഫുട്‌ബോളാണ് പുറത്തെടുത്തത്. മഹാരാഷ്ട്രക്കെതിരേയുള്ള അടുത്ത മത്സരത്തില്‍ വിജയിക്കാനായാല്‍ ലക്ഷദ്വീപിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ പൊന്‍തൂവലാകും അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a day ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  a day ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  a day ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a day ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  a day ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a day ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  a day ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  a day ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  a day ago