HOME
DETAILS

ലക്ഷദ്വീപ് വീണ്ടും വന്നു ഓഖിയേക്കാള്‍ വേഗത്തില്‍

  
backup
January 10, 2018 | 4:40 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ലക്ഷദ്വീപ് ഒരിക്കല്‍ കൂടി വന്നു. അതൊരു ഒന്നൊന്നര വരവായിപ്പോയി. തങ്ങളുടെ നാട്ടില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയിലാണ് തങ്ങളുടെ രണ്ടാമത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപ് വരവറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ കളിക്കാനെത്തിയ താരങ്ങള്‍ക്ക് കാണുന്നതെല്ലാം അത്ഭുതമായിരുന്നു. അന്ന് യോഗ്യത നേടാതെ പുറത്തായെങ്കിലും അടുത്ത തവണ ടീം എന്തെങ്കിലുമൊക്കെ ചെയ്തിരിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ടീം നാട്ടിലേക്ക് വണ്ടി കയറിയത്.
ഒരു തോല്‍വിയും ഒരു സമനിലയും ഒരു വിജയവുമായിരു ആദ്യ ടൂര്‍ണമെന്റിലെ ടീമിന്റെ സമ്പാധ്യം. ടീം അംഗങ്ങള്‍ തന്നെ നേരിട്ട് കാണുന്നത് മത്സരം നടക്കുന്ന കോഴിക്കോട്ടെത്തിയതിന് ശേഷമായിരുന്നു.
ഇവിടെ എത്തിയതിന് ശേഷമാണ് ദീപകിനെ കോച്ചായി നിയമിച്ചതും. ടീം അന്നെടുത്ത തീരുമാനമാണ് അടുത്ത തവണ തകര്‍ക്കുമെന്ന്.
ആ വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്ത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് സോണ്‍ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലാണ് മധ്യപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപ് മുക്കിയത്. ദ്വീപിനായി ടി. ഡി ഷഫീഖ് ഹാട്രിക് ഗോള്‍ നേടി. അണ്ടര്‍ 21 താരം കെ. ശഫീഖ് രണ്ട് ഗോള്‍ കൂടി നേടി മധ്യപ്രദേശിനെ ഗോളില്‍ മുക്കി.
ഇരു പകുതികളിലും വ്യക്തമായ ആധിപത്യവുമായി കളം വാണ് കളിച്ച ലക്ഷദ്വീപ് സുന്ദര ഫുട്‌ബോളാണ് പുറത്തെടുത്തത്. മഹാരാഷ്ട്രക്കെതിരേയുള്ള അടുത്ത മത്സരത്തില്‍ വിജയിക്കാനായാല്‍ ലക്ഷദ്വീപിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ പൊന്‍തൂവലാകും അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  20 hours ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  21 hours ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  20 hours ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  21 hours ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  21 hours ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  a day ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  a day ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  a day ago
No Image

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

Kerala
  •  a day ago
No Image

എ.ഐ ഉണ്ടാക്കുന്ന അനിശ്ചിതത്വം: യുഎഇ തൊഴില്‍ വിപണിയില്‍ 72% ജീവനക്കാരും പുതിയ ജോലി തേടുന്നു

Abroad-career
  •  a day ago