HOME
DETAILS

ലക്ഷദ്വീപ് വീണ്ടും വന്നു ഓഖിയേക്കാള്‍ വേഗത്തില്‍

  
backup
January 10, 2018 | 4:40 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ലക്ഷദ്വീപ് ഒരിക്കല്‍ കൂടി വന്നു. അതൊരു ഒന്നൊന്നര വരവായിപ്പോയി. തങ്ങളുടെ നാട്ടില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയിലാണ് തങ്ങളുടെ രണ്ടാമത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപ് വരവറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ കളിക്കാനെത്തിയ താരങ്ങള്‍ക്ക് കാണുന്നതെല്ലാം അത്ഭുതമായിരുന്നു. അന്ന് യോഗ്യത നേടാതെ പുറത്തായെങ്കിലും അടുത്ത തവണ ടീം എന്തെങ്കിലുമൊക്കെ ചെയ്തിരിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ടീം നാട്ടിലേക്ക് വണ്ടി കയറിയത്.
ഒരു തോല്‍വിയും ഒരു സമനിലയും ഒരു വിജയവുമായിരു ആദ്യ ടൂര്‍ണമെന്റിലെ ടീമിന്റെ സമ്പാധ്യം. ടീം അംഗങ്ങള്‍ തന്നെ നേരിട്ട് കാണുന്നത് മത്സരം നടക്കുന്ന കോഴിക്കോട്ടെത്തിയതിന് ശേഷമായിരുന്നു.
ഇവിടെ എത്തിയതിന് ശേഷമാണ് ദീപകിനെ കോച്ചായി നിയമിച്ചതും. ടീം അന്നെടുത്ത തീരുമാനമാണ് അടുത്ത തവണ തകര്‍ക്കുമെന്ന്.
ആ വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്ത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് സോണ്‍ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലാണ് മധ്യപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപ് മുക്കിയത്. ദ്വീപിനായി ടി. ഡി ഷഫീഖ് ഹാട്രിക് ഗോള്‍ നേടി. അണ്ടര്‍ 21 താരം കെ. ശഫീഖ് രണ്ട് ഗോള്‍ കൂടി നേടി മധ്യപ്രദേശിനെ ഗോളില്‍ മുക്കി.
ഇരു പകുതികളിലും വ്യക്തമായ ആധിപത്യവുമായി കളം വാണ് കളിച്ച ലക്ഷദ്വീപ് സുന്ദര ഫുട്‌ബോളാണ് പുറത്തെടുത്തത്. മഹാരാഷ്ട്രക്കെതിരേയുള്ള അടുത്ത മത്സരത്തില്‍ വിജയിക്കാനായാല്‍ ലക്ഷദ്വീപിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ പൊന്‍തൂവലാകും അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago