HOME
DETAILS

ചൂട് കുറഞ്ഞിട്ടും ചന്ദ്രമോഹനന്റെ സംഭാരത്തിന് ആവശ്യക്കാരേറെ ശ്യാമ ഉഷ

  
backup
May 28, 2016 | 9:39 PM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ചന്ദ്രമോഹന്‍ ചേട്ടന്‍  ഫുള്‍ ബിസിയാണ്. സെക്രട്ടറിയേറ്റിനു സമീപത്തുള്ള ചെറിയ കടയില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച സംഭാരവിതരണം ഈ മഴയത്തും തുടരുകയാണ്. മഴയാണെങ്കിലും ഫുള്‍ ടൈം തിരക്കിലാണ് കക്ഷി. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതുകൊണ്ടണ്ടാണ് ചൂടിന് ശമനമായിട്ടും സംഭാരവിതരണം നിര്‍ത്താത്തതെന്ന് ചന്ദ്രമോഹന്‍ പറയുന്നു.
20 രൂപയാണ് ഒരു ഗ്ലാസ് സംഭാരത്തിന്റെ വില. രാവിലെ 10 മുതല്‍ വില്‍പ്പന ആരംഭിക്കും.  കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചന്ദ്രമോഹന്റെ കടയിലെ സംഭാരം തേടിയെത്തും. ചൂട് കുറഞ്ഞപ്പോള്‍ സംഭാര വില്‍പ്പന നിര്‍ത്തിയതായിരുന്നു. എന്നാല്‍ പിന്നെയും ആവശ്യക്കാരെത്തി. തുടര്‍ന്നാണ് വീണ്ടണ്ടും വില്‍പ്പന ആരംഭിച്ചത്.
ആവശ്യക്കാര്‍ വന്നതിനുശേഷമാണ് സംഭാരം തയ്യാറാക്കുന്നത് . അതും എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍. വീട്ടില്‍ സ്വന്തമായി തയ്യാറാക്കുന്ന തൈര് മണ്‍കലത്തില്‍ സൂക്ഷിച്ചുവെക്കും. കൊടങ്കൊല്ലി മുളക്, കാന്താരി, പച്ചമുളക് എന്നിവ അരച്ച് ഒരു ചെറിയ മണ്‍കലത്തില്‍ സൂക്ഷിച്ചിട്ടുണ്ടണ്ട്.  ഇതും കറിവേപ്പില, കോവയ്ക്ക, സലാഡ് വെള്ളരി അരച്ചത് , നാരങ്ങാ നീരും ചേര്‍ത്താണ് നല്‍കുന്നത്.  മണ്‍കലത്തില്‍ സൂക്ഷിക്കുന്നതിനാല്‍ ആവശ്യത്തിന് തണുപ്പുണ്ടമുണ്ടാകും.  എങ്കിലും ഐസ് വേണ്ടണ്ടവര്‍ക്ക് അതും ചേര്‍ത്താണ് നല്‍കുന്നത്. അടുത്തയാഴ്ചമുതല്‍ മഴ കനക്കുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോള്‍ ദിവസം 400 ഗ്ലാസ് സംഭാരമാണ് വിറ്റഴിക്കുന്നത്. മഴ കനത്താല്‍ വില്‍പ്പന ഇടിയുമെന്നാണ് ചന്ദ്രമോഹന്‍ പറയുന്നത്. അതിനാല്‍ അടുത്തയാഴ്ച മുതല്‍ സംഭാര വില്‍പ്പന നിര്‍ത്താനാണ് ചന്ദ്രമോഹന്റെ തീരുമാനം.  
തീരുമാനം ഇതൊക്കെയാണെങ്കിലും സംഭാര വില്‍പ്പന നിര്‍ത്തി വീട്ടിലിരിക്കാന്‍ തയ്യാറല്ല ഈ അറുപതുകാരന്‍. അടുത്തയാഴ്ച മുതല്‍ പുതിയ കച്ചവടം തുടങ്ങുകയാണ്. വെജിറ്റബിള്‍ സൂപ്പ്, തക്കാളി സൂപ്പ്, മസാല മില്‍ക്ക്, വെജിറ്റബിള്‍ പുലാവ്, കുട്ടനാടന്‍ കോഴി മുളകിട്ടത് തുടങ്ങിയ വേറിട്ട ഭക്ഷണരുചികള്‍ അനന്തപുരിയ്ക്ക് നല്‍കാനാണ് ചന്ദ്രമോഹന്റെ തീരുമാനം. ഇതിനകം ഇവയുടെയെല്ലാം പരീക്ഷണ വില്‍പ്പന നടത്തി. പൂര്‍ണ വിജയമായി
രുന്നു.
വെറുതെയിരുന്ന് സമയം കളയാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് ചന്ദ്രമോഹന്‍ വീണ്ടും തിരക്കിലേക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  2 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  2 days ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  2 days ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  2 days ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  2 days ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  2 days ago
No Image

രാമക്ഷേത്ര കാണിക്ക മോഷണം: കൊള്ളപ്പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലിസ്

National
  •  2 days ago
No Image

12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

National
  •  2 days ago