HOME
DETAILS

വാക്‌സിന്‍ വിരുദ്ധ പരാമര്‍ശം: വിശദീകരണവുമായി ആരിഫ് എം.എല്‍.എ തമീം

  
backup
January 22, 2018 | 11:51 PM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0


ആലപ്പുഴ: വാക്‌സിന്‍ അനുകൂല നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും വാക്‌സിനെതിരേയുള്ള പ്രചാരണം ശക്തിപ്പെടുത്തണമെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി സി.പി.എം അരൂര്‍ എം.എല്‍.എ എ.എം ആരിഫ് രംഗത്തെത്തി.
റൂബെല്ല കുത്തിവെപ്പിനെതിരേ താന്‍ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.വിവിധ ചികിത്സാ രീതികള്‍ ഒന്നിച്ചു കൊണ്ടുവരണം എന്നാണു താനവിടെ പറഞ്ഞത്. എല്ലാ ചികിത്സാ രീതികള്‍ക്കും അതിന്റേതായ മെച്ചവും ദോഷവും ഉണ്ട് . ഇതല്ലാം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഇത്തരമൊരു വ്യാഖ്യാനം നല്‍കി വിവാദമാക്കുകയാണെന്നും ആരിഫ് എം.എല്‍.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഐ.എച്ച്.കെ.എം എന്ന ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്‌സിന്‍ വിരുദ്ധ പ്രസംഗം. എം.ആര്‍ വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.
വാക്‌സിനേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഏറെ സമ്മര്‍ദത്തോടെ താന്‍ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി; ട്വിറ്ററിൽ ട്രോളുമായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

International
  •  a day ago
No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  a day ago
No Image

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

Football
  •  a day ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  a day ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  a day ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  a day ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  a day ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  a day ago