HOME
DETAILS

വടയമ്പാടി: ദലിത് സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
February 05, 2018 | 2:54 AM

%e0%b4%b5%e0%b4%9f%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3


കൊച്ചി: വടയമ്പാടി ഭജനമഠത്തെ ജാതിമതില്‍വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ആത്മാഭിമാന കണ്‍വന്‍ഷനില്‍ സംഘര്‍ഷം. പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്.
ഇതിനെതിരേ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘര്‍ഷം തുടങ്ങി. ക്ഷേത്രപരിസരത്തേക്ക് പോകാനൊരുങ്ങിയ സമരക്കാരെ പൊലിസ് ചൂണ്ടി ജങ്ഷനില്‍ തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 128 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പെമ്പിളൈ ഒരുമൈ സമരനായിക ഗോമതി അടക്കമുള്ള 21 പേരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ സമരാനുകൂലികള്‍ മറ്റുള്ളവരെകൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുന്നില്‍ ഒരുമണിയോടെ കുത്തിയിരിപ്പു സമരം നടത്തി. ഇതിനിടയില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തുടര്‍ന്ന് പൊലിസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി.
ഇതിനിടെ ബി.എസ്.പിയുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടയമ്പാടി ക്ഷേത്ര പരിസരത്തേക്ക് മാര്‍ച്ച് നടത്തി. പൊലിസ് മാര്‍ച്ച് തടഞ്ഞതോടെ ബി.എസ്.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ഇതിനേത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  5 days ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  5 days ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  5 days ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  5 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  5 days ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  5 days ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  5 days ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  5 days ago