HOME
DETAILS

വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഹനുമന്ത റാവു

  
backup
February 14, 2018 | 1:53 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95


ന്യൂഡല്‍ഹി: മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് പരിഹാരമല്ല, അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദിയെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയതിന്റെ പേരില ാണ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്നലെ പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ അദ്ദേഹം നടത്തിയ പരാമര്‍ശമാണ് വീണ്ടും വിവാദത്തിനിടയാക്കിയത്. പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും 1947ലെ വിഭജന കാലത്താണ് നിലനില്‍ക്കുന്നതെന്നാണ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി ഒഴികെ പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി സമാധാനത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നുംഅയ്യര്‍ പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടന ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണത്തിന്റെ തൊട്ടുപിന്നാലെ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മണിശങ്കര്‍ അയ്യര്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് ഹനുമന്ത റാവു പറയുന്നു. മണിശങ്കര്‍ അയ്യരുടെ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണം മണിശങ്കര്‍ അയ്യരാണെന്നും ഹനുമന്ത റാവു ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  5 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  5 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  5 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  5 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  5 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago