HOME
DETAILS

വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഹനുമന്ത റാവു

  
backup
February 14, 2018 | 1:53 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95


ന്യൂഡല്‍ഹി: മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് പരിഹാരമല്ല, അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദിയെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയതിന്റെ പേരില ാണ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്നലെ പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ അദ്ദേഹം നടത്തിയ പരാമര്‍ശമാണ് വീണ്ടും വിവാദത്തിനിടയാക്കിയത്. പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും 1947ലെ വിഭജന കാലത്താണ് നിലനില്‍ക്കുന്നതെന്നാണ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി ഒഴികെ പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി സമാധാനത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നുംഅയ്യര്‍ പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടന ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണത്തിന്റെ തൊട്ടുപിന്നാലെ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മണിശങ്കര്‍ അയ്യര്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് ഹനുമന്ത റാവു പറയുന്നു. മണിശങ്കര്‍ അയ്യരുടെ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണം മണിശങ്കര്‍ അയ്യരാണെന്നും ഹനുമന്ത റാവു ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  12 hours ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  13 hours ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  13 hours ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  14 hours ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  14 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  14 hours ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  14 hours ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  14 hours ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  15 hours ago