HOME
DETAILS

വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഹനുമന്ത റാവു

  
backup
February 14, 2018 | 1:53 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95


ന്യൂഡല്‍ഹി: മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് പരിഹാരമല്ല, അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദിയെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയതിന്റെ പേരില ാണ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്നലെ പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ അദ്ദേഹം നടത്തിയ പരാമര്‍ശമാണ് വീണ്ടും വിവാദത്തിനിടയാക്കിയത്. പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും 1947ലെ വിഭജന കാലത്താണ് നിലനില്‍ക്കുന്നതെന്നാണ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി ഒഴികെ പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി സമാധാനത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നുംഅയ്യര്‍ പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടന ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണത്തിന്റെ തൊട്ടുപിന്നാലെ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മണിശങ്കര്‍ അയ്യര്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് ഹനുമന്ത റാവു പറയുന്നു. മണിശങ്കര്‍ അയ്യരുടെ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണം മണിശങ്കര്‍ അയ്യരാണെന്നും ഹനുമന്ത റാവു ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  2 days ago