HOME
DETAILS

മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരനെതിരായ രാസവസ്തു പ്രയോഗം

  
backup
March 27, 2018 | 12:58 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d

വാഷിങ്ടണ്‍ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെതിരായ രാസവസ്തു പ്രയോഗത്തില്‍ റഷ്യക്കെതിരേ കൂട്ടനടപടിയുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും. രാജ്യത്തെ 60 റഷ്യന്‍ നയതന്ത്രജ്ഞരോട് നാടുവിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതിനു പിറകെ മുഴുവന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഉക്രൈനും തങ്ങളുടെ രാജ്യങ്ങളിലുള്ള റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. സീറ്റ്‌ലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് യു.എസ് ഭരണകൂടം അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തായി റഷ്യക്കെതിരേയുണ്ടാകുന്ന ഏറ്റവും വലിയ നയതന്ത്ര നടപടിയാണു പുതിയ സംഭവം. തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിച്ചാല്‍ അതിനു ഗുരുതരമായ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുകയാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. പോളണ്ട്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ റഷ്യയില്‍നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. 13 നയതന്ത്രജ്ഞരെയാണ് ഉക്രൈന്‍ പുറത്താക്കിയത്.
അമേരിക്കയുടെ സമുദ്രാന്തര്‍വാഹിനി താവളത്തിനും ബോയിങ് വിമാനനിര്‍മാണ കമ്പനിക്കും അടുത്തുള്ളതിനാലാണ് വാഷിങ്ടണിലെ പടിഞ്ഞാറന്‍ തീരനഗരമായ സീറ്റ്‌ലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന യു.എന്‍ ആസ്ഥാനത്തുള്ള 12 റഷ്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും പുറത്താക്കപ്പെട്ട 60 നയതന്ത്രജ്ഞരില്‍ ഉള്‍പ്പെടും. ബാക്കി 48 പേര്‍ വാഷിങ്ടണിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നയതന്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ സവിശേഷാധികാരത്തെയും പദവികളെയും ദുരുപയോഗം ചെയ്യുകയാണെന്നും യു.എസ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ നടപടിക്കു തക്കതായ മറുപടിയുണ്ടാകുമെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. ബ്രിട്ടനുള്ള ഐക്യദാര്‍ഢ്യം എന്ന പേരില്‍ യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന നടപടികളെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കറോവ അപലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്ന് ഇ.യു ആരോപിച്ചിരുന്നു. ഇതിനെതിരേ തിങ്കളാഴ്ചയോടെ നടപടിയുണ്ടാകുമെന്നും അന്ന് അറിയിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  12 days ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  12 days ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  12 days ago
No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  12 days ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  12 days ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  12 days ago
No Image

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

International
  •  12 days ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  12 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  12 days ago