HOME
DETAILS

മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരനെതിരായ രാസവസ്തു പ്രയോഗം

  
backup
March 27, 2018 | 12:58 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d

വാഷിങ്ടണ്‍ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെതിരായ രാസവസ്തു പ്രയോഗത്തില്‍ റഷ്യക്കെതിരേ കൂട്ടനടപടിയുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും. രാജ്യത്തെ 60 റഷ്യന്‍ നയതന്ത്രജ്ഞരോട് നാടുവിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതിനു പിറകെ മുഴുവന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഉക്രൈനും തങ്ങളുടെ രാജ്യങ്ങളിലുള്ള റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. സീറ്റ്‌ലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് യു.എസ് ഭരണകൂടം അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തായി റഷ്യക്കെതിരേയുണ്ടാകുന്ന ഏറ്റവും വലിയ നയതന്ത്ര നടപടിയാണു പുതിയ സംഭവം. തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിച്ചാല്‍ അതിനു ഗുരുതരമായ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുകയാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. പോളണ്ട്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ റഷ്യയില്‍നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. 13 നയതന്ത്രജ്ഞരെയാണ് ഉക്രൈന്‍ പുറത്താക്കിയത്.
അമേരിക്കയുടെ സമുദ്രാന്തര്‍വാഹിനി താവളത്തിനും ബോയിങ് വിമാനനിര്‍മാണ കമ്പനിക്കും അടുത്തുള്ളതിനാലാണ് വാഷിങ്ടണിലെ പടിഞ്ഞാറന്‍ തീരനഗരമായ സീറ്റ്‌ലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന യു.എന്‍ ആസ്ഥാനത്തുള്ള 12 റഷ്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും പുറത്താക്കപ്പെട്ട 60 നയതന്ത്രജ്ഞരില്‍ ഉള്‍പ്പെടും. ബാക്കി 48 പേര്‍ വാഷിങ്ടണിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നയതന്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ സവിശേഷാധികാരത്തെയും പദവികളെയും ദുരുപയോഗം ചെയ്യുകയാണെന്നും യു.എസ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ നടപടിക്കു തക്കതായ മറുപടിയുണ്ടാകുമെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. ബ്രിട്ടനുള്ള ഐക്യദാര്‍ഢ്യം എന്ന പേരില്‍ യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന നടപടികളെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കറോവ അപലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്ന് ഇ.യു ആരോപിച്ചിരുന്നു. ഇതിനെതിരേ തിങ്കളാഴ്ചയോടെ നടപടിയുണ്ടാകുമെന്നും അന്ന് അറിയിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  4 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  4 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  4 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  4 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  4 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  4 days ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  5 days ago