
സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്: ഇടതുപക്ഷം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം; സുധാകര്‍ റെഡ്ഡി
കൊല്ലം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെപ്പറ്റി ചിന്തിക്കാനുള്ള സമയമായെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷം മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
സി.പി.ഐയുടെ 23ാം കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം എ.ബി ബര്ധന് നഗറില്‍ (കൊല്ലം യൂനുസ് കണ്വന്ഷന് സെന്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ബഹുജനസംഘടനകളുടെയും വ്യക്തികളുടെയും മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെയും ഏകോപനത്തിലൂടെ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ശക്തമായ മുന്നേറ്റം ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറലിസം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സംസ്ഥാന ഗവണ്മെന്റുകള്ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ മുന്നില്‍ യാചിക്കേണ്ട നിലയാണുള്ളത്. രാഷ്ട്രീയ സാമൂഹ്യ അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മതേതരത്വമാണ് ഹിന്ദുത്വശക്തികള്‍ നശിപ്പിക്കാന്‍ യത്നിക്കുന്ന ലക്ഷ്യങ്ങളിലൊന്ന്. ഗോരക്ഷകരുടെ മേല്‍വിലാസത്തില്‍ നൂറുകണക്കിന് ദുര്‍ബലരെ കൊന്നൊടുക്കിക്കഴിഞ്ഞു.
പട്ടാപ്പകല്‍ അവരെ അപമാനിക്കുകയും ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു. ഹിന്ദുത്വ മനുവാദികള്‍ ദലിതരെയാണ് ലക്ഷ്യമിടുന്നത്. ദലിത് ആക്ട് സുപ്രീംകോടതി ഭേദഗതി ചെയ്തതിലൂടെ ദലിതരില്‍ വ്യാപകമായ പ്രതിഷേധം വളര്‍ത്തുകയും അവര്‍ അക്രമത്തിനൊരുങ്ങുകയും ചെയ്തു. അംബേദ്കറുടെ പ്രതിമകള്‍ നശിപ്പിക്കുന്നു. അതോടൊപ്പം ലെനിന്റെയും പെരിയാറിന്റെയും പ്രതിമകളും തകര്‍ക്കുന്നു. ഇത് ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഷയമാണ്. അക്രമമല്ല. ശാസ്ത്രം ഉള്‍പ്പെടെ, എല്ലാ നല്ല കാര്യങ്ങളും അവരുടെ വിമര്‍ശനത്തിന് പാത്രമാണ്. അശാസ്ത്രീയമായ അന്ധഃവിശ്വാസങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് നിരോധനവും പശുക്കളുടെ വില്‍പ്പന നിരോധിക്കലും യുപിയിലെയും മറ്റ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഏറെ പ്രശ്നങ്ങളുണ്ടാക്കി.
ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, യൂണിവേഴ്സിറ്റി അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവരൊക്കെ ഹിന്ദുത്വശക്തികള്‍ അക്രമിക്കുന്ന വിഭാഗത്തില്‍പ്പെടുന്നു. പാക്ക് ഏജന്റുമാര്‍, ദേശദ്രോഹികള്‍ എന്നൊക്കെ പറഞ്ഞാണ് ആക്രമണം. പലരെയും ജോലിയില്‍ നിന്ന് പുറത്താക്കി. കള്ളക്കേസുകളില്‍ പലരെയും അറസ്റ്റ് ചെയ്തു. ഡോ. നരേന്ദ്ര തബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രഫ. കല്‍ബുര്‍ഗി, ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ അവര്‍ ക്രൂരമായി കൊന്നൊടുക്കി.
ജമ്മുവിലെ കത്വയില്‍ നടന്ന എട്ട് വയസുള്ള പെണ്‍കുട്ടിയുടെ ബലാത്സംഗവും കൊലപാതകവും ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമിച്ചത്. എഫ്.ഐ.ആര് എടുക്കുന്നതിന് തടസം സൃഷ്ടിക്കുകയും നിയമജ്ഞരെ തടയുകയും ചെയ്തു. അതിനായി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
സംസ്ഥാന മന്ത്രിമാരെ പോലും റാലിയില്‍ പങ്കെടുപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ ഇതിന് ആവശ്യമായ നിര്‍ദേശം നല്കി. അതിനെയെല്ലാം ദേശീയസെക്രട്ടറി റാംമാധവ് ന്യായീകരിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദലിത് വനിതയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആര് ഫയല്‍ചെയ്യാനോ പൊലിസ് തയാറായില്ല. മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പൊലിസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘികളുടെയും മനസ് എത്രക്രൂരമാണെന്ന് തെളിയിക്കുന്നു. പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ്. ഈ നിലപാട് ഞെട്ടലുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി
Kerala
• 24 days ago
പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
National
• 24 days ago
ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം; എട്ടു മാസം കൊണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 129.68 കിലോഗ്രാം
Kerala
• 24 days ago
റബീഉൽ അവ്വൽ മാസപ്പിറവി അറിയിക്കുക
Kerala
• 24 days ago
ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദ സഞ്ചാര കേന്ദ്രത്തിൽ തള്ളി
Kerala
• 25 days ago
എം.എൽ.എ സ്ഥാനം രാജിവയ്ക്കണോ? കോൺഗ്രസിൽ ഭിന്നത; മുതിർന്ന നേതാക്കൾ അമർഷത്തിൽ
Kerala
• 25 days ago
ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ഭൂമി രജിസ്ട്രേഷനൊപ്പം പോക്കുവരവും നടത്താം; പദ്ധതി അടുത്തമാസം മുതൽ
Kerala
• 25 days ago
കുടുംബകോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമണ പരാതി; കേസ് 26ന് പരിഗണിക്കും
Kerala
• 25 days ago
ഡൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്; സോണിയാ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തും
National
• 25 days ago
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച
Kerala
• 25 days ago
റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• 25 days ago
വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 25 days ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 25 days ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 25 days ago
18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്
Cricket
• 25 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Kerala
• 25 days ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 25 days ago
പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 25 days ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 25 days ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 25 days ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 25 days ago