HOME
DETAILS

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്: ഇടതുപക്ഷം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം; സുധാകര്‍ റെഡ്ഡി

  
backup
April 27, 2018 | 3:12 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-9

 

 

കൊല്ലം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെപ്പറ്റി ചിന്തിക്കാനുള്ള സമയമായെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷം മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
സി.പി.ഐയുടെ 23ാം കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം എ.ബി ബര്‍ധന്‍ നഗറില്‍ (കൊല്ലം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ബഹുജനസംഘടനകളുടെയും വ്യക്തികളുടെയും മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെയും ഏകോപനത്തിലൂടെ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ശക്തമായ മുന്നേറ്റം ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറലിസം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നില്‍ യാചിക്കേണ്ട നിലയാണുള്ളത്. രാഷ്ട്രീയ സാമൂഹ്യ അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മതേതരത്വമാണ് ഹിന്ദുത്വശക്തികള്‍ നശിപ്പിക്കാന്‍ യത്‌നിക്കുന്ന ലക്ഷ്യങ്ങളിലൊന്ന്. ഗോരക്ഷകരുടെ മേല്‍വിലാസത്തില്‍ നൂറുകണക്കിന് ദുര്‍ബലരെ കൊന്നൊടുക്കിക്കഴിഞ്ഞു.
പട്ടാപ്പകല്‍ അവരെ അപമാനിക്കുകയും ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു. ഹിന്ദുത്വ മനുവാദികള്‍ ദലിതരെയാണ് ലക്ഷ്യമിടുന്നത്. ദലിത് ആക്ട് സുപ്രീംകോടതി ഭേദഗതി ചെയ്തതിലൂടെ ദലിതരില്‍ വ്യാപകമായ പ്രതിഷേധം വളര്‍ത്തുകയും അവര്‍ അക്രമത്തിനൊരുങ്ങുകയും ചെയ്തു. അംബേദ്കറുടെ പ്രതിമകള്‍ നശിപ്പിക്കുന്നു. അതോടൊപ്പം ലെനിന്റെയും പെരിയാറിന്റെയും പ്രതിമകളും തകര്‍ക്കുന്നു. ഇത് ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഷയമാണ്. അക്രമമല്ല. ശാസ്ത്രം ഉള്‍പ്പെടെ, എല്ലാ നല്ല കാര്യങ്ങളും അവരുടെ വിമര്‍ശനത്തിന് പാത്രമാണ്. അശാസ്ത്രീയമായ അന്ധഃവിശ്വാസങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് നിരോധനവും പശുക്കളുടെ വില്‍പ്പന നിരോധിക്കലും യുപിയിലെയും മറ്റ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഏറെ പ്രശ്‌നങ്ങളുണ്ടാക്കി.
ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവരൊക്കെ ഹിന്ദുത്വശക്തികള്‍ അക്രമിക്കുന്ന വിഭാഗത്തില്‍പ്പെടുന്നു. പാക്ക് ഏജന്റുമാര്‍, ദേശദ്രോഹികള്‍ എന്നൊക്കെ പറഞ്ഞാണ് ആക്രമണം. പലരെയും ജോലിയില്‍ നിന്ന് പുറത്താക്കി. കള്ളക്കേസുകളില്‍ പലരെയും അറസ്റ്റ് ചെയ്തു. ഡോ. നരേന്ദ്ര തബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രഫ. കല്‍ബുര്‍ഗി, ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ അവര്‍ ക്രൂരമായി കൊന്നൊടുക്കി.
ജമ്മുവിലെ കത്‌വയില്‍ നടന്ന എട്ട് വയസുള്ള പെണ്‍കുട്ടിയുടെ ബലാത്സംഗവും കൊലപാതകവും ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമിച്ചത്. എഫ്.ഐ.ആര്‍ എടുക്കുന്നതിന് തടസം സൃഷ്ടിക്കുകയും നിയമജ്ഞരെ തടയുകയും ചെയ്തു. അതിനായി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
സംസ്ഥാന മന്ത്രിമാരെ പോലും റാലിയില്‍ പങ്കെടുപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ ഇതിന് ആവശ്യമായ നിര്‍ദേശം നല്‍കി. അതിനെയെല്ലാം ദേശീയസെക്രട്ടറി റാംമാധവ് ന്യായീകരിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദലിത് വനിതയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആര്‍ ഫയല്‍ചെയ്യാനോ പൊലിസ് തയാറായില്ല. മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പൊലിസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘികളുടെയും മനസ് എത്രക്രൂരമാണെന്ന് തെളിയിക്കുന്നു. പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ്. ഈ നിലപാട് ഞെട്ടലുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  7 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  7 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  7 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  7 days ago